ഓണം ഉണ്ണാനും കേന്ദ്ര സർക്കാർ കനിയേണ്ടി വരും...ഒടുവിൽ പ്രതീക്ഷ അസ്ഥാനത്തായി... കേന്ദ്രം പുറം കാലിനു തൊഴിച്ചു....ഓണക്കാലത്ത് കേന്ദ്രത്തിൽ നിന്ന് നയാപൈസ കടം കിട്ടില്ല...സംസ്ഥാനത്ത് നിന്നുതന്നെ പണം സമാഹരിക്കാൻ നീക്കം....ഓണക്കച്ചവടം പൊടിപൊടിച്ചാലേ സർക്കാരിനും വരുമാനം കൂടുകയുള്ളൂ.....

ഓണം ഉണ്ണാനും കേന്ദ്ര സർക്കാർ കനിയേണ്ടി വരും എന്നും പറഞ്ഞിരുന്നിട്ട് , അവസാനം ഇപ്പോൾ ഒന്നുമില്ലാതെ ആയിരിക്കുകയാണ്. കേന്ദ്രം പുറം കാലിനു തൊഴിച്ചു. ഇനി സർക്കാരിന്റെ വഴി പേരും വഴി. ഓണക്കാലത്ത് കേന്ദ്രത്തിൽ നിന്ന് നയാപൈസ കടം കിട്ടില്ലെന്ന് ബോദ്ധ്യമായതോടെ സംസ്ഥാനത്ത് നിന്നുതന്നെ പണം സമാഹരിക്കാൻ നീക്കം.ഓണക്കച്ചവടം പൊടിപൊടിച്ചാലേ സർക്കാരിനും വരുമാനം കൂടുകയുള്ളൂ. അതിനായി ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി വിപണി സജീവമാക്കുകയാണ് സർക്കാർ ലക്ഷ്യം.പതിനായിരം കോടി അധികമായി വേണം. 8000 കോടിയെങ്കിലും കേരളത്തിൽ നിന്ന് ലഭ്യമാക്കാനാണ് ശ്രമം. സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും ഇതിനായി ആശ്രയിക്കും. ഡൽഹിയിലുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചെത്തിയാലുടൻ നടപടികൾ ഉൗർജ്ജിതമാക്കും.കഴിഞ്ഞ പിണറായി സർക്കാർ ഓണവേളകളിൽ 15000കോടി മുതൽ 20000കോടിയോളം രൂപവരെ ചെലവഴിച്ചിരുന്നു.
ക്ഷേമപെൻഷനും ബോണസിനും ഉത്സവ അഡ്വാൻസിനും പുറമേ, വിപണി ഇടപെടലിനും വേണ്ടിയാണ് ഇത്രയും ചെലവഴിച്ചിരുന്നത്.കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്പ നിയന്ത്രിക്കുകയും ബഡ്ജറ്റിതര വായ്പകളും പൊതുവായ്പാ പരിധിയിൽ പെടുത്തുകയും ചെയ്തതോടെ സാമ്പത്തിക സ്ഥിതി ഞെരുക്കത്തിലായി. കേന്ദ്ര ഗ്രാന്റുകളും നികുതിവിഹിതവും വെട്ടിക്കുറയ്ക്കുകയുംജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തുകയും ചെയ്തതോടെ പണം കണ്ടെത്താൻ വഴിയില്ലാത്ത സ്ഥിതിയിലായി. ജി.എസ്.ടി.വന്നതോടെ നികുതികൂട്ടിയും മറ്റും സ്വന്തമായി വരുമാനം വർദ്ധിപ്പിക്കാനുള്ള വഴിയും അടഞ്ഞിരുന്നു. ഈ വർഷം ഡിസംബർ വരെ 15390കോടിയുടെ വായ്പയെടുക്കാനാണ് അനുമതിയുളളത്. 14500കോടി ഇതിനകം എടുത്തുകഴിഞ്ഞു.ഇനി ഡിസംബർവരെ അഞ്ച് മാസത്തേക്ക് ശേഷിക്കുന്ന വായ്പാലഭ്യത 890കോടി മാത്രമാണ്.ജി.ഡി.പിയുടെ ഒരുശതമാനം അധികം വായ്പയെടുക്കാൻ താൽക്കാലിക അനുമതിയോ, അടിയന്തിരമായി ഹസ്വകാല സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.സംസ്ഥാനത്തുനിന്നുള്ള എം.പിമാർ ഇന്നലെ ധനമന്ത്രി നിർമ്മലാസീതാരാമന്റെ ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.1. സംസ്ഥാനത്തെ വിപണിയിൽ 35% സാമ്പത്തിക ഇടപാടും നടക്കുന്നത് ഓണക്കാലത്താണ് . സ്വർണം,വസ്ത്രം,ചെരുപ്പ്, മദ്യം,ലോട്ടറി,ഫ്രിഡ്ജ്,ടി.വി, മൊബൈൽ ഫോൺ,മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയടക്കം ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് ഓണത്തിനാണ്.
ടൂറിസം,ഗതാഗതം തുടങ്ങിയ മേഖലകൾ സജീവമാകുന്ന സമയവും ഇതാണ്.മൊത്തം 30000കോടി മുതൽ 40000കോടിയുടെ സാമ്പത്തിക ഇടപാടുകളാണ്നടക്കുന്നത്.2.ശമ്പളം,അഡ്വാൻസ്,ബോണസ്,ഉൽസവബത്ത,സാമൂഹ്യപെൻഷൻ തുടങ്ങിയവ ജനങ്ങൾക്ക് ലഭ്യമാക്കിയാണ്സർക്കാർ വിപണിയെ സജീവമാക്കുന്നത്. ഓണക്കിറ്റ് നൽകിയാൽ, സർക്കാരിന് നികുതി കിട്ടാത്ത അരി,പച്ചക്കറി,പലചരക്ക് തുടങ്ങിവ വാങ്ങാൻ ജനങ്ങൾ പണം ചെലവഴിക്കില്ല. പകരം നികുതി ഈടാക്കുന്ന ആഡംബര വസ്തുക്കളും മറ്റും വാങ്ങാൻ വിനിയോഗിക്കും. 12 മുതൽ 18% വരെ നികുതിയാണ് സർക്കാരിന് കിട്ടുന്നത്.3 ഓണകിറ്റ് നൽകാൻ 500കോടി വേണ്ടിവരില്ല. എന്നാൽ നികുതിയായി കിട്ടുന്നത് 1400കോടിയിലേറെ രൂപയാണ്.ഇതിനായി സാമൂഹ്യസുരക്ഷാപെൻഷൻ വിതരണം കാര്യക്ഷമമാക്കണമെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. 60ലക്ഷംപേർക്കാണ് സാമൂഹ്യപെൻഷൻകിട്ടുന്നത്.കേന്ദ്ര-സംസ്ഥാന സർക്കാർപെൻഷനും ശമ്പളവുമായി 15ലക്ഷം പേർക്കും അധികവരുമാനം കിട്ടും. 90ലക്ഷം കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്.
https://www.facebook.com/Malayalivartha
























