മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് വെടിവയ്പ്...2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തെന്നും 3 പേർ കടന്നുകളഞ്ഞതായും റിപ്പോർട്ട്...പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന...

പേരിയയിൽ മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് വെടിവയ്പ്. 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തെന്നും 3 പേർ കടന്നുകളഞ്ഞതായും റിപ്പോർട്ട്. പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന. വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റിനു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പേരിയ ചപ്പാരം ഭാഗത്തെ വനമേഖലയിൽ തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ വൈകിട്ടോടെ വെടിവയ്പുണ്ടായത്. ചാപ്പാരത്ത് കോളനിയെ അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം അവിടെ നിന്നു ഇറങ്ങുമ്പോഴാണ് ദൗത്യസംഘം വളഞ്ഞത്.ഇന്നലെ രാത്രി 7 മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വീട് വളഞ്ഞ തണ്ടർബോൾട്ട് ആകശത്തേക്ക് വെടിവച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മാവോയിസ്റ്റ് സംഘങ്ങൾക്കു സൗകര്യങ്ങൾ ഒരുക്കുന്ന ‘കുറിയർ’ സംഘാംഗത്തെ മാവോ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) ഇന്നലെ കോഴിക്കോട്ടുനിന്നു പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തണ്ടർ ബോൾട്ട് ഓപ്പറേഷൻ. തമിഴ്നാട് സ്വദേശി അനീഷ് തമ്പിയെയാണ്(57) കൊയിലാണ്ടിക്കും ബാലുശ്ശേരിക്കും ഇടയിൽ എരമംഗലത്തിനു സമീപത്തു നിന്നു പിടികൂടിയത്. ഇയാളെ വയനാട്ടിലേക്കു കൊണ്ടുപോയിരുന്നു.രഹസ്യമായി ഉൾക്കാടുകളിൽ പ്രവർത്തിക്കുന്ന മാവോ സംഘങ്ങൾക്കു നാട്ടിലെ വിവരങ്ങൾ എത്തിക്കുകയും പുറത്തുള്ളവർക്കു വിവരങ്ങൾ കൈമാറുകയും ചെയ്യുന്നവരാണ് ‘കുറിയർ’ സംഘാംഗങ്ങൾ. ആഴ്ചകളായി പ്രതിയുടെ നീക്കങ്ങൾ പ്രത്യേകസംഘം നിരീക്ഷിച്ചുവരികയായിരുന്നു. തണ്ടർബോൾട്ടും പൊലീസും പേരിയയിലെ വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്.
ഉന്നത ഉദ്യോഗസ്ഥരടക്കം പ്രദേശത്തേക്കു തിരിച്ചു. വയനാട്ടിൽ ഇതു നാലാം തവണയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടലുണ്ടാകുന്നത്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, താമരശ്ശേരി, കാറ്റുള്ളമല മേഖലകളിലും തണ്ടർബോൾട്ട് നിരീക്ഷണം നടത്തുന്നുണ്ട്. മൊബൈൽ ചാർജ് ചെയ്തു, ഭക്ഷണം കഴിക്കാൻ കാത്തിരുന്നു. തണ്ടർബോൾട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളും നീക്കം മുൻകൂട്ടി മനസ്സിലാക്കിയാണ് തണ്ടർ ബോൾട്ട് എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. കീഴടങ്ങാൻ വിസമ്മതിച്ചതോടെ വെടിവയ്‌പ്പും തുടങ്ങി. ഏറ്റുമുട്ടലിനെ തുടർന്ന് മാവോയിസ്റ്റുകൾ പൊലീസിന് നേരെയും വെടിവെച്ചു. രണ്ടു പേർ ഓടിമാറി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയവരിൽ ഒരാൾക്ക് വെടിയേറ്റതായി സംശയമുന്നയിക്കുന്നുണ്ട്. രക്ഷപ്പെട്ടത് സ്ത്രീകളാണ്.സംഭവത്തെ തുടർന്ന് ചപ്പാരം കോളനിയിൽ വൻ പൊലീസ് സന്നാഹവും എത്തി. സുരക്ഷ കർശനമാക്കി.
കണ്ണൂർ വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടർബോൾട്ടും പൊലീസും സംഘത്തെ വളഞ്ഞത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വെടിവെപ്പുണ്ടായി. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.പിടിലായ ചന്ദ്രുവിന് പരിക്കുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ ഉൾവനത്തിലേക്ക് രക്ഷപ്പെട്ടു. രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എൽ.ആറും പിടിച്ചെടുത്തിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല. രക്ഷപ്പെട്ടവരെ പിടികൂടാൻ സംയുക്ത ഓപ്പറേഷൻ നടക്കുകയാണ്.
മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈൽഫോൺ ചാർജ് ചെയ്യാനുമായി അനീഷിന്റെ വീട്ടിൽ എത്തിയതായിരുന്നു. ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് വീടുവളയുന്നതെന്ന് അനീഷ് പറയുന്നു.
https://www.facebook.com/Malayalivartha
























