Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കേരളത്തിലും തമിഴ്നാട്ടിലും വാര്‍ത്തയിലെ താരം, അരിക്കൊമ്പന്‍ 75 ശതമാനം ആരോഗ്യം വീണ്ടെടുത്തു, പുതിയ ആവാസവ്യവസ്ഥതയുമായി യോജിച്ചു കഴിഞ്ഞതായി തമിഴ്നാട് വനം വകുപ്പ്....!

10 JULY 2023 04:57 PM IST
മലയാളി വാര്‍ത്ത

അരിക്കൊമ്പൻ ഏറെക്കാലമായി കേരളത്തിലും തമിഴ് നാട്ടിലും വാർത്തയിലെ താരമാണ്. അരിക്കൊമ്പനെക്കുറിച്ചുള്ള ഏതു വാർത്തകൾക്കും വായക്കാരും പ്രേക്ഷകരുമുണ്ട്. തമിഴ് നാട്ടിലെ കോതയാർ കടുവ സങ്കേതം ഉൾപ്പെടുന്ന വനത്തിൽ രണ്ടു മാസം മുൻപ് തുറന്നുവിട്ട അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായ മുറിവ് പൂർണമായി ഉണങ്ങിയെന്നതും ആന മൂന്നു തവണ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർന്നുവെന്നതുമാണ് പുതിയ വാർത്ത.

അരിക്കൊമ്പൻ അവശനാണെന്നും നടക്കാനും തീറ്റയെടുക്കാനുമാകാതെ ബുദ്ധിമുട്ടുകയാണെന്നുമുഴള്ള ആക്ഷേപ വാർത്തകൾക്ക് ഇതോടെ വിരാമമാവുകയാണ്. അരിക്കൊമ്പൻ 75 ശതമാനം ആരോഗ്യം വീണ്ടെടുത്ത് പുതിയ ആവാസവ്യവസ്ഥതയുമായി യോജിച്ചു കഴിഞ്ഞതായി വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നു. അരിക്കൊമ്പൻ രക്ഷകരായി മാറിയ ആരാധകർ തുടരെ കോടതി കയറുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ വിശദമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

കളക്കാട് കടുവ സങ്കേതത്തിലെ വിവിധ പ്രദേശങ്ങളിലായി ദിവസം 17 കിലോമീറ്റർ വരെയാണ് നിലവിൽ അരിക്കൊമ്പന്റെ സഞ്ചാരം. അരിക്കൊമ്പന്റെ പേരിൽ കോടതിയെ സമീപിക്കുന്ന പരാതിക്കാർക്കും ആരാധകർക്കും വ്യക്തമായ ഉത്തരം നൽകിക്കൊണ്ടാണ് ആരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തീറ്റയും ഭക്ഷണവും എടുക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ട് തമിഴ് നാട് വനംവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. വനം വകുപ്പിലെ 22 ഉദ്യോഗസ്ഥരാണ് നിലവിൽ അരിക്കൊമ്പനെ രാവും പകലും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

റേഡിയോ കോളറിൽനിന്നും ഏറെക്കുറെ എല്ലാ ദിവസവും നീക്കം സംബന്ധിച്ച സന്ദേശങ്ങൾ വനംവകുപ്പിന് ലഭിക്കുന്നുമുണ്ട്. മറ്റ് കാട്ടുനകളുമായി അടുപ്പത്തിലായതോടെ അരിക്കൊമ്പൻ കാടിന്റെ പുതിയ ആവാസവ്യവസ്ഥയുമായി യോജിച്ചുകഴിഞ്ഞതായും ഇനി ഒരു നാടിറക്കമുണ്ടാകില്ലെന്നുമാണ് വനപാലകരുടെ പൊതുവായ നിരീക്ഷണം.
ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ ഉൾവനത്തിൽ തുറന്നുവിട്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ ആന ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങിവരികയായിരുന്നു.

കുമളി ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് സമീപമെത്തിയ ആന പിന്നീട് തമിഴ് നാട്ടിലെ വനപ്രദേശം 75 കിലോമീറ്ററുകൾ താണ്ടി കമ്പത്തും സമീപപ്രദേശങ്ങളിലും വിനാശം സൃഷ്ടിക്കുകയായിരുന്നു. നിലവിൽ അരിക്കൊമ്പൻ കേരളത്തിന്റെ ആനയാണോ അതോ തമിഴ് നാടിന്റെ ആനയാണോ എന്ന കാര്യത്തിൽ പുതിയ തർക്കം ഉടലെടുത്തിരിക്കുകയാണ്. കേരളത്തിൽ ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, സൂര്യനെല്ലി പ്രദേശങ്ങളിൽ വിഹരിച്ചിരുന്ന അരിക്കൊമ്പനെ പിടികൂടി പെരിയാർ വനത്തിലേക്ക് അയച്ചെങ്കിലും ഇവിടെനിന്നും ആന തമിഴ് നാട്ടിലെ ജനവാസ മേഖയിലേക്കും കമ്പം ടൗണിലേക്കും ഇറങ്ങി നാശം വിതച്ചതോടെയാണ് ആനയെ തമിഴ് നാട്ടിലെ കോതയാർ വനത്തിലേക്ക് കടത്തിയത്. ഈ സാഹചര്യത്തിൽ അരിക്കൊമ്പൻ നിലവിൽ ഏതു സംസ്ഥാനത്തിന്റെ ആനയാണെന്നതിലാണ് തർക്കം ഉടലെടുത്തിരിക്കുന്നത്.

കാട്ടിൽ വന്യമൃഗങ്ങൾക്ക് അതിർത്തി നിശ്ചയിച്ചിട്ടില്ലാത്തത്തിനാൽ അരിക്കൊമ്പൻ തമിഴ്നാടിന്റേതാണെന്നോ കേരളത്തിന്റേതാണെന്നോ പറയാനാവില്ലെന്നാണ് തമിഴ് നാട് വിശദമാക്കുന്നത്. ആനയുടെ മുറിവുകളെല്ലാം ഉണങ്ങിതയായും യഥേഷ്ടം വെള്ളം കുടിക്കുകയും പുല്ലുതിന്നുകയുംചെയ്യുന്നുണ്ടെന്നും തമിഴ് നാട് വനംമന്ത്രി പറയുന്നു. കാട്ടിൽ വന്യമൃഗങ്ങൾക്ക് പ്രത്യേകം അതിർത്തി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് ഏതെങ്കിലും കാട്ടാന പ്രത്യേക സംസ്ഥാനത്തിന്റേതാണെന്ന് പറയാൻ പറ്റില്ല. കേരളത്തിലാവുമ്പോൾ അരിക്കൊമ്പനെന്ന് അറിയപ്പെട്ട ആനയെ ഇപ്പോൾ അരിശിക്കൊമ്പൻ എന്നാണ് വിളിക്കുന്നതെന്നും തമിഴ് നാട് വനംമന്ത്രി പറയുന്നു.

എന്തായാലും ചിന്നക്കനാലിലും കമ്പത്തുനിന്നും വിവിധ ഘട്ടങ്ങളിലായി അരിക്കൊമ്പനെ കോതയാർ വനത്തിൽ എത്തിക്കും വരെ വനംവകുപ്പിന് രണ്ടു കോടിയോളം രൂപയുടെ ചെലവു വന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഏറെ വൈകാതെ കേരള, തമിഴ് നാട് വനംവകുപ്പുകൾ ഇത്തരത്തിലുണ്ടായ ഭാരിച്ച ചെലവുകളുടെ കണക്ക് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. തിരുനെൽവേലിക്കടുത്ത് കോതയാർ വനത്തിൽ കഴിയുന്ന അരിക്കൊമ്പന്റെ വിവിധ വീഡിയോ ദൃശ്യങ്ങൾ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാന വനം- പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് അരിക്കൊമ്പന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.

പ്രദേശവുമായി ഇണങ്ങിയതിനാൽ കേരളത്തിലേക്കോ തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളിലേക്കോ അരിക്കൊമ്പൻ വരുമെന്ന ആശങ്ക ഒഴിഞ്ഞെന്നാണ് കരുതുന്നത്. തുമ്പിക്കൈയിലുണ്ടായിരുന്ന പരുക്കിനു പുറമെ കാലിനുണ്ടായിരുന്ന പരിക്കും ഭേദമായിട്ടുണ്ട്. അതേ സമയം അരിക്കൊമ്പനെ വീണ്ടും ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലാലിൽ സ്ത്രീകൾ ഉൾപ്പെടെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ ഫാൻസ് രംഗത്തെത്തിയതോടെ ചിന്നക്കനാൽ മേഖലയിൽ സംഘർഷം ഉടലെടുത്തിരിക്കുകയാണ്.

അരിക്കൊമ്പൻ പോയതോടെ നാട്ടിൽ ഐശ്വര്യം നഷ്ടമായെന്നാണ് ഒരു വിഭാഗം ദേശവാസികളുടെ പരിഭവം. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ഡിഎഫ്ഒ ഓഫീസിലേയ്ക്ക് സമരം നടത്താണ് നിലവിലെ നീക്കം. അതേ സമയം അരിക്കൊമ്പനെ ഒഴിവാക്കിയതിൽ ആശ്വാസം കൊള്ളുന്ന ഒട്ടേറെ ജനങ്ങൾ ഇപ്പോഴും ചിന്നക്കനാലിലും ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends