തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും..!ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം... ധർമടം സ്വാമിക്കുന്ന് ജേസീസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്...

കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. ധർമടം സ്വാമിക്കുന്ന് ജേസീസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. കളിക്കുന്നതിനിടയിലാണു കുട്ടിയെ കാണാതായത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് കാണാതായപ്പോഴാണ് അന്വേഷിച്ചത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചതാകാം എന്നാണു കരുതുന്നത്. കുട്ടിയുടെ മുഖത്തും അരയ്ക്കു താഴെയുമെല്ലാം മാരകമായ മുറിവുകളുണ്ടായിരുന്നു. കളിക്കുന്നതിനിടെ പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ്ക്കൾ ഇവിടേക്ക് ഓടിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. എടക്കാട് പൊലീസ് സ്ഥലത്തെത്തിയാണ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
ദാരുണമായ വിധത്തിൽ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വെക്കാനോ സാധിച്ചില്ല. കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു. രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇരുപതോളം പേർക്കാണ് പാനൂർ മേഖലയിൽ തെരുവുനായയുടെ കടിയേറ്റത്. തെരുവുനായ്ക്കൾ കുഞ്ഞുങ്ങളെയും മുതിർന്നവരെയും കടിച്ചു കീറുമ്പോഴും സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മൗനം പാലിക്കുന്നു. ഇതിന് മുൻപും നിരവധിയാളുൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. മനുഷ്യരെ കടിച്ചു കീറുന്ന തെരുവ് നായകളുടെ അവസാനത്തെ ഇരയായാണ് നിഹാൽ. കണ്ണൂർ ജില്ലയിൽ തെരുവ് നായ വന്ധ്യ കരണം നിലച്ചതും റോഡരികിൽ മാലിന്യം അനിയന്ത്രിതമായി തള്ളുന്നതാണ് തെരുവ് നായ്ക്കൾ പെറ്റുപെരുകാൻ ഇടയാക്കിയത്. ഇവയെ നിയന്ത്രിക്കാനോ ഉന്മൂലനംസർക്കാർ സംവിധാനങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വൻ ജനകീയ പ്രതിഷേധമാണ് പാനൂർ മേഖലയിൽ നിന്നും ഉയർന്നുവന്നത്. എന്നാൽ ഇപ്പോൾ കുറ്റം നാട്ടൂകാർക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. സംഭവത്തിൽ.അതിയായ വേദനയും ദുഃഖവുമുണ്ട്. ദാരുണമായ മരണമാണു സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞു.എന്നാൽ നാട്ടുകാരുടെ പ്രതിഷേധമാണ് നായ നിയന്ത്രണത്തിനുള്ള തടസ്സമെന്ന് മന്ത്രി പറയുന്നത്. നായ്ക്കാൾക്കായി പുനരധിവാസ കേന്ദ്രം ഒരുക്കാൻ പ്രതിഷേധം കാരണം നടക്കാത്തതു കൊണ്ടാണ് ഇതെല്ലാമെന്ന് തദ്ദേശ വകുപ്പ് വിശദീകരിക്കുന്നു. പല തെറ്റായ തീരുമാനങ്ങളും ഉരുക്കു മുഷ്ടിയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരാണ് പട്ടികളുടെ പുനരധിവാസ കേന്ദ്രം ഒരുക്കാൻ പ്രതിഷേധം മൂലം കഴിയില്ലെന്ന് പറയുന്നത്.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സർക്കാർ കൃത്യമായ നിർദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയിരുന്നു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ പണംനീക്കിവച്ച് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രാദേശികമായ എതിര്‍പ്പുകളെ തുടർന്നാണ് ഇവ ആരംഭിക്കാൻ കഴിയാതിരുന്നത്. അപൂർവ്വം ചില സ്ഥലങ്ങളിൽ എതിർപ്പുകളെ മറികടന്ന് വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞു. എതിർപ്പുകൾ നേരിട്ട് ഇവ തുടങ്ങാൻ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഉത്തരം പറയേണ്ടി വരും
https://www.facebook.com/Malayalivartha























