മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....
കെഎസ്ആർടിസി ഡ്രൈവറും, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നീക്കമാണ് ഇപ്പോൾ പോലീസ് നടത്തുന്നത്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ തമ്പാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ.
ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനു നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്ക് അറിയില്ലെന്നാണ് സുബിൻ മൊഴി നൽകിയാതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. പിൻ സീറ്റിൽ ആയതിനാൽ താന്‍ ഒന്നും കണ്ടിട്ടില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തോയെന്ന് അറിയില്ല. ബസ് സാഫല്യം കോംപ്ലാക്സിനു മുന്നിൽ വച്ച് തടഞ്ഞപ്പോൾ മാത്രമാണ് താൻ സംഭവം അറിയുന്നതെന്നാണ് സുബിൻ പറഞ്ഞതായി പ്രചരിച്ചത്.
എന്നാൽ പൊലീസിനു കൊടുത്ത മൊഴിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകളെല്ലാം തെറ്റാണെന്നായിരുന്നു ഒരു ഓൺലൈന് നൽകിയ അഭിമുഖത്തിൽ സുബിൻ പ്രതികരണം നടത്തിയത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുളളിൽ കെഎസ്ആർടിസിക്ക് എന്റെ മൊഴി ഞാൻ എഴുതി നൽകിയിട്ടുണ്ട്. പിറ്റേദിവസം കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴി നൽകി. തലേദിവസം എഴുതിക്കൊടുത്ത മൊഴി തന്നെയാണ് അവിടെയും പറഞ്ഞത്. ഒരു കാര്യം പോലും അധികമായി പറഞ്ഞിട്ടില്ല.
ഞാൻ കണ്ട കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. സത്യമാണ് പറഞ്ഞതെല്ലാം. എനിക്കും കുടുംബത്തിനും മനസമാധാനത്തോടെ ജീവിക്കണമെന്നുണ്ട്. ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല. കേസ് കോടതിയിൽ വരുമ്പോൾ മൊഴി കോടതിയിൽ നിന്നും നിങ്ങൾക്ക് വാങ്ങാമല്ലോ, എന്നായിരുന്നു സുബിന്റെ ഭാഷ്യം.
കഴിഞ്ഞ ദിവസം 27ന് നടന്ന സംഭവം ഓരോ ദിവസം കഴിയുന്തോറും വിവാദങ്ങൾ വലുതായി. ഞാൻ ഈ കേസിലെ പ്രതിയോ വാദിയോ അല്ല. സാക്ഷി മാത്രമാണ്. ആ ഞാൻ എന്തിനാണ് ഒളിവിൽ പോകേണ്ടത്? എനിക്ക് മാധ്യമങ്ങൾക്കു മുന്നിൽ വന്നുള്ള പബ്ലിസിറ്റിയിൽ താൽപര്യമില്ല. സംഭവം നടന്ന പിറ്റേദിവസും ഞാൻ ഡ്യൂട്ടിയിൽ കയറി. ഞാനൊരു പൊതുമേഖലാ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
അപ്പോൾ ആ സ്ഥാപനത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നും വേണം പ്രവർത്തിക്കേണ്ടത്. അതിനുള്ളിൽ നിന്നു മാത്രമേ എനിക്ക് പ്രതികരിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് മാധ്യമങ്ങൾക്കു മുന്നിൽ വരാത്തത്. എന്തെങ്കിലും നാക്കുപിഴ സംഭവിച്ചാൽ ഉത്തരം പറയേണ്ടി വരും. ഞാൻ കാരണം കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാകാൻ പാടില്ല.
മെമ്മറികാർഡ് ആരെടുത്തു എന്ന വിഷയത്തിൽ എല്ലാ മലയാളികളെയും പോലെ അതാരാണെന്ന് അറിയാൻ ഞാനും കാത്തിരിക്കുകയാണ്. ഫൊറൻസിക് ഫലമൊക്കെ പുറത്തുവരട്ടെ, എന്നായിരുന്നു സുബിൻ പറഞ്ഞത്. മൂന്നു ദിവസം യദുവുമായി ഡ്യൂട്ടി ചെയ്തിട്ടുണ്ട്. പേരും സ്ഥലവും പറഞ്ഞിരുന്നു. വ്യക്തിപരമായി കൂടുതൽ അറിയില്ല, എന്നും യദു കുഴപ്പക്കാരനാണോ? എന്ന് പ്രതികരിക്കുന്നത് ശരിയല്ല എന്നും കണ്ടക്ടർ പറഞ്ഞിരുന്നു.
താൻ മൊഴി കൊടുത്ത മുറിയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. വളരെ രഹസ്യമായ മൊഴിയാണത്. ഞാൻ എന്താണ് മൊഴി കൊടുത്തതെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ല. മൊഴി പകർപ്പ് ആർക്കും നൽകരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നതായി സുബിൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നത്.
സച്ചിൻ ദേവ് എംഎല്‍എ ബസില്‍ കയറിയെന്നും, കണ്ടക്ടർ മുന്നിലത്തെ സീറ്റിൽ തിരുത്തിയെന്നും യദു പ്രതികരണം നടത്തിയിരുന്നു. ഡിവൈ എഫ്ഐ പ്രവർത്തകനാണ് സുബിൻ എന്നും, എ.എ.റഹീം എംപിയുമായി സുബിൻ സംസാരിച്ചിരുന്നതായും വെളിപ്പെടുത്തൽ വന്നിരുന്നു. സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം.
ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണം എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്ഐആറിൽ പറയുന്നു. അതുകൊണ്ടു തന്നെ സുബിന്റെ മൊഴി കേസിൽ നിർണായകമാണ്.
https://www.facebook.com/Malayalivartha