കോട്ടയം റ്റി.സി.എം വെട്ടിക്കുളങ്ങര ബസ്സുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും; നിർദേശവുമായി മന്ത്രി വി ശിവൻകുട്ടി

കോട്ടയം റ്റി.സി.എം വെട്ടിക്കുളങ്ങര ബസ്സുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെ തുടർന്നാണ് യോഗം ചേരുന്നത്. നാളെ (ജൂൺ 26) ഉച്ചയ്ക്ക് 1.45 മണിയ്ക്കാണ് യോഗം.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി അഡീഷണൽ ലേബർ കമ്മീഷണർ ( എൻഫോഴ്സ്മെന്റ് ) കെ എം സുനിലിനെ ചുമതലപ്പെടുത്തി. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഇടപെടൽ ആണ് തൊഴിൽ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ തൊഴിലാളികൾ കെട്ടിയ കൊടി അഴിച്ചു മാറ്റിയ ബസ് ഉടമയ്ക്ക് മർദ്ദനം. സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ നേതാവാണ് ബസ് ഉടമ രാജ്മോഹനെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നു. പോലീസിനെ മുമ്പിൽ വച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ പ്രതിയായ സിഐടിയു നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ രാജ്മോഹനൊപ്പം കുമരകം പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു.
https://www.facebook.com/Malayalivartha


























