Widgets Magazine
07
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം

06 JUNE 2025 02:45 PM IST
മലയാളി വാര്‍ത്ത

നിലമ്പൂരില്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ എത്ര വോട്ടുപിടിക്കും എന്നതാണ് പരമപ്രധാനം . അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിന്റേതോ എല്‍ഡിഎഫിന്റേതോ എന്നതാണ് ഇരുമുന്നണികളെയും ആശങ്കപ്പെടുത്തുന്നത്. അന്‍വര്‍ അയ്യായിരം പി ടിക്കുമോ പതിനായിരം പിടിക്കുമോ എന്ന ചെറിയ കണക്കുകൂട്ടലില്‍ വിഷയം തീരുന്നില്ല. രണ്ടേകാല്‍ ലക്ഷം വോട്ടുകളുള്ള നിലമ്പൂരില്‍ ഒന്നേ മുക്കാല്‍ ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്യുമെന്നാണ് വിലയിരുത്തല്‍. ആ ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകളില്‍ കാല്‍ ലക്ഷത്തിലേറെ അന്‍വര്‍ പിടിച്ചേക്കാമെന്നതാണ് നിര്‍ണായകം. അങ്ങനെയെങ്കില്‍ വിജയം യുഡിഎഫിനോ എല്‍ഡിഎഫിനോ എന്ന് കാത്തിരുന്നു കണ്ടറിയേണ്ടിവരും. പ്രവചനാതീതമാണ് നിലമ്പൂരില്‍ ഇപ്പള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയപ്പോര്.

യുഡിഎഫിനോടും എല്‍ഡിഎഫിനോടും ഒരുപോലെ അകലവും അകല്‍ച്ചയും പുലര്‍ത്തുന്ന സ്ഥാനാര്‍ഥിയാണ് പിവി അന്‍വര്‍. ആ നിലയില്‍ ഇരുമുന്നണികളെയും തോല്‍പിച്ച് വിജയം നേടണമെന്ന തീവ്ര ആഗ്രഹത്തിലും ആവശ്യത്തിലുമാണ് പിവി അന്‍വര്‍.
പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാവുമെന്ന് കരുതപ്പെടുന്ന ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ മണ്ഡലം ഈ മാസം 19ന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള അഞ്ചാമത് ഉപതെരഞ്ഞെടുപ്പാണിത് . ഇതുവരെയുള്ളതിലെല്ലാം സിറ്റിംഗ് സീറ്റ് ജയിച്ച മുന്നണികള്‍ നിലനിര്‍ത്തിയതാണ് രാഷ്ട്രീയ അനുഭവം. എന്നാല്‍ ഇടതിനൊപ്പമുണ്ടായിരുന്ന പി.വി. അന്‍വര്‍, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പുറത്തുപോയതിനെതുടര്‍ന്നുണ്ടായ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്.


ഇരു മുന്നണികളെയും സംബന്ധിച്ച് ജീവന്‍മരണ പോരാട്ടവുമാണ് നിലമ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍നിന്ന് തുടക്കത്തില്‍ വിട്ടുനില്‍ക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക്, പുതിയ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ വന്നശേഷം എങ്ങനെയും നില മെച്ചപ്പെടുത്തേണ്ട ബാധ്യത കൂടിയുണ്ട്. കാലങ്ങളുടെ ഇടവേളക്കുശേഷം ഉപതെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്ന എസ്.ഡി.പി.ഐക്കും വോട്ടുനില ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനൊപ്പം കാലങ്ങളോളം ഉറച്ചുനിന്ന മണ്ഡലം പി.വി. അന്‍വര്‍ എന്ന സ്വതന്ത്രനിലൂടെയാണ് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ആര്യാടന്‍ മുഹമ്മദിനുശേഷം മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പിച്ചാണ് അന്‍വര്‍ നിലമ്പൂര്‍ പിടിച്ചെടുത്തത്.

2016ല്‍ അന്‍വറിന് പതിനോരായിരം ലഭിച്ച ഭൂരിപക്ഷം 2021ലെത്തുമ്പോള്‍ 2700ലേക്ക് താഴ്ന്നു എന്നത് നിര്‍മാണയകമാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍. രാഹുല്‍ ഗാന്ധി രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ച അറുപത്തിയയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. പിണറായി വിജയനോടു പോരടിച്ച് എല്‍.ഡി.എഫ് വിട്ടുവന്ന പിവി അന്‍വര്‍ കൂടി ചേരുമ്പോള്‍ യു.ഡി.എഫിന് ഈസി വാക്കോവര്‍ പ്രതീക്ഷിച്ചവരാണേറെയും. എന്നാല്‍, യു.ഡി.എഫ് ക്യാമ്പിലേക്ക് വരുമ്പോള്‍ ഈസിയായി ജയിക്കാം എന്ന പ്രതീക്ഷയായിരുന്നു യുഡിഎഫിഎന്. എന്നാല്‍ കഥയിങ്ങനെ മാറിമറിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.


തൃണമൂല്‍ പത്രിക സാങ്കേതിക കാരണങ്ങളാല്‍ തള്ളപ്പെട്ടപ്പോള്‍ സ്വതന്ത്രനായാണ് അന്‍വറിന്റെ പോരാട്ടം. അന്‍വര്‍ ഭീഷണി ചെറുതാണെങ്കിലും യു.ഡി.എഫ് വോട്ട് ബാങ്കിലെ ചോര്‍ച്ച അന്‍വറിലേക്ക് പോകുന്നതു തടയാന്‍ ലീഗും കോണ്‍ഗ്രസും നിതാന്ത ജാഗ്രതയിലാണ്. ഏഴ് പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ മണ്ഡലം. വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, ചുങ്കത്തറ പഞ്ചായത്തുകളില്‍ നിലവില്‍ യു.ഡി.എഫാണ് ഭരണത്തില്‍. പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും എല്‍.ഡി.എഫിനൊപ്പമാണ്. മൂന്ന് പഞ്ചായത്തുകളില്‍ മുസ്ലീം ലീഗിനും ശക്തിയുണ്ട്. അന്‍വറിനെ നഖശിഖാന്തം എതിര്‍ക്കുന്ന വിഡി സതീശന് യുഡിഎഫിന്റെയും ആര്യാടന്റെയും വിജയം അനിവാര്യമാണ്.


അതേ സമയം മുസ്ലീം ലീഗീന്റെ ഉരുക്കുകോട്ടയായ മലപ്പുറം ജില്ലയില്‍ സി.പി.എമ്മിന് ഏറ്റവുമധികം പാര്‍ട്ടി മെമ്പര്‍മാരുള്ള മണ്ഡലമാണ് നിലമ്പൂര്‍. നീണ്ട ഇടവേളക്കുശേഷം സ്വതന്ത്രരെ ഒഴിവാക്കി സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ അതിലൂടെ കേഡര്‍ വോട്ടുകള്‍ ഭദ്രമാകുമെങ്കിലും മുന്നണിക്ക് പുറത്തുള്ള വോട്ടുകള്‍ എത്രത്തോളം സമാഹരിക്കാനാകുമെന്ന പ്രശ്‌നമുണ്ട്. സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഏഴായിരം പുതിയ വോട്ടുകള്‍ ഇപ്പോള്‍ മണ്ഡലത്തിലുണ്ടെന്നതും അതിനിര്‍ണായകമാണ്.


പിണറായിക്കും വി.ഡി. സതീശനുമിടയില്‍ രഹസ്യബാന്ധവം ആരോപിച്ചാണ് ഇടതിനും വലതിനുമെതിരായ അന്‍വറിന്റെ പ്രചാരണം. പി.വി. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ എത്ര ചെറുതാണെങ്കിലും ആര്‍ക്കാണ് ദോഷം ചെയ്യുകയെന്നത് ചര്‍ച്ചയാണ്. ബി.ജെ.പിയും എസ്.ഡി.പി.ഐയും പി.വി. അന്‍വറും പിടിക്കുന്ന വോട്ടുകള്‍ ജയാപരാജയത്തില്‍ നിര്‍ണായകമാവും. ആര്യാടന്‍ ഷൗക്കത്ത്, എം. സ്വരാജ്, അഡ്വ. മോഹന്‍ ജോര്‍ജ്ജ് അഡ്വ. സാദിഖ് നടുത്തൊടി പി.വി. അന്‍വര്‍ എന്നിവര്‍ ഉള്‍പ്പടെ പത്ത് സ്ഥാനാര്‍ഥികളാണ് മാറ്റുരക്കുന്നത്.

 

നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ അധ്യക്ഷന്‍ എന്ന നിലക്ക് ശ്രദ്ധേയനേട്ടങ്ങള്‍ കൈവരിച്ച ആര്യാടന്‍ ഷൗക്കത്ത് കലാസാംസ്‌കാരിക, സിനിമ മേഖലയിലും സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ഷൗക്കത്ത് രണ്ടാംതവണയാണ് നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സി.പി.എം സംസ്ഥാന നേതൃത്വത്തിലേക്ക് അതിവേഗം ഉയര്‍ന്ന യുവനേതാവാണ് എം. സ്വരാജ്. സ്വരാജ് 2016ല്‍ തൃപ്പൂണിത്തുറയില്‍നിന്ന് നിയമസഭാംഗമായിട്ടുണ്ട്. അന്‍വര്‍ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓഡിനേറ്ററാണ്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയും അനിയനും അറസ്റ്റില്‍  (4 hours ago)

അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

റൺവേയിൽ നിന്നും 40,000 അടി കുതിക്കാനൊരുങ്ങിയ വിമാനം  (7 hours ago)

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയതും തലയിൽ മുള്ളിവേലി..രക്തം വാർന്ന് 27ക്കന്റെ അന്ത്യം  (7 hours ago)

മത്സ്യബന്ധനത്തിന് പോയവർ ഞെട്ടി,വലയിൽ മീനിനോടൊപ്പം ഈ വസ്തുവും,കണ്ടെയ്‌നറുകളിലെ ചതിവ്  (7 hours ago)

കടലിൽ ആ പ്രതിഭാസം, തിരമാലകൾ പതഞ്ഞ് പൊങ്ങി..  (7 hours ago)

പാലൂട്ടി പോറ്റിയ സുന്ദരി മരുമകൾ ഭൂലോക കള്ളി...ഭർതൃവീട്ടിൽ നിന്ന് 14 പവൻ ബന്ധുവിന്റെയ് 11 പവനും.. സുന്ദരി കില്ലാഡി..!  (7 hours ago)

അപകടത്തില്‍ ഷൈനിന്റെ കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ ഷൈന്‍  (8 hours ago)

മോഷ്ടിച്ച വാഹനത്തില്‍ കാമുകിയുമായി കറങ്ങിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പെണ്‍വാണിഭസംഘം പിടിയില്‍ ; ആറുസ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് പിടിയിലായത്  (9 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം  (12 hours ago)

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം  (12 hours ago)

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്  (13 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും  (13 hours ago)

സ്വര്‍ണവിലയില്‍  (14 hours ago)

Malayali Vartha Recommends