Widgets Magazine
10
Dec / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും കടുവാപ്പേടി... യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; വയനാട്ടില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍


വലിയൊരു വിടവ്... നടന്നു വളര്‍ന്ന വഴിയിലൂടെ കാനത്തിന്റെ അന്ത്യയാത്രപ്രിയ; വിലാപ യാത്ര കാനത്തെത്തി; അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും; കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍


ശബരിമല നിറഞ്ഞ് ഭക്തര്‍... ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം വിജയമെന്ന് അവകാശപ്പെട്ടെങ്കിലും അതിലും രക്ഷയില്ല; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി കുറച്ചു


കണ്ണീരോടെ വിട... അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും... ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും


സിപിഎം സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി...

സോളാര്‍ പീഡനക്കേസില്‍ ഗണേഷ് ജയിലിലേക്ക്? ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നും സി.ബി.ഐ റിപ്പോര്‍ട്ട്, ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കൂടി പരിഗണിക്കുമ്പോള്‍ കേസിന് ബലം കൂടും

16 SEPTEMBER 2023 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം, മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി

അഴിമതി+തമ്മിലടി= ഇടത് വലത് കേരളം പിടിക്കാന്‍ ബി.ജെ.പി മോദിയും ഷായും ജനുവരിയിലെത്തും

അന്വേഷണ സംഘം പ്രതികളുമായി ഫാം ഹൗസിലേക്ക്, പത്മകുമാറിന്റെ ഫാം ഹൗസിൽ തെളിവെടുപ്പ്, കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത് ഇവിടെ, നിർണായക തെളിവെടുപ്പ് പുരോ​ഗമിക്കുന്നു

ടെക്നോപാർക്കിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കുന്നതിന്റെ ടെക്നോപാർക്ക്‌ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു....!

നീല കാറിൽ എല്ലാം...സ്കൂൾ ബാഗ്,ചാക്ക് വസ്ത്രം നീ കാര് പത്മകുമാറിന്റ അധോലോകം..കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം തെങ്കാശിയിൽ കടക്കാൻ ശ്രമിച്ച കാറിൽ ഞെട്ടിക്കുന്ന തെളിവുകൾ

കേരള രാഷ്ട്രീയത്തിലെ മാടമ്പിയായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊരു റെക്കോഡുണ്ട്, സംസ്ഥാനത്ത് അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഏക മന്ത്രിയും അദ്ദേഹം തന്നെ. പ്രമാദമായ ഇടമലയാര്‍ കേസിലാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത്. മകന്‍ ഗണേഷ് കുമാറിനും ഇതേഗതി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതിന് കാരണം സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും അദ്ദേഹത്തെ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നുമുള്ള സി.ബി.ഐ റിപ്പോര്‍ട്ടാണ്.

റിപ്പോര്‍ച്ച് പുറത്തുവന്നതിന് പിന്നാലെ ഗൂഢാലോചന നിയമപരമായി തെളിയിക്കാനാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ സോളാര്‍ കേസിലെ പ്രതിയുടെ കത്തില്‍ നിന്ന് ഗണേഷ് സ്വന്തം പേരൊഴിവാക്കിയിട്ട് ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തതാണെന്ന ഫെനിബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കൂടി പരിഗണിക്കുമ്പോള്‍ കേസിന് ബലം കൂടും. കത്ത് വിവാദം സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ നടക്കുന്ന കേസും സിബിഐ റിപ്പോര്‍ട്ടും പരിഗണിക്കുമ്പോള്‍ എവിടെ, എങ്ങനെ, ആരൊക്കെ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്താനാകും.

പരാതിക്കാരിക്ക് 50 ലക്ഷം രൂപ കൊടുത്താണ് ദല്ലാള്‍ നന്ദകുമാര്‍ കത്ത് കൈക്കലാക്കിയതെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. ആ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ആരാണ് എഴുതിച്ചേര്‍ത്തതെന്ന് കണ്ടെത്താനാകും. പരാതിക്കാരി എഴുതിയ കത്ത് 21 പേജായിരുന്നു. ഗണേഷ്‌കുമാറിന്റെ വിശ്വസ്തന്റെ കൈവശം എത്തിയ ശേഷമത് 25 പേജായി എന്ന് ഫെന്നി ബാലകൃഷ്ണന്‍ ആരോപിക്കുന്നു. എന്നാല്‍ സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കാരണം പരാതിക്കാരി ജയിലില്‍ നിന്ന് കൈമാറിയ കത്തിന് 21 പേജേ ഉണ്ടായിരുന്നുള്ളൂ എന്ന് ഫെന്നി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരിക്കും ഗണേഷ്‌കുമാറിനും എതിരെയാണ് ഹര്‍ജി കൊടുത്തത്. കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി വായിച്ചാല്‍ ഗൂഢാലോചനയില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നതായി തോന്നും.

അതിങ്ങിനെയാണ്, ' 2011 മെയ് 18ന് ഞാന്‍ മുഖ്യമന്ത്രിയായി. ക്യാബിനെറ്റില്‍ കെ.ബി ഗണേഷ്‌കുമാര്‍ വനം-പരിസ്ഥിതി വകുപ്പിന്റെ ചുമതലക്കാരനായിരുന്നു. ആദ്യ ഭാര്യ ഗണേഷ്‌കുമാറിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇതോടെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെ അദ്ദേഹം രാജിവെച്ചു. ആദ്യ ഭാര്യ നല്‍കിയ കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കി. അതിന് ശേഷം മന്ത്രിസഭയില്‍ തന്നെ തിരിച്ചെടുക്കണമെന്ന് ഗണേഷ് ആഗ്രഹം പ്രകടിപ്പിച്ചു. പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി.

അതോടെ എന്നോട് അകല്‍ച്ചയുണ്ടായി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി 2013ല്‍ പത്തനംതിട്ട ജില്ലജയിലില്‍ കഴിഞ്ഞിരുന്നു. അക്കൊല്ലം ജൂലായ് 19ന് എഴുതിയ കത്തെന്ന് പറഞ്ഞ് 2016 ജൂണ്‍ ആറിന് സോളാര്‍ കമ്മിഷന് മുന്‍പാകെ ഒരു കത്ത് ഹാജരാക്കി. ഇതോടെ എനിക്കും മറ്റ് ചില പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കമ്മിഷന്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. അതോടെ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. എനിക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കും എതിരായ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഹൈക്കോടതി 2018 മെയ് 15ന് വിധി പുറപ്പെടുവിച്ചു.'  

അതായത് കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതിക്ക് വ്യക്തമായി. അത് ആരാണ് നടത്തിയതെന്ന് കണ്ടെത്തിയാല്‍ മതി. അതില്‍ ഗണേഷ് കുമാറിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് കൊട്ടാരക്കര കോടതിയില്‍ ഫെന്നി ബാലകൃഷ്ണന്‍ നല്‍കിയ മൊഴി. അതിങ്ങിനെയാണ്, ' സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരി പത്തനംതിട്ട ജയിലില്‍ കിടക്കുമ്പോള്‍ സൂപ്രണ്ടായിരുന്ന വിശ്വനാഥക്കുറുപ്പിന്റെ സാനിധ്യത്തില്‍ 21 പേജുള്ള കത്താണ് എനിക്ക് തന്നത്.

ജയിലിലെ കൈപ്പറ്റ് രസീസ് ഇക്കാര്യം വ്യക്തമാക്കുന്നു. അതിന്റെ രേഖ കോടതിക്ക് നല്‍കാം. ആ 21 പേജുള്ള കത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നു. കത്ത് ഗണേഷ്‌കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിന് കൈമാറി. പ്രദീപ് അത് ഗണേഷിന്റെ ബന്ധുവായ ശരണ്യാ മനോജിന് കൈമാറി'. ഉമ്മന്‍ചാണ്ടിയുടെയും ഫെന്നി ബാലകൃഷ്ണന്റെയും മൊഴികളും പത്തനംതിട്ട ജയിലിലെ കൈപ്പറ്റ് രസീതും വിരല്‍ ചൂണ്ടുന്നത് കെ.ബി ഗണേഷ്‌കുമാറിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നേരെയാണ്.

സി.ബിഐ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷം ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞത് കൂടി പരിശോധിക്കുമ്പോള്‍ ഗണേഷ്‌കുമാര്‍ അഴിക്കുള്ളിലാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്, അതിങ്ങിനെയാണ്, ' പരാതിക്കാരി എഴുതിയ ഡ്രാഫ്റ്റ് പെറ്റീഷനില്‍ ഗണേഷ് കുമാര്‍ തന്നെ പീഡിപ്പിച്ചെന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ശരണ്യാ മനോജും പ്രദീപ് കുമാറും ഇടപെട്ട് കൃത്രിമം നടത്തി. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും പേര് ശരണ്യാ മനോജ് എഴുതിച്ചേര്‍ത്തു.'

കൊട്ടാരക്കര കോടതിയിലെ കേസ് ഗണേഷിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഈ മാസം 23 വരെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. 25ന് കേസ് വീണ്ടും പരിഗണിക്കും. അതുകൊണ്ട് നിലവിലെ സാഹചര്യം ഗണേഷ്‌കുമാറിന് അനുകൂലമല്ല. മന്ത്രിയായാല്‍ കുരുക്ക് കൂടുതല്‍ മുറുകും. കാരണം മന്ത്രിക്കെതിരെയുള്ള പ്രതിഷേധം സര്‍ക്കാരിന് തലവേദനയാകും. ഗൂഢാലോചന കേസ് നേരായ വഴി പോയാല്‍ ഗണേഷിന് ബാലകൃഷ്ണ പിള്ളയുടെ ഗതിയുണ്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അച്ഛനും മകനും ചരിത്രത്തിലിടംനേടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം, മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി  (33 minutes ago)

അഴിമതി+തമ്മിലടി= ഇടത് വലത് കേരളം പിടിക്കാന്‍ ബി.ജെ.പി മോദിയും ഷായും ജനുവരിയിലെത്തും  (1 hour ago)

അന്വേഷണ സംഘം പ്രതികളുമായി ഈ ഫാം ഹൗസിലേക്ക്, പത്മകുമാരിന്റെ ഫാം ഹൗസിൽ തെളിവെടുപ്പ്, കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത് ഇവിടെ, നിർണായക തെളിവെടുപ്പ് പു  (1 hour ago)

ടെക്നോപാർക്കിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കുന്നതിന്റെ ടെക്നോപാർക്ക്‌ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു....!  (3 hours ago)

നീല കാറിൽ എല്ലാം...സ്കൂൾ ബാഗ്,ചാക്ക് വസ്ത്രം നീ കാര് പത്മകുമാറിന്റ അധോലോകം..കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം തെങ്കാശിയിൽ കടക്കാൻ ശ്രമിച്ച കാറിൽ ഞെട്ടിക്കുന്ന തെളിവുകൾ  (3 hours ago)

തെളിവെടുപ്പിനു മുന്നോടിയായി ഫൊറൻസിക് വിദഗ്ധർ വീട്ടിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലും പരിശോധന നടത്തി....ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്...  (3 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും.... കടുത്ത ഭിന്നതക്കിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട് എങ്കിലും നവ കേരള സദസ്  (3 hours ago)

ശബരിമല അപ്പാച്ചിമേട്ടിൽ പന്ത്രണ്ട് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു....പത്മശ്രീ ആണ് മരിച്ചത്... ശ്വാസതടസം നേരിട്ടപ്പോൾ സന്നദ്ധ പ്രവർത്തകർ സന്നിധാനം ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു..  (4 hours ago)

ബോസ് തമിഴ്നാട്ടിൽ? തെങ്കാശിയിൽ പപ്പേട്ടനേയും കുടുംബത്തേയും രക്ഷപ്പെടുത്താൻ ആ വ്യക്തി? പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി തെങ്കാശിയിലേക്ക് പോകും  (5 hours ago)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനില്‍ ..  (6 hours ago)

കേരളത്തിന്റെ അമൂല്യമായ തോറിയം സമ്പത്ത് ചില സ്വകാര്യ കമ്പനികളും വ്യക്തികളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ വര്‍ഷങ്ങളായി കൊള്ളയടിക്കുന്നു... രാജ്യ താല്പര്യം മുന്‍ നിര്‍ത്തി ഇതു തടയാന്‍ ഹൈക്കോടത  (7 hours ago)

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം  (7 hours ago)

ദാരുണകാഴ്ച...ഉത്തര്‍പ്രദേശിലെ ബറേലിയിലുണ്ടായ അപകടത്തില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു, വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം  (7 hours ago)

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും... രണ്ടു മണിക്ക് എറണാകുളത്തെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നാണ് നവകേരള സദസ് പര്യടനം  (7 hours ago)

വീണ്ടും കടുവാപ്പേടി... യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; വയനാട്ടില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴ  (8 hours ago)

Malayali Vartha Recommends