Widgets Magazine
07
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

ഫാമുടമയും യുവ കര്‍ഷകനുമായ മത്തായിയുടെ കിണറ്റില്‍ വീണുള്ള മരണം.. തുടരന്വേഷണം നടത്താന്‍ സിബിഐ കോടതി ഉത്തരവ്

06 JUNE 2025 12:10 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട ചിറ്റാര്‍ ഫോറസ്റ്റ് റെയ്ഞ്ച് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ കുടപ്പനയില്‍ യുവകര്‍ഷകന്‍ മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടരന്വേഷണം നടത്താന്‍ തലസ്ഥാന സിബിഐ കോടതി ഉത്തരവിട്ടു.

3 മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും ജഡ്ജി കെ.എസ്. രാജീവ് സി ബി ഐ ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കൊലപാതകമല്ലാത്ത നരഹത്യാ കുറ്റം മാറ്റി കൊലക്കുറ്റം ചുമത്തി കേസ് വിചാരണ ചെയ്യണമെന്നും നിലവിലെ പ്രതികളെ കൂടാതെ മറ്റു പ്രതികളുമുണ്ടെന്നു കാട്ടി മത്തായിയുടെ ഭാര്യ ഷീബ മോള്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സി ബി ഐ 2023 ല്‍ ചാര്‍ജ് ചെയ്ത കൊലപാതകമല്ലാത്ത നരഹത്യ കേസില്‍ എല്ലാ പ്രതികളും ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടിരുന്നു. പ്രതികളായ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് ഉദ്യോഗസ്ഥര്‍ ഹാജരാകാനായിരുന്നു സമന്‍സ് ഉത്തരവ് പുറപ്പെടുപ്പിച്ചത്. പ്രതികളായ 1.ആര്‍. രാജേഷ് കുമാര്‍ (ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍). 2. എ.കെ പ്രദീപ് കുമാര്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍). 3.ജോസ് ഡിക്രൂസ് (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍). 4. ടി. അനില്‍കുമാര്‍, (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍). 5.എന്‍.സന്തോഷ് (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍). 6. വി.എം.ലക്ഷ്മി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍). 7. ഇ.ബി.പ്രദീപ് കുമാര്‍ (ട്രൈബല്‍ വാച്ചര്‍) എന്നിവരാണ് ഹാജരാകേണ്ടിയിരുന്നത്. 10വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ നരഹത്യയാണ് പ്രതികള്‍ ചെയ്‌തെന്ന് 2023 ല്‍ കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആര്‍.എസ്.ഷെഖാവത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2020 ജൂലയ് 28 ന് മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് നിരവധി തെളിവുകള്‍ സി.ബി.ഐ യുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നാലുമുക്കില്‍ വനത്തില്‍ സ്ഥാപിച്ചിരുന്ന കാമറയിലെ സിംകാര്‍ഡ് മോഷ്ടിച്ചുവെന്നായിരുന്നു മത്തായിക്കെതിരെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. സംഭവദിവസം വൈകിട്ട് നാല് മണിയോടെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലക സംഘം മത്തായി താമസിച്ചിരുന്ന അരീക്കക്കാവിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് സി.ബി.ഐ കുറ്റപത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് മെമ്മോയില്ലാതെ മത്തായിയെ ബലമായി പിടിച്ചുകൊണ്ടുപോയി. ചോദ്യം ചെയ്ത മാതാവിനെ തളളിയിട്ടതിനെ തുടര്‍ന്ന് അവര്‍ ബോധരഹിതയായി. നാലുമുക്കിലേക്കുള്ള യാത്രയ്ക്കിടെ മത്തായിക്ക് പല തവണ മര്‍ദ്ദനമേറ്റു.
ക്യാമറയിലെ സിം കാര്‍ഡുകള്‍ മത്തായിയുടെ കുടപ്പനയിലെ കുടുംബവീടിനോടു ചേര്‍ന്നുള്ള കിണറ്റിലെറിഞ്ഞുവെന്നായിരുന്നു വനംവകുപ്പ് ആരോപിച്ചിരുന്നത്. സിം കാര്‍ഡ് കണ്ടെത്താനായി മത്തായിയെ കിണറ്റിന്റെ കരയിലെത്തിച്ചു. കിണറ്റിലിറങ്ങി സിംകാര്‍ഡ് എടുക്കാന്‍ വനപാലകര്‍ നിര്‍ബന്ധിച്ചു. മത്തായിക്ക് ഒരു സുരക്ഷയുമൊരുക്കിയില്ല. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് സി.ബി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്തായിയെ രക്ഷപെടുത്താന്‍ ശ്രമിക്കാതെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും സംഘവും ജീപ്പ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചപ്പോഴേക്കും മത്തായി മരണപ്പെട്ടിരുന്നു. രാത്രി ഒന്‍പതരയോടെ വനപാലക സംഘം കരികുളം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് കാമറ നശിപ്പിച്ചെന്ന് പറയുന്ന കേസില്‍ മഹസര്‍ തയ്യാറാക്കിയത്. പിറ്റേന്ന് പുലര്‍ച്ചെ രണ്ടരയോടെ ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് വനപാലകര്‍ മഹസര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. മഹസറില്‍ മത്തായിയെ കസ്റ്റഡിയിലെടുത്തതിന്റെയും മറ്റും സമയവും സ്ഥലവും ഉള്‍പ്പെടെ ഒട്ടേറെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നതായി ലോക്കല്‍ പൊലീസും സി.ബി.ഐ യും കണ്ടെത്തി.

മത്തായിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം കേസെടുക്കാതെ വിട്ടയക്കുന്നതിന് ഇടനിലക്കാരായ അരുണ്‍ സത്യന്‍, ഷിബന്‍ എന്നിവര്‍ മുഖേന വനപാലകര്‍ 75,000രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി സത്യമാണെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആദ്യം ചിറ്റാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഷീബാമോളുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി സി.ബി.ഐയ്ക്ക് വിടുകയായിരുന്നു.
സി.ബി.ഐ യുടെ അന്വേഷണ റിപ്പോര്‍ട്ട് ശരിവച്ച വനംവകുപ്പ് 2022 ജൂണ്‍ 18 ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി.
മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകര്‍, സി.ബി.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ടുള്ള വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയുടെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ടു ചെയ്യാന്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റാന്‍ അധികാരപ്പെട്ട വകുപ്പ് മേധാവിയുടെ അനുമതി വേണമെന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 197 പ്രകാരമുള്ള അനുമതിയാണ് സി ബി ഐ തേടിയത്.

'' എഫ്.ഐ.ആര്‍, സാക്ഷിമൊഴികള്‍, ഫയലുകള്‍, തെളിവുകള്‍ തുടങ്ങിയവ പരിശോധിച്ചപ്പോള്‍ മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോസ്ഥര്‍ കുറ്റക്കാരാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
രാജേഷ് കുമാര്‍ സിന്‍ഹ സി ബി ഐ ക്ക് നല്‍കി അനുമതി ഉത്തരവ് കുറ്റപത്രത്തോടൊപ്പം സി ബി ഐ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ആദ്യം അന്വേഷണം ഏറ്റെടുത്ത ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മത്തായിയുടെ മരണം ആത്മഹത്യയാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിട്ടിയച്ച ശേഷം മത്തായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നും അതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നുമായിരുന്നു കണ്ടെത്തിയത്. അതേ സമയം
തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടല്‍, മനഃപൂര്‍വമല്ലാത്ത നരഹത്യ, വ്യാജരേഖ ചമക്കല്‍ എന്നിവയുള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ വനംവകുപ്പ് അധികൃതര്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശരീരത്തിലെ മുറിവുകളെപ്പറ്റി അറിയാന്‍ പോലീസ് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.

ഡി.വൈ .എസ്.പി യുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് സംഘം നടത്തിവന്ന അന്വേഷണത്തില്‍ മരണപ്പെട്ട മത്തായിയുടെ കുടുംബം തൃപ്തരാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതി മുന്‍പാകെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തില്‍ പ്രതിഷേധം വ്യാപകമായതോടെയും കേസ് ഡയറി പരിശോധിച്ചതില്‍ പോലീസ് , ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും ഇഴഞ്ഞു നീങ്ങുന്നതായും കണ്ടെത്തിയ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.

മത്തായിയുടെ മരണം നടന്ന് 39 ാം ദിവസമായിരുന്നു സി.ബി.ഐ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ റീ - പോസ്റ്റുമോര്‍ട്ടം നടന്നത്. വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ബന്ധുക്കള്‍ ആരോപിക്കും വിധമുള്ള ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്വാസകോശത്തില്‍ ചെളിയുടെ അംശം. തലയില്‍ ഇടത് ഭാഗത്ത് ആഴത്തിലുളള ക്ഷതം. ഇടത് കൈമുട്ടിനോട് ചേര്‍ന്ന്, അസ്ഥിക്ക് പൊട്ടല്‍. പൊട്ടലും ക്ഷതങ്ങളും തുടങ്ങിയവ വീഴ്ചയില്‍ സംഭവിച്ചതാകാമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. 41 ദിവസത്തോളം മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച കുടുംബം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.

'' നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം. അതിനുവേണ്ടിയുള്ള പോരാട്ടം തുടരു' മെന്നും മത്തായിയുടെ ഭാര്യ ഷീബാമോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയും അനിയനും അറസ്റ്റില്‍  (4 hours ago)

അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

റൺവേയിൽ നിന്നും 40,000 അടി കുതിക്കാനൊരുങ്ങിയ വിമാനം  (7 hours ago)

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയതും തലയിൽ മുള്ളിവേലി..രക്തം വാർന്ന് 27ക്കന്റെ അന്ത്യം  (7 hours ago)

മത്സ്യബന്ധനത്തിന് പോയവർ ഞെട്ടി,വലയിൽ മീനിനോടൊപ്പം ഈ വസ്തുവും,കണ്ടെയ്‌നറുകളിലെ ചതിവ്  (7 hours ago)

കടലിൽ ആ പ്രതിഭാസം, തിരമാലകൾ പതഞ്ഞ് പൊങ്ങി..  (7 hours ago)

പാലൂട്ടി പോറ്റിയ സുന്ദരി മരുമകൾ ഭൂലോക കള്ളി...ഭർതൃവീട്ടിൽ നിന്ന് 14 പവൻ ബന്ധുവിന്റെയ് 11 പവനും.. സുന്ദരി കില്ലാഡി..!  (7 hours ago)

അപകടത്തില്‍ ഷൈനിന്റെ കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ ഷൈന്‍  (7 hours ago)

മോഷ്ടിച്ച വാഹനത്തില്‍ കാമുകിയുമായി കറങ്ങിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പെണ്‍വാണിഭസംഘം പിടിയില്‍ ; ആറുസ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് പിടിയിലായത്  (9 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം  (12 hours ago)

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം  (12 hours ago)

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്  (13 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും  (13 hours ago)

സ്വര്‍ണവിലയില്‍  (14 hours ago)

Malayali Vartha Recommends