ബങ്കറിൽ നിന്ന് പുറത്ത് വരാൻ അലി ഖമനേയിക്ക് പേടി..അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു..

പശ്ചിമേഷ്യയെ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം എന്ന് ഒരു കൂട്ടർ പറയുമ്പോൾ ഇറാൻ ഇപ്പോഴും ഇത് സമ്മതിച്ചിട്ടില്ല . ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് ഇറാന്‍ വ്യക്തത വരുത്തിയില്ല. അടിച്ചേല്‍പ്പിക്കുന്ന സമാധാനത്തെ ഇറാന്‍ അംഗീകരിക്കില്ലെന്നും യുഎസിന് കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദെ ആദ്യം പ്രതികരിച്ചത്.
പിന്നീട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് മയപ്പെടുത്തി.നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു 'കരാറും' ഇല്ല. എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രയേല്‍ ഭരണകൂടം ടെഹ്റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് അവസാനിപ്പിച്ച സാഹചര്യത്തില്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.' ഇറാന്‍ വിദേശാകര്യ മന്ത്രി പറഞ്ഞത് . ഖത്തറിലേക്കുള്ള ഇറാന്റെ ഈ ആക്രമണം , ഗൾഫ് മേഖലയെ കൂടുതൽ ആശങ്കയിൽ തുടരാൻ പ്രേരിപ്പിക്കുന്നതാണ് .
കാരണം ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അണുവികിരണത്തിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുവൈത്തും ഖത്തറുമെല്ലാം അന്തരീക്ഷ-പരിസ്ഥിതി പരിശോധന തുടര്‍ച്ചയായി നടത്തുന്നുണ്ട്.ഇറാന്റെ ബുഷ്ഹര്‍ ആണവ നിലയത്തിനെതിരെ ആക്രമണം നടന്നാല്‍ ഗള്‍ഫ് മേഖല മൊത്തം കുടിവെള്ളം കിട്ടാതെ പ്രയാസമപ്പെടുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ത്താനി പറയുന്നു. അടുത്തിടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പുതിയ സാഹചര്യത്തില്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുകയാണ്.കുടിവെള്ള ശേഖരമില്ലാത്ത മേഖലയാണ് ഗള്‍ഫ്. പേര്‍ഷ്യന്‍ കടലില്‍ നിന്ന് ശുദ്ധീകരിച്ചാണ് കുടിവെള്ളം കണ്ടെത്തുന്നത്. ഇറാന്റെ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തും. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ദിവസത്തിനകം സംഭരിച്ച കുടിവെള്ളം തീരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറയുന്നു.'വെള്ളത്തില്‍ ആണവ വികിരണം ഉണ്ടായാല്‍ ഗള്‍ഫ് മേഖലയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥ വരും. മല്‍സ്യം കിട്ടില്ല,
ജീവിതം തകിടം മറിയും. കടല്‍ ജലം ശുദ്ധീകരിച്ചാണ് ജനങ്ങള്‍ക്കുള്ള കുടിവെള്ളം കണ്ടെത്തുന്നത്. നമുക്ക് നദികളോ ജലസംഭരണികളോ ഇല്ല. മൂന്ന് ദിവസം കൊണ്ടുതന്നെ കുടിവെള്ളം തീരും. ഇത് ഖത്തറിന്റെ മാത്രം അവസ്ഥയല്ല. കുവൈത്തിലും യുഎഇയിലുമെല്ലാം ഇതുതന്നെയാകും അവസ്ഥ'' എന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.ഏതായാലും ഒരു കാര്യം ഉറപ്പായി ഇപ്പോൾ ഖമനേയി അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു. ഇറാനിൽ നിന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,
കർശനമായി പരിശോധിച്ച അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളതെന്ന് ടെഹ്‌റാനിലെ ഉദ്യോഗസ്ഥർ യുകെ ടെലിഗ്രാഫിനോട് പറഞ്ഞു. ഖമേനിയെ പുറത്താക്കുന്നതിലൂടെ ഭരണമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചുവരികയാണ്.ഖമേനി ഭരണകൂടത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇസ്രായേലി ഇന്റലിജൻസ് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന് കാവൽ നിൽക്കുന്ന സുരക്ഷാ യൂണിറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പോലും മറച്ചുവെച്ചിരുന്നു.
https://www.facebook.com/Malayalivartha