മുസ്ലീം ലീഗ് നേതാക്കൾ ഉറപ്പ് നൽകി..അൻവറിനെ കോൺഗ്രസ് പിണക്കിയ രീതി ശരിയായില്ലെന്ന് ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു.. അൻവർ ജയിച്ചാൽ ലീഗിൽ ചേരും എന്നാണ് ധാരണ..
നിലമ്പൂരിൽ ലീഗിന്റെ പിന്തുണ പി.വി. അൻവറിനോ? മുസ്ലീം ലീഗ് നേതാക്കൾ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായാണ് മനസിലാക്കുന്നത്. അൻവറിനെ കോൺഗ്രസ് പിണക്കിയ രീതി ശരിയായില്ലെന്ന് ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു . അൻവർ ജയിച്ചാൽ ലീഗിൽ ചേരും എന്നാണ് ധാരണ . ലീഗിന് മലപ്പുറത്ത് എക്കാലവും പാരയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ ജയിക്കേണ്ടതില്ലെന്നാണ് ലീഗിന്റെ തീരുമാനം. നിലമ്പൂർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വാട്ടർ ലൂ ആകും. സതീശൻ അൻവർ വിഷയത്തിൽ പ്രതികരിച്ചത് ശരിയായ രീതിയിലല്ലെന്ന് ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. സതീശന്റെ പ്രതികരണ രീതി ചർച്ചയായതോടെ കാര്യങ്ങളെല്ലാം സതീശന് എതിരായി മാറിയിരിക്കുകയാണ്. ലീഗിന്റെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് പി.വി. അൻവർ മുഖ്യമന്ത്രിയുടെ മരുമകനെതിരെ തുറന്നടിച്ചത്. നവകേരള സദസിന്റെ പേരിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കരാറുകരോട് പണം വാങ്ങിയതായി പി വി അൻവർ പറഞ്ഞു. റിയാസും പഴ്സനൽ സ്റ്റാഫ് അംഗങ്ങളും കരാറുകരോട് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ, വീഡിയോ തെളിവുകളുണ്ടെന്നും അൻവർ അവകാശപ്പെടുന്നു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടേത് സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കുന്ന രീതിയാണെന്നും ഇത് യഥാർത്ഥ വഞ്ചനയെന്ന് പി വി അൻവർ പറഞ്ഞു. 'വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് വി ഡി സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇതൊരു മുന്നറിയിപ്പായി പറയുകയാണ്. ഒരു പരിധി കഴിഞ്ഞാൽ പ്രതിരോധിക്കേണ്ടി വരും. നവകേരള സദസിന് പിരിവിട്ടാണ് പെെസ കണ്ടെത്തിയത്. എനിക്ക് 50 ലക്ഷം കടംവന്നു. നിയോജക മണ്ഡലം കമ്മിറ്റികൾക്കായിരുന്നു പണപ്പിരിവിന്റെ ചുമതല. കരാറുകാരിൽ നിന്ന് റിയാസ് നേരിട്ട് പണം പിരിച്ചു. ബലമായാണ് പണം പിരിച്ചത്. എന്നെ വ്യക്തിഹത്യ നടത്തിയാൽ അതേരീതിയിൽ തിരിച്ചടിക്കും. തെളിവുകൾ പുറത്തുവിടും',- അൻവർ പറഞ്ഞു.നിലമ്പൂരിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് പി വി അൻവർ വ്യക്തമാക്കുന്നത്. താൻ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അൻവറിന്റെ കരുത്ത് ജനങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇരുമുന്നണികളെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും. ഭൂരിപക്ഷം ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇരുമുന്നണികളിലെയും വോട്ടർമാർ തനിക്കൊപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. വഞ്ചകൻ എന്ന മുഖ്യമന്ത്രിയുടെ വിളിക്ക് കൃത്യമായി മറുപടി നൽകും. ജനം വഞ്ചകരെ തോൽപ്പിക്കും. ഇത്തവണ മത്സരം ജനങ്ങൾക്ക് ഗുണമാകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.പി.വി.അന്‍വറിനെ ചൊല്ലി യുഡിഎഫിലുണ്ടായ ഭിന്നത തുടരുകയാണ്. അന്‍വറിനെ അനുയയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അന്‍വറിനെ ഒപ്പംനിര്‍ത്താന്‍ ലീഗ് തുടക്കംമുതലേ ശ്രമിച്ചെന്ന് പറഞ്ഞ് വള്ളിക്കുന്ന് എംഎല്‍എയും ലീഗ് നേതാവുമായ അബ്ദുള്‍ ഹമീദ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനത്തില്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. അന്‍വറിന് ഇനിയും സമയമുണ്ടെന്നായിരുന്നു അബ്ദുള്‍ ഹമീദ് രാവിലെ പറഞ്ഞത്. എന്നാല്‍ വൈകീട്ടോടെ യൂടേണടിച്ച അദ്ദേഹം എല്ലാ വാതിലുകളും അടഞ്ഞെന്നും വ്യക്തമാക്കി. യുഡിഎഫ് നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദ്ദമാണ് ഇത്തരത്തിലൊരു നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിവരം. എന്നാൽ ലീഗ് പിന്നണിയിൽ അൻവറിന് വേണ്ടി പ്രവർത്തിക്കും എന്നാണ് വിവരം. അന്‍വറിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. നിലമ്പൂരില്‍ ജയിക്കല്‍ ലീഗിന്റെ മാത്രം ഉത്തരവാദിത്വമല്ല. യുഡിഎഫിന്റെ രാഷ്ട്രീയംതന്നെയാണ് അന്‍വറിന്റെയും രാഷ്ട്രീയം. അന്‍വറിനെ കൂടെനിര്‍ത്തി മുന്നോട്ടുപോവണമെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നത്. അതിനായി ശ്രമിക്കുകയും ചെയ്തു. അന്‍വര്‍ ഇപ്പോഴും ഒരു അടഞ്ഞ അധ്യായമല്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ട്. യുഡിഎഫ് നേതൃത്വം പുതിയ സാഹചര്യം മനസ്സിലാക്കി അതിന് മുന്‍കൈയെടുക്കും. ലീഗിന് വര്‍ധിത സ്വാധീനമുള്ള ജില്ലയാണ് മലപ്പുറം. അന്‍വര്‍ രാജികൊടുത്ത ഉടനെതന്നെ ഉപതിരഞ്ഞെടുപ്പിന് തയ്യാറായ പാര്‍ട്ടിയാണ് ലീഗ്. അന്‍വറിനെ കൂടെക്കൂട്ടാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വലിയ സമയം ചെലവഴിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിന് കളമൊരുക്കിയതുതന്നെ അന്‍വറാണ്. അന്‍വര്‍ ഇപ്പോഴും പിണറായിക്കെതിരായ യുദ്ധമുഖത്തുണ്ട്. അന്‍വര്‍ ന്യായമായ എന്ത് ആവശ്യമുന്നയിച്ചാലും പരിഗണിക്കും' ഇതായിരുന്നു അബ്ദുള്‍ ഹമീദ് രാവിലെ പറഞ്ഞത്.എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ പരസ്യ പ്രതികരണങ്ങൾ വിലക്കി.അന്‍വറിന് മുന്നില്‍ എല്ലാ വാതിലുകളും അടഞ്ഞു, രാവിലെ പറഞ്ഞത് അങ്ങനെയല്ല. വാതില്‍ തുറയ്ക്കുകയും അടയ്ക്കുകയും ചെയ്യും. അന്‍വര്‍ തന്നെ തീരുമാനിച്ചതാണ് വേണ്ടെന്ന്. അദ്ദേഹത്തെ ഉള്ളില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി. അദ്ദേഹം വഴങ്ങുന്നില്ലെങ്കില്‍ പിന്നെ എന്താണ്. യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. അതില്‍ അന്‍വര്‍ ഒരു ഘടകമല്ല' അബ്ദുള്‍ ഹമീദ് വൈകീട്ടോടെ പറഞ്ഞത് ഇതാണ്. ഇനിയാണ് കളി കാണാനിരിക്കുന്നത്. പാണക്കാട് തങ്ങളെ സതീശൻ അപമാനിച്ചു എന്ന വിശ്വാസത്തിലാണ് ലീഗ് നേതൃത്വം . കാരണം പാണക്കാട് തങ്ങൾ മലപ്പുറം ജില്ലയിലെ ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കാനുള്ള ധാർമിക ബാധ്യത യുഡിഎഫ് നേതൃത്വത്തിലുണ്ട്. ഉമ്മൻ ചാണ്ടിയും കെഎം മാണിയും യുഡിഎഫിന്റെ അവിഭാജ്യ ഘടകം ആയിരുന്ന കാലത്ത് ഇതായിരുന്നു പതിവ്. ചെന്നിത്തലയും പാണക്കാട് തങ്ങൾക്ക് സമാദരണീയമായ സ്ഥാനമാണ് നൽകുന്നത്. നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം സതീശൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. നിലമ്പൂർ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റല്ല. ഇടതുമുന്നണിയുടെ സീറ്റാണ്.അവിടെ പി.വി. അൻവർ ജയിച്ചത് ഇടതുമുന്നണി സ്ഥാനാർത്ഥിയായതു കൊണ്ടല്ല. സ്ഥാനാർത്ഥി അൻവർ ആയതുകൊണ്ടാണ്. അതാണ് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം. അൻവറിന് നിലമ്പൂരിന്റെ മുക്കും മൂലയും അറിയാം. എല്ലാ കുടുംബങ്ങൾക്കും അൻവറിന്റെ സഹായം എത്തിയിട്ടുണ്ട്. അതാണ് അൻവറിന് നേട്ടമാകാൻ പോകുന്നത് . അൻവറിന്റെ ലക്ഷ്യം പിണറായിയുടെ അവസാനം മാത്രമാണ് . കേരളത്തിൽ ബി ജെ.പിക്ക് സാധ്യതയില്ലെന്ന് മനസിലാക്കിയാണ് ബി ജെ പിയുമായി അടുത്തു കൊണ്ടിരിക്കുന്ന മമതാ ബാനർജിയുമായി അൻവർ കൈ കോർത്തത്. വിവിധ കേസുകളിൽ സംശയ നിഴലിലുള്ള അൻവറിനെ സംബന്ധിച്ചടത്തോളം സ്വയം സംരക്ഷിക്കുക മാത്രമല്ല പിണറായിയെ ഇല്ലാതാക്കുകയും വേണം. അതിന് കേന്ദ്ര സർക്കാരിന്റെ സഹായം വേണം. ഒപ്പം യു.ഡി.എഫ് നേതാക്കളെ ഒപ്പം നിർത്തുകയും വേണം.പിണറായിയെ ഇല്ലാതാക്കാൻ ഏത് ചെകുത്താനുമായി കൈ കോർക്കാനാണ് അൻവർ താൽപര്യപ്പെടുന്നത്. വനം നിയമ ദേദഗതിക്കെതിരെ സമരം ചെയ്തതിന്റെ പേരിലാണ് താൻ ജയിലിലായതെന്നും മറ്റും പറഞ്ഞു കൊണ്ടാണ് അൻവർ എം എൽ എ സ്ഥാനം രാജീവച്ചത്. . ഇനി പിണറായിയെ ഇല്ലാതാക്കുക. അതു മാത്രമാണ് അൻവറിന്റെ ലക്ഷ്യം. പി.വി.അൻവറിനു തൃണമൂൽ കോൺഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി വിവരമുണ്ട്. ഇക്കാര്യം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഓഫിസ് കേരളത്തിലെ നേതാക്കളെ അറിയിച്ചു. അൻവർ മുന്നോട്ടുവച്ച ഉപാധിയാണോ രാജ്യസഭാ സീറ്റ് എന്ന ചോദ്യത്തോടു പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല. ഔദ്യോഗികമായി കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും പരിമിതികളുണ്ടെന്നും ആയിരുന്നു മറുപടി. ബംഗാളിൽ ആകെയുള്ള 16 രാജ്യസഭാ സീറ്റുകളിൽ 5 എണ്ണത്തിൽ 2026 ഏപ്രിലിൽ ഒഴിവുവരും. നിലവിൽ 12 സീറ്റുകൾ തൃണമൂലിന്റെ കൈവശമാണുള്ളത്. അൻവറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും ദേശീയ നേതൃത്വം അറിയിച്ചു. മമതാ ബാനർജിയുടെ പിന്തുണ അൻവർ നേടിയിട്ടുണ്ടെന്നാണ് അൻവർ പറഞ്ഞത്. പാർട്ടിയിൽ ചേരാനുള്ള ചർച്ചകൾക്കിടെ അൻവർ മുന്നോട്ടുവച്ച ഉപാധിയായിരുന്നു രാജ്യസഭാ സീറ്റ്. കേരളത്തിൽ പാർട്ടിയെ കെട്ടിപ്പടുക്കാമെന്നും പകരമായി തനിക്കു രാജ്യസഭാ സീറ്റ് നൽകണമെന്നുമാണ് അൻവർ പറഞ്ഞത്. തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തുന്നതിനു മുന്നേ എസ്പി നേതാക്കളുമായി സംസാരിച്ച അൻവർ ആ കൂടിക്കാഴ്ചയിലും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എല്ലാറ്റിലും ഉദ്ദേശം ഒന്നേയുള്ളു. അത് പിണറായിയാണ്. എംഎൽഎ സ്ഥാനം രാജിവച്ച് അൻവറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂൽ ആവശ്യപ്പെട്ടിരിക്കുന്നത്.അതാണ് ഇപ്പോൾ സംഭവിച്ചത്. തോറ്റാൽ കൈവിടില്ലെന്നും ഉറപ്പുനൽകി. വിജയിച്ചാൽ എംഎൽഎയായി നിയമസഭയിൽ തുടരാം. അല്ലെങ്കിൽ രാജ്യസഭയിലേക്കു വിടാമെന്നാണു അൻവറിന്റെ ഉപാധിയോടുള്ള നിലപാട്.ഇന്ത്യ മുന്നണിക്കുള്ളിൽ ഇടഞ്ഞുനിൽക്കുന്ന തൃണമൂലിനെ ഘടകക്ഷിയാക്കുന്നതിൽ യുഡിഎഫിൽ എതിർപ്പുണ്ട്. എന്നാൽ അൻവർ ലീഗിലെത്തിയാൽ കോൺഗ്രസിന് ഒന്നും ചെയ്യാനാവില്ല. കഴിഞ്ഞ രണ്ടു തെരഞ്ഞടുപ്പുകളിലും ലീഗിന്റെ കൂടി പിന്തുണയോടെയാണ് അൻവർ ജയിച്ചത്. മുമ്പ് പാറശാല നിയോജകമണ്ഡലത്തിൽ സംഭവിച്ചതിന് സമാനമാണ് നിലമ്പൂരിലെ അവസ്ഥ. 1996 ൽ കോൺഗ്രസ് സുന്ദരൻ നാടാർക്ക് സീറ്റ് നിഷേധിച്ചു. എം.ആർ. രഘു ചന്ദ്രബാലിനെ മത്സരിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്.ഡബ്ള്യു. ആർ ഹീബയായിരുന്നുസി പി എം സ്ഥാനാർത്ഥി.കോൺഗ്രസുമായി കൊമ്പു കോർത്ത സുന്ദരൻ നാടാർ സ്വതന്ത്രനായി മത്സരിച്ചു. അദ്ദേഹം വിജയിച്ചു. സുന്ദരൻ നാടാർ പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. ഇതാണ് നിലമ്പൂരും നടക്കാൻ പോകുന്നത്. തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അൻവർ നിലമ്പൂർ കൊണ്ടു പോകും. അതിന് ലീഗിന്റെ സഹായമുണ്ടെങ്കിൽ നിഷ്പ്രയാസം കഴിയാവുന്നതേയുള്ളു. കാരണം ബി ജെ പി ബന്ധം ആരോപിച്ച് ഡി ജി പി എം.ആർ. അജിത് കുമാറിനെതിരെ അൽവർ നടത്തിയ പ്രത്യക്ഷ സമരമാണ് ഇടതുപക്ഷത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയത്.അനധികൃത സ്വത്തുസമ്പാദന ആരോപണത്തിൽ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ തെളിവില്ലെന്ന് വിജിലൻസ് ഡയറക്ടർ അന്തിമ റിപ്പോർട്ട് സർക്കാരിനു നൽകി. വീടുനിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത്കുമാർ അഴിമതി നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത്ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത്കുമാറിന് ലഭിച്ചെന്നും ആയിരുന്നു അൻവറിന്റെ പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തി. കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാൽ ആരോപണത്തിൽ ഉന്നയിച്ചതിന്റെ പകുതിയിൽ താഴെ വിസ്തീർണത്തിലാണ് വീടു നിർമാണമെന്നു തെളിഞ്ഞു.വീടുനിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നും കണ്ടെത്തി. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. സ്വാഭാവികമായ വിലവർധനയാണെന്നും വിൽപനയിൽ ക്രമക്കേടില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു. അടുത്ത പൊലീസ് മേധാവിയെ കണ്ടെത്താൻ സർക്കാർ പരിഗണിക്കുന്ന പട്ടികയിൽ എം.ആർ.അജിത്കുമാറിന്റെ പേരുമുണ്ട്. താൻ നടത്തിയ ബി ജെ പി വിരുദ്ധ സമരങ്ങൾക്ക് മുസ്ലീം സമുദായത്തിൽ നിന്ന് കൃത്യമായ സഹകരണം ഉണ്ടാകുമെന്ന് തന്നെ അൻവർ വിശ്വസിക്കുന്നു.