Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുറത്തിറങ്ങിയ പോറ്റിജയറാമിനെ ചതിച്ചു..നടനെ ED വിളിപ്പിച്ചു ഉടൻ കൊച്ചിയിലെത്തണം.. ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി..അയ്യപ്പനെ ചുളിവിൽ പൂജാമുറിയിൽ കയറ്റിയതിന് എട്ടിന്റെ പണി..


ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ട സ്ഥലം തീരുമാനമായി


പുതിയ റെയിൽ വൺ ആപ്പ് മാർച്ച് ഒന്നുമുതൽ നിലവിൽ വരും....


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും 3% ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഉത്തരവ്


ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും...  തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ്റെ വാദം നടക്കും

സോളാര്‍ പീഡനക്കേസില്‍ ഗണേഷ് ജയിലിലേക്ക്? ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നും സി.ബി.ഐ റിപ്പോര്‍ട്ട്, ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കൂടി പരിഗണിക്കുമ്പോള്‍ കേസിന് ബലം കൂടും

16 SEPTEMBER 2023 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഫെബ്രുവരി 12 ന് പണിമുടക്ക്; ബാങ്കുകളും സ്‌കൂളുകളും ഉൾപ്പെടെ തുറക്കില്ല ...! 12-ന് സംഭവിക്കുന്നത്

ശ്രീനാ ദേവി മതി നിങ്ങൾ എവിടെ ആയിരുന്നു...! കുഞ്ഞമ്മ തരംഗം...! നട്ടെല്ലുള്ള പെണ്ണൊരുത്തി...!

പുറത്തിറങ്ങിയ പോറ്റിജയറാമിനെ ചതിച്ചു..നടനെ ED വിളിപ്പിച്ചു ഉടൻ കൊച്ചിയിലെത്തണം.. ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി..അയ്യപ്പനെ ചുളിവിൽ പൂജാമുറിയിൽ കയറ്റിയതിന് എട്ടിന്റെ പണി..

രാഹുലിന് സീറ്റില്ലെങ്കിൽ വോട്ട് BJPക്ക് .! പെണ്ണുങ്ങൾ എല്ലാം കൂട്ടത്തോടെ ഇറങ്ങി..!ഷഹനാസിന്റെ ആൾമാറാട്ട കഥ പുറത്ത്

ഹിയറിങ് ഉൾപ്പടെ എല്ലാ നടപടികളും പൂർണമായി... സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ....

കേരള രാഷ്ട്രീയത്തിലെ മാടമ്പിയായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊരു റെക്കോഡുണ്ട്, സംസ്ഥാനത്ത് അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഏക മന്ത്രിയും അദ്ദേഹം തന്നെ. പ്രമാദമായ ഇടമലയാര്‍ കേസിലാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത്. മകന്‍ ഗണേഷ് കുമാറിനും ഇതേഗതി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതിന് കാരണം സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും അദ്ദേഹത്തെ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നുമുള്ള സി.ബി.ഐ റിപ്പോര്‍ട്ടാണ്.

റിപ്പോര്‍ച്ച് പുറത്തുവന്നതിന് പിന്നാലെ ഗൂഢാലോചന നിയമപരമായി തെളിയിക്കാനാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ സോളാര്‍ കേസിലെ പ്രതിയുടെ കത്തില്‍ നിന്ന് ഗണേഷ് സ്വന്തം പേരൊഴിവാക്കിയിട്ട് ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തതാണെന്ന ഫെനിബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കൂടി പരിഗണിക്കുമ്പോള്‍ കേസിന് ബലം കൂടും. കത്ത് വിവാദം സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ നടക്കുന്ന കേസും സിബിഐ റിപ്പോര്‍ട്ടും പരിഗണിക്കുമ്പോള്‍ എവിടെ, എങ്ങനെ, ആരൊക്കെ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്താനാകും.

പരാതിക്കാരിക്ക് 50 ലക്ഷം രൂപ കൊടുത്താണ് ദല്ലാള്‍ നന്ദകുമാര്‍ കത്ത് കൈക്കലാക്കിയതെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. ആ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ആരാണ് എഴുതിച്ചേര്‍ത്തതെന്ന് കണ്ടെത്താനാകും. പരാതിക്കാരി എഴുതിയ കത്ത് 21 പേജായിരുന്നു. ഗണേഷ്‌കുമാറിന്റെ വിശ്വസ്തന്റെ കൈവശം എത്തിയ ശേഷമത് 25 പേജായി എന്ന് ഫെന്നി ബാലകൃഷ്ണന്‍ ആരോപിക്കുന്നു. എന്നാല്‍ സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കാരണം പരാതിക്കാരി ജയിലില്‍ നിന്ന് കൈമാറിയ കത്തിന് 21 പേജേ ഉണ്ടായിരുന്നുള്ളൂ എന്ന് ഫെന്നി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരിക്കും ഗണേഷ്‌കുമാറിനും എതിരെയാണ് ഹര്‍ജി കൊടുത്തത്. കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി വായിച്ചാല്‍ ഗൂഢാലോചനയില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നതായി തോന്നും.

അതിങ്ങിനെയാണ്, ' 2011 മെയ് 18ന് ഞാന്‍ മുഖ്യമന്ത്രിയായി. ക്യാബിനെറ്റില്‍ കെ.ബി ഗണേഷ്‌കുമാര്‍ വനം-പരിസ്ഥിതി വകുപ്പിന്റെ ചുമതലക്കാരനായിരുന്നു. ആദ്യ ഭാര്യ ഗണേഷ്‌കുമാറിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇതോടെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെ അദ്ദേഹം രാജിവെച്ചു. ആദ്യ ഭാര്യ നല്‍കിയ കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കി. അതിന് ശേഷം മന്ത്രിസഭയില്‍ തന്നെ തിരിച്ചെടുക്കണമെന്ന് ഗണേഷ് ആഗ്രഹം പ്രകടിപ്പിച്ചു. പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി.

അതോടെ എന്നോട് അകല്‍ച്ചയുണ്ടായി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി 2013ല്‍ പത്തനംതിട്ട ജില്ലജയിലില്‍ കഴിഞ്ഞിരുന്നു. അക്കൊല്ലം ജൂലായ് 19ന് എഴുതിയ കത്തെന്ന് പറഞ്ഞ് 2016 ജൂണ്‍ ആറിന് സോളാര്‍ കമ്മിഷന് മുന്‍പാകെ ഒരു കത്ത് ഹാജരാക്കി. ഇതോടെ എനിക്കും മറ്റ് ചില പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കമ്മിഷന്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. അതോടെ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. എനിക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കും എതിരായ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഹൈക്കോടതി 2018 മെയ് 15ന് വിധി പുറപ്പെടുവിച്ചു.'  

അതായത് കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതിക്ക് വ്യക്തമായി. അത് ആരാണ് നടത്തിയതെന്ന് കണ്ടെത്തിയാല്‍ മതി. അതില്‍ ഗണേഷ് കുമാറിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് കൊട്ടാരക്കര കോടതിയില്‍ ഫെന്നി ബാലകൃഷ്ണന്‍ നല്‍കിയ മൊഴി. അതിങ്ങിനെയാണ്, ' സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരി പത്തനംതിട്ട ജയിലില്‍ കിടക്കുമ്പോള്‍ സൂപ്രണ്ടായിരുന്ന വിശ്വനാഥക്കുറുപ്പിന്റെ സാനിധ്യത്തില്‍ 21 പേജുള്ള കത്താണ് എനിക്ക് തന്നത്.

ജയിലിലെ കൈപ്പറ്റ് രസീസ് ഇക്കാര്യം വ്യക്തമാക്കുന്നു. അതിന്റെ രേഖ കോടതിക്ക് നല്‍കാം. ആ 21 പേജുള്ള കത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നു. കത്ത് ഗണേഷ്‌കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിന് കൈമാറി. പ്രദീപ് അത് ഗണേഷിന്റെ ബന്ധുവായ ശരണ്യാ മനോജിന് കൈമാറി'. ഉമ്മന്‍ചാണ്ടിയുടെയും ഫെന്നി ബാലകൃഷ്ണന്റെയും മൊഴികളും പത്തനംതിട്ട ജയിലിലെ കൈപ്പറ്റ് രസീതും വിരല്‍ ചൂണ്ടുന്നത് കെ.ബി ഗണേഷ്‌കുമാറിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നേരെയാണ്.

സി.ബിഐ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷം ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞത് കൂടി പരിശോധിക്കുമ്പോള്‍ ഗണേഷ്‌കുമാര്‍ അഴിക്കുള്ളിലാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്, അതിങ്ങിനെയാണ്, ' പരാതിക്കാരി എഴുതിയ ഡ്രാഫ്റ്റ് പെറ്റീഷനില്‍ ഗണേഷ് കുമാര്‍ തന്നെ പീഡിപ്പിച്ചെന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ശരണ്യാ മനോജും പ്രദീപ് കുമാറും ഇടപെട്ട് കൃത്രിമം നടത്തി. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും പേര് ശരണ്യാ മനോജ് എഴുതിച്ചേര്‍ത്തു.'

കൊട്ടാരക്കര കോടതിയിലെ കേസ് ഗണേഷിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഈ മാസം 23 വരെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. 25ന് കേസ് വീണ്ടും പരിഗണിക്കും. അതുകൊണ്ട് നിലവിലെ സാഹചര്യം ഗണേഷ്‌കുമാറിന് അനുകൂലമല്ല. മന്ത്രിയായാല്‍ കുരുക്ക് കൂടുതല്‍ മുറുകും. കാരണം മന്ത്രിക്കെതിരെയുള്ള പ്രതിഷേധം സര്‍ക്കാരിന് തലവേദനയാകും. ഗൂഢാലോചന കേസ് നേരായ വഴി പോയാല്‍ ഗണേഷിന് ബാലകൃഷ്ണ പിള്ളയുടെ ഗതിയുണ്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അച്ഛനും മകനും ചരിത്രത്തിലിടംനേടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെബ്രുവരി 12 ന് പണിമുടക്ക്; ബാങ്കുകളും സ്‌കൂളുകളും ഉൾപ്പെടെ തുറക്കില്ല ...! 12-ന് സംഭവിക്കുന്നത്  (9 minutes ago)

ശ്രീനാ ദേവി മതി നിങ്ങൾ എവിടെ ആയിരുന്നു...! കുഞ്ഞമ്മ തരംഗം...! നട്ടെല്ലുള്ള പെണ്ണൊരുത്തി...!  (2 hours ago)

അയ്യപ്പനെ ചുളിവിൽ പൂജാമുറിയിൽ കയറ്റിയതിന് എട്ടിന്റെ പണി  (4 hours ago)

രാഹുലിന് സീറ്റില്ലെങ്കിൽ വോട്ട് BJPക്ക് .! പെണ്ണുങ്ങൾ എല്ലാം കൂട്ടത്തോടെ ഇറങ്ങി..!ഷഹനാസിന്റെ ആൾമാറാട്ട കഥ പുറത്ത്  (4 hours ago)

സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ....  (5 hours ago)

നടൻ ജയറാമിന് ഇഡി സമൻസ്...  (5 hours ago)

പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയുടെ 25 വർഷം തികയുന്നതിന്റെ ഭാഗമായി  (6 hours ago)

പി.​എ​ഫ് അ​ക്കൗ​ണ്ടി​ലെ പ​ണം യു.​പി.​ഐ​യി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി  (6 hours ago)

ദേവസ്വം ബോർഡ് മുൻ കമീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവും ജാമ്യാപേക്ഷ നൽകി, ഇന്ന് വിശദ വാദം കേൾക്കും...  (6 hours ago)

അരുണാചൽ പ്രദേശിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി  (7 hours ago)

സന്തോഷവാർത്തകൾ തേടിയെത്തും, ദാമ്പത്യ സൗഖ്യം! ഇടവം രാശിക്കാർക്ക് അനുകൂല സമയം!  (7 hours ago)

ദീപക് ജീവനൊടുക്കിയ സംഭവം... പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഇന്ന്  (7 hours ago)

ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ...  (7 hours ago)

പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ അനുസ്മരണാർത്ഥം ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചേർന്നൊരുക്കിയ  (7 hours ago)

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം....  (7 hours ago)

Malayali Vartha Recommends