Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക

മങ്കയം കൊലപാതകം: മൃതദേഹം തിരിച്ചറിഞ്ഞു, നാലുപേര്‍ അറസ്റ്റില്‍

04 JANUARY 2016 11:33 AM IST
മലയാളി വാര്‍ത്ത.

More Stories...

ദേവികുളത്തെ സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്... ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും

റോക്കി വിരട്ടിയോടിച്ച പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി...

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?

സങ്കടക്കാഴ്ചയായി... എറണാകുളം എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി...കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ

കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും പക്ഷിപ്പനി (എച്ച്5എൻ1)സ്ഥിരീകരിച്ചു.... ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കോഴിക്കോടിനടുത്ത് ബാലുശേരിയില്‍ മങ്കയം നെട്ടന്‍പറച്ചാലിലെ റബര്‍ എസ്‌റ്റേറ്റില്‍ മുഖം കത്തിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം നരിക്കുനി കല്‍ക്കുടുമ്പ് പിലാത്തോട്ടത്തില്‍ രാജന്റേത് ആണെന്നു തിരിച്ചറിഞ്ഞു.

ഇക്കഴിഞ്ഞ 20-നു രാത്രി രാജനെ (44) സഹോദരപുത്രനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു പൊലീസ് കണ്ടെത്തി. രാജന്റെ ഭാര്യ വി.എം. ഷീബ (31), രാജന്റെ ജ്യേഷ്ഠ സഹോദരപുത്രന്‍ എ.എം. ലിബിന്‍ (27), ഇയാളുടെ സുഹൃത്തുക്കളായ കല്‍ക്കുടുമ്പില്‍ പിലാത്തോട്ടത്തില്‍ പുറായില്‍ വിപിന്‍ (22), കിഴക്കെ കുറുമ്പൊയില്‍ സദാനന്ദന്‍ എന്ന ആനന്ദന്‍ (43) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

മുന്‍പു രണ്ടു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയിരുന്നു. കൊലപ്പെടുത്തിയ ശേഷം ആളെ തിരിച്ചറിയാതിരിക്കാനായി മുഖം കത്തിച്ചു വികൃതമാക്കിയതിനാല്‍ അന്വേഷണത്തില്‍ പൊലീസ് ഏറെ വെല്ലുവിളി നേരിട്ടെന്നു ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍ പറഞ്ഞു.

കേസിനെ കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെയാണ്. രാജന്റെ ഭാര്യ ഷീബയുമായി രാജന്റെ ചേട്ടന്റെ മകനായ ലിബിനുണ്ടായിരുന്ന അവിഹിത ബന്ധം അറിഞ്ഞ രാജന്‍ ഇതേക്കുറിച്ച് ഇരുവരുമായും കലഹിച്ചിരുന്നു. സ്വന്തം വീട്ടുകാരുമായി തെറ്റിയ ലിബിന്‍ അഞ്ചു വര്‍ഷമായി രാജന്റെ വീട്ടിലാണു താമസം. വീടു പുതുക്കിപ്പണിതെങ്കിലും രാജന്‍ ഇവിടെ താമസിക്കാതെ സമീപത്തെ ചെറിയൊരു ഷെഡിലാണു കഴിഞ്ഞിരുന്നത്. കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പു രാജനും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായി.

രാജന്റെ വീട്ടില്‍ ലിബിനും വിപിനും സദാനന്ദനും മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണു രാജന്‍ എത്തുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും. ഇതിനു ശേഷം ഷീബയുടെ അറിവോടെയും സമ്മതത്തോടെയുമാണു പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. നേരത്തെ രണ്ടുതവണ രാജനെ വീട്ടിലേക്കുള്ള വഴിയില്‍ നിന്നു താഴ്ചയിലേക്കു തള്ളിയിട്ടു കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. പക്ഷേ അതു നടന്നില്ല.

എന്നാല്‍ ഷീബയുടെ അമ്മ ശബരിമല തീര്‍ഥാടനത്തിനായി പോകുന്ന ഇക്കഴിഞ്ഞ 20-ാം തീയതി രാജന്‍ ഇവരുടെ കാരുകുളങ്ങരയിലെ വീട്ടില്‍ എത്തിയിരുന്നു. ഇവിടെനിന്ന് ഉച്ചയോടെ ലിബിനു പെണ്ണുകാണാന്‍ തലയാട് പോകണമെന്നു പറഞ്ഞു കാറില്‍ വിപിനൊപ്പം രാജനെയും കയറ്റി. ബ്രോക്കര്‍ കൂടിയായ കോമരം സദാനന്ദനെ വഴിയില്‍നിന്ന് ഒപ്പം കൂട്ടി. തലയാട്ടെ കള്ളുഷാപ്പില്‍നിന്നു കള്ളുവാങ്ങി അതില്‍ കീടനാശിനി കലക്കി നല്‍കി. എന്നാല്‍, കള്ള് കുടിക്കില്ലെന്നു രാജന്‍ പറഞ്ഞതോടെ ഇവര്‍ കരിക്കാംകുളത്തു പോയി വിദേശമദ്യം വാങ്ങി തിരികെ മങ്കയത്ത് എത്തി.

മരുതിന്‍ ചുവട്ടില്‍ വച്ച് ഇവര്‍ മദ്യപിച്ചു. ശേഷം രാജന്റെ കണ്ണില്‍ വിപിന്‍ മുളകു പൊടി എറിഞ്ഞു. ലിബിന്‍ പിന്നില്‍നിന്നു ഹാമര്‍ കൊണ്ടു തലയ്ക്കടിച്ചു. രാജനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് കാറില്‍ കയറ്റി. കാറില്‍ വച്ചു പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചു കഴുത്തില്‍ കുരുക്കിട്ടു. മരിച്ചെന്നു കരുതി റബര്‍ എസ്‌റ്റേറ്റില്‍ ഉപേക്ഷിച്ചു. തിരിച്ചറിയാതിരിക്കാന്‍ പെട്രോള്‍ ഒഴിച്ചു മുഖം കത്തിച്ചു. ശേഷം കാര്‍ കഴുകി ഇവര്‍ രക്ഷപ്പെട്ടു.

പിറ്റേദിവസം പുലര്‍ച്ചെ റബര്‍ എസ്‌റ്റേറ്റില്‍ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണു മൃതദേഹം കണ്ടത്. കൃത്യം നടത്തി രണ്ടു ദിവസത്തിനു ശേഷമാണു ലിബിന്‍ ഷീബയോടു കൊലപാതക വിവരം പറഞ്ഞത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ തിരിച്ചറിയാനാകാത്ത ആ മൃതദേഹം ആരുടേതാണെന്നു കണ്ടെത്താന്‍ പൊലീസ് ഓരോ വിവരവും ഇഴകീറി ആഴത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണു രാജനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. ഭര്‍ത്താവ് ദൂരെ സ്ഥലത്തു ജോലിക്കു പോയെന്നായിരുന്നു ഷീബയുടെ വിശദീകരണം. ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ ഷീബ മൃതദേഹം തന്റെ ഭര്‍ത്താവിന്റേതല്ലെന്ന നിലപാടിലായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണു കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ബന്ധുക്കള്‍ മൃതദേഹത്തിലെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (6 minutes ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (41 minutes ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (48 minutes ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (52 minutes ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (1 hour ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (1 hour ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (1 hour ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (2 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (2 hours ago)

വായു മലിനീകരണം രൂക്ഷം.  (2 hours ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (2 hours ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (3 hours ago)

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...  (3 hours ago)

നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല  (3 hours ago)

Malayali Vartha Recommends