എയർ ഡിഫൻസ് റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം..കോഴിക്കോട്ട് സ്ഥാപിക്കാൻ വ്യോമസേന.. 40 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ നടപടി തുടങ്ങി..

ശത്രുക്കൾക്ക് മുൻപേ ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ . ഇന്ത്യയുടെ വർധിച്ചു വരുന്ന പ്രതിരോധശക്തി ശത്രുരാജ്യങ്ങൾക്ക് ഒരു പേടി സ്വപ്നമാണ് .മിസൈൽ പ്രതിരോധത്തിനുള്ള എയർ ഡിഫൻസ് റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാൻ വ്യോമസേന. ഇതിനായി കടലുണ്ടി വില്ലേജിൽ റീസർവേ 13/1 എയിൽപ്പെട്ട റവന്യു വകുപ്പിന്റെ 40 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ നടപടി തുടങ്ങി. പ്രതിരോധ വകുപ്പിന്റെ 'നിർദ്ദേശ്' എന്ന പദ്ധതിക്കായി
2010ൽ കൈമാറിയ ഭൂമിയിൽ ശേഷിക്കുന്നതും ഉപയോഗമില്ലാതെ കിടക്കുന്നതുമായ സ്ഥലമാണ് കൈമാറുന്നത്. ഇപ്പോൾ നിർദ്ദേശിന്റെ ഓഫീസ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.എയർഫോഴ്സ് കമാൻഡിംഗ് ഓഫീസറുടെ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരമാണ് ഭൂമി കൈമാറ്റത്തിനുള്ള നടപടികൾ വേഗത്തിലാക്കിയത്. പഹൽഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി സംഘർഷം
ഉണ്ടായ സാഹചര്യത്തിലാണ് രാജ്യത്തിന്റെ തെക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷ മുൻനിറുത്തി ഇവിടെ വ്യോമ പ്രതിരോധ കേന്ദ്രം സ്ഥാപിക്കുന്നത്. കേരളവും മറ്റ് തെക്കൻ സംസ്ഥാനങ്ങളും അയൽ രാജ്യങ്ങളുടെ മിസൈൽ ഭീഷണി പരിധിക്കുള്ളിലാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്.1. സമീപകാലത്ത് ശ്രീലങ്കയിലും മാലിദ്വീപിലും ചൈന നടത്തുന്ന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് വ്യോമപ്രതിരോധം കേരളത്തിൽ ശക്തമാക്കാൻ വ്യോമസേന തീരുമാനിച്ചത്.
https://www.facebook.com/Malayalivartha