കണ്ടെയ്‌നര്‍ കപ്പല്‍ മുങ്ങിയ സ്ഥലത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ദ്ധരുടെ സംഘം ഇന്ന് പരിശോധന നടത്തും....

കണ്ടെയ്‌നര്‍ കപ്പല്‍ മുങ്ങിയ സ്ഥലത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ദ്ധരുടെ സംഘം ഇന്ന് പരിശോധന നടത്തും. കപ്പല്‍ മുങ്ങിയ സ്ഥലത്തെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കുകയാണ് ആദ്യം ചെയ്യുക.
ശേഷം കണ്ടെയ്‌നറുകള്‍ പുറത്തെത്തിക്കാനുള്ള നടപടികളിലേക്ക് കടന്നേക്കും. മുങ്ങിയ കപ്പലിനുള്ളില്‍ എന്തൊക്കെയാണുള്ളതെന്ന വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിട്ടുണ്ടായിരുന്നു. അതീവ സ്‌ഫോടന സാദ്ധ്യതയുള്ള കാത്സ്യം കാര്‍ബൈഡ് നിറച്ച 13 കണ്ടെയ്‌നറുകളുണ്ട്. ഇതില്‍ അഞ്ചെണ്ണം ഡെക്കിലും എട്ടെണ്ണം കപ്പലിനുള്ളിലുമാണ്.
ജലസമ്പര്‍ക്കമുണ്ടായാല്‍ അസറ്റിലിന്‍ വാതകമായി മാറുന്ന ഈ രാസവസ്തു വീണ്ടെടുത്തില്ലെങ്കില്‍ വലിയ അപകടസാദ്ധ്യതയുണ്ട്. കപ്പലില്‍ 484 ടണ്‍ ഇന്ധനവും ഉള്ളതിനാല്‍ വലിയ സ്‌ഫോടനത്തിനും വന്‍ പരിസ്ഥിതി നാശത്തിനും ഇടവയ്ക്കും.
പത്തോളം കണ്ടെയ്‌നറുകള്‍ കപ്പല്‍ മുങ്ങും മുമ്പ് കടലില്‍ പതിച്ചു. മുങ്ങിയ ശേഷം 100 കണ്ടെയ്‌നറുകള്‍ ഒഴുകി നടന്നു. 48 എണ്ണം കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരത്തെത്തി. 60 കണ്ടെയ്‌നറുകളിലായി 168 ടണ്‍ പോളിമര്‍ പെല്ലറ്റുകളുണ്ട്. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ പൊട്ടി പെല്ലറ്റുകള്‍ തീരങ്ങളില്‍ അടിയുകയും ചെയ്തു.
പ്‌ളാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ് പെല്ലറ്റുകള്‍.കപ്പല്‍ അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കപ്പലില്‍ എന്തൊക്കെയുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നത്. സമുദ്ര - തീരദേശ ആവാസ വ്യവസ്ഥയെ കപ്പല്‍ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ച് കോടതി .
https://www.facebook.com/Malayalivartha