നമ്പർ വൺ കേരളത്തിൽ പോലീസുകാരന്റെ അഴിഞ്ഞാട്ടം... കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തർക്കം....സ്ഥലത്തെത്തിയ എസ് ഐ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മർദിച്ചു...ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറി പിടിച്ചെന്നും പരാതി...

നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസുകാർ തന്നെയാണ് ചിലപ്പോൾ അതിക്രൂരമായി ജനത്തിനോട് പെരുമാറുന്നത് . എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ പെട്ടന്ന് നമ്മൾ വഴിയരികിൽ ഉള്ള ഒരു പോലീസുക്കാരനോട് ആയിരിക്കും ചോദിക്കുക. ഏത് അർദ്ധ രാത്രിയിൽ ആണെങ്കിലും സഹായത്തിനായി പോലീസിനെ ആണ് നമ്മൾ ആശ്രയിക്കാറുള്ളത്. എന്നാൽ അതെ കേരളത്തിൽ ഇവിടെ ചിലർ അവക്ഷപെടുന്ന നമ്പർ വൺ കേരളത്തിൽ തന്നെ ആണ് ഒരു കുടുംബത്തിന് പോലീസുകാരന്റെ കൈയിൽ നിന്നും അപമാനം എറ്റു വാങ്ങേണ്ടി വന്നത്. പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് എസ്.ഐ. വിനോദിനെതിരേയാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കാക്കൂര്‍ പോലീസ് കേസെടുത്തു.ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു സംഭവം.
കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്.ഐ. വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിച്ചെന്നും എസ്.ഐ.യുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി.എസ്ഐ ഉൾപ്പെടെ നാലു പേർക്കെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. എസ്ഐയുടെ ആക്രമണത്തിൽ പരുക്കേറ്റ അത്തോളി കോളിയോട്ട് താഴെ സാദിഖ് നിവാസിൽ അബ്ദുൽ നാഫിക് (37), ഭാര്യ അഫ്ന എന്നിവർ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊളത്തൂർ യുപി സ്കൂളിനു സമീപമാണ് സംഭവം. നാഫിക്കും ഭാര്യയും സഹോദരി ഷംസാദയും 4 കുട്ടികളും ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. എതിരെ വന്ന കാർ റോഡിൽ അരികു നൽകാതെ നിർത്തിയതിനെ തുടർന്നായിരുന്നു തർക്കം.
കാറിലുണ്ടായിരുന്ന 2 യുവാക്കൾ അസഭ്യം പറഞ്ഞു കാർ മുന്നോട്ടെടുക്കുകയും കാറുകൾ തമ്മിൽ ഉരസുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് നാഫിക്കും ഇവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ആയി. പ്രശ്നം ശാന്തമായെങ്കിലും യുവാക്കൾ സമീപത്തെ വിവാഹ വീട്ടിൽ ഉണ്ടായിരുന്ന എസ്ഐ വിനോദ്കുമാറിനെ വിളിച്ചു വരുത്തി. ബൈക്കിൽ മറ്റൊരാളെയും കൂട്ടിയെത്തിയ വിനോദ്കുമാർ കാറിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. കാറിന്റെ താക്കോൽ ഊരി സ്ത്രീകളെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നു കാക്കൂർ പൊലീസ് പറഞ്ഞു.എസ്ഐ ഉൾപ്പെടെ 4 പേർ പിന്നീട് നാഫിക്കിന്റെ വീട്ടിലെത്തി വധ ഭീഷണിയും മുഴക്കി. ഷംസാദയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുകയും എസ്ഐക്കെതിരെ കേസെടുത്തതായും കാക്കൂർ ഇൻസ്പെക്ടർ സനൽരാജ് പറഞ്ഞു.യുവതിയും ഭർത്താവും ആക്രമിച്ചെന്നു ആരോപിച്ചു എതിരെ വന്ന കാർ യാത്രക്കാരനായ വിഷ്ണുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്ഐ ഒളിവിലാണെന്നും ഇയാൾക്കെതിരെ നേരത്തെയും കാക്കൂർ പൊലീസിൽ പരാതി ഉള്ളതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























