Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സോളാര്‍ പീഡനക്കേസില്‍ ഗണേഷ് ജയിലിലേക്ക്? ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നും സി.ബി.ഐ റിപ്പോര്‍ട്ട്, ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കൂടി പരിഗണിക്കുമ്പോള്‍ കേസിന് ബലം കൂടും

16 SEPTEMBER 2023 02:35 PM IST
മലയാളി വാര്‍ത്ത

കേരള രാഷ്ട്രീയത്തിലെ മാടമ്പിയായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊരു റെക്കോഡുണ്ട്, സംസ്ഥാനത്ത് അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഏക മന്ത്രിയും അദ്ദേഹം തന്നെ. പ്രമാദമായ ഇടമലയാര്‍ കേസിലാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത്. മകന്‍ ഗണേഷ് കുമാറിനും ഇതേഗതി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതിന് കാരണം സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും അദ്ദേഹത്തെ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നുമുള്ള സി.ബി.ഐ റിപ്പോര്‍ട്ടാണ്.

റിപ്പോര്‍ച്ച് പുറത്തുവന്നതിന് പിന്നാലെ ഗൂഢാലോചന നിയമപരമായി തെളിയിക്കാനാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ സോളാര്‍ കേസിലെ പ്രതിയുടെ കത്തില്‍ നിന്ന് ഗണേഷ് സ്വന്തം പേരൊഴിവാക്കിയിട്ട് ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തതാണെന്ന ഫെനിബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കൂടി പരിഗണിക്കുമ്പോള്‍ കേസിന് ബലം കൂടും. കത്ത് വിവാദം സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ നടക്കുന്ന കേസും സിബിഐ റിപ്പോര്‍ട്ടും പരിഗണിക്കുമ്പോള്‍ എവിടെ, എങ്ങനെ, ആരൊക്കെ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്താനാകും.

പരാതിക്കാരിക്ക് 50 ലക്ഷം രൂപ കൊടുത്താണ് ദല്ലാള്‍ നന്ദകുമാര്‍ കത്ത് കൈക്കലാക്കിയതെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. ആ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ആരാണ് എഴുതിച്ചേര്‍ത്തതെന്ന് കണ്ടെത്താനാകും. പരാതിക്കാരി എഴുതിയ കത്ത് 21 പേജായിരുന്നു. ഗണേഷ്‌കുമാറിന്റെ വിശ്വസ്തന്റെ കൈവശം എത്തിയ ശേഷമത് 25 പേജായി എന്ന് ഫെന്നി ബാലകൃഷ്ണന്‍ ആരോപിക്കുന്നു. എന്നാല്‍ സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കാരണം പരാതിക്കാരി ജയിലില്‍ നിന്ന് കൈമാറിയ കത്തിന് 21 പേജേ ഉണ്ടായിരുന്നുള്ളൂ എന്ന് ഫെന്നി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരിക്കും ഗണേഷ്‌കുമാറിനും എതിരെയാണ് ഹര്‍ജി കൊടുത്തത്. കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി വായിച്ചാല്‍ ഗൂഢാലോചനയില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നതായി തോന്നും.

അതിങ്ങിനെയാണ്, ' 2011 മെയ് 18ന് ഞാന്‍ മുഖ്യമന്ത്രിയായി. ക്യാബിനെറ്റില്‍ കെ.ബി ഗണേഷ്‌കുമാര്‍ വനം-പരിസ്ഥിതി വകുപ്പിന്റെ ചുമതലക്കാരനായിരുന്നു. ആദ്യ ഭാര്യ ഗണേഷ്‌കുമാറിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇതോടെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെ അദ്ദേഹം രാജിവെച്ചു. ആദ്യ ഭാര്യ നല്‍കിയ കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കി. അതിന് ശേഷം മന്ത്രിസഭയില്‍ തന്നെ തിരിച്ചെടുക്കണമെന്ന് ഗണേഷ് ആഗ്രഹം പ്രകടിപ്പിച്ചു. പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി.

അതോടെ എന്നോട് അകല്‍ച്ചയുണ്ടായി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി 2013ല്‍ പത്തനംതിട്ട ജില്ലജയിലില്‍ കഴിഞ്ഞിരുന്നു. അക്കൊല്ലം ജൂലായ് 19ന് എഴുതിയ കത്തെന്ന് പറഞ്ഞ് 2016 ജൂണ്‍ ആറിന് സോളാര്‍ കമ്മിഷന് മുന്‍പാകെ ഒരു കത്ത് ഹാജരാക്കി. ഇതോടെ എനിക്കും മറ്റ് ചില പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കമ്മിഷന്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. അതോടെ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. എനിക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കും എതിരായ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഹൈക്കോടതി 2018 മെയ് 15ന് വിധി പുറപ്പെടുവിച്ചു.'  

അതായത് കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതിക്ക് വ്യക്തമായി. അത് ആരാണ് നടത്തിയതെന്ന് കണ്ടെത്തിയാല്‍ മതി. അതില്‍ ഗണേഷ് കുമാറിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് കൊട്ടാരക്കര കോടതിയില്‍ ഫെന്നി ബാലകൃഷ്ണന്‍ നല്‍കിയ മൊഴി. അതിങ്ങിനെയാണ്, ' സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരി പത്തനംതിട്ട ജയിലില്‍ കിടക്കുമ്പോള്‍ സൂപ്രണ്ടായിരുന്ന വിശ്വനാഥക്കുറുപ്പിന്റെ സാനിധ്യത്തില്‍ 21 പേജുള്ള കത്താണ് എനിക്ക് തന്നത്.

ജയിലിലെ കൈപ്പറ്റ് രസീസ് ഇക്കാര്യം വ്യക്തമാക്കുന്നു. അതിന്റെ രേഖ കോടതിക്ക് നല്‍കാം. ആ 21 പേജുള്ള കത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നു. കത്ത് ഗണേഷ്‌കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിന് കൈമാറി. പ്രദീപ് അത് ഗണേഷിന്റെ ബന്ധുവായ ശരണ്യാ മനോജിന് കൈമാറി'. ഉമ്മന്‍ചാണ്ടിയുടെയും ഫെന്നി ബാലകൃഷ്ണന്റെയും മൊഴികളും പത്തനംതിട്ട ജയിലിലെ കൈപ്പറ്റ് രസീതും വിരല്‍ ചൂണ്ടുന്നത് കെ.ബി ഗണേഷ്‌കുമാറിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നേരെയാണ്.

സി.ബിഐ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷം ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞത് കൂടി പരിശോധിക്കുമ്പോള്‍ ഗണേഷ്‌കുമാര്‍ അഴിക്കുള്ളിലാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്, അതിങ്ങിനെയാണ്, ' പരാതിക്കാരി എഴുതിയ ഡ്രാഫ്റ്റ് പെറ്റീഷനില്‍ ഗണേഷ് കുമാര്‍ തന്നെ പീഡിപ്പിച്ചെന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ശരണ്യാ മനോജും പ്രദീപ് കുമാറും ഇടപെട്ട് കൃത്രിമം നടത്തി. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും പേര് ശരണ്യാ മനോജ് എഴുതിച്ചേര്‍ത്തു.'

കൊട്ടാരക്കര കോടതിയിലെ കേസ് ഗണേഷിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഈ മാസം 23 വരെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. 25ന് കേസ് വീണ്ടും പരിഗണിക്കും. അതുകൊണ്ട് നിലവിലെ സാഹചര്യം ഗണേഷ്‌കുമാറിന് അനുകൂലമല്ല. മന്ത്രിയായാല്‍ കുരുക്ക് കൂടുതല്‍ മുറുകും. കാരണം മന്ത്രിക്കെതിരെയുള്ള പ്രതിഷേധം സര്‍ക്കാരിന് തലവേദനയാകും. ഗൂഢാലോചന കേസ് നേരായ വഴി പോയാല്‍ ഗണേഷിന് ബാലകൃഷ്ണ പിള്ളയുടെ ഗതിയുണ്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അച്ഛനും മകനും ചരിത്രത്തിലിടംനേടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends