കുവൈത്തിൽ നേരിട്ട ദുരിത ജീവിതം താണ്ടി ജിനു എത്തിയത് ചലനമറ്റ മകന്റെയടുത്ത്; അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ

കുവൈത്തിൽ നേരിട്ട ദുരിത ജീവിതം താണ്ടി ജിനു എത്തിയത് ചലനമറ്റ മകന്റെയടുത്ത്. അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ നിശബ്ധരായി.മകന്റെ വിയോഗവാർത്ത അറിഞ്ഞ അമ്മ വിങ്ങിപ്പൊട്ടുന്ന കാഴ്ച സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.കുവൈത്തിൽ തൊഴിൽ തട്ടിപ്പിനിരയായി ജയിലിലായ ജിനു ഇന്നലെ ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയിരുന്നു . കിലോമീറ്ററുകൾ സഞ്ചരിച്ച് ഇടുക്കി അണക്കരയിലെ വീട്ടിലെത്തിയപ്പോൾ മാത്രമാണ് ഒരാഴ്ച മുൻപ് മകൻ ഷാനറ്റ് ബൈക്ക് അപകടത്തിൽ മരിച്ചു എന്ന വാർത്ത ആ അമ്മ അറിഞ്ഞത്. മകന്റെ വിയോഗവാർത്ത താങ്ങാനാകാതെ ജിനു നെഞ്ചുപൊട്ടിക്കരയുകയായിരുന്നു.
കണ്ടുനിന്നവർക്കും അത് താങ്ങാനാകാത്ത കാഴ്ച്ച ആയിരുന്നു . കുവൈത്തിലെ ഒരു വീട്ടിൽ ജോലിക്ക് പോയതായിരുന്നു ജിനു. രണ്ടരമാസംമുമ്പ് ആയിരുന്നു കുവൈത്തിൽ എത്തിയത് . ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളും കാരണം അവിടെ തുടരാൻ പറ്റാത്ത അവസ്ഥയിലായി . മാത്രമല്ല അവിടെ തനിക്ക് വാഗ്ദാനംചെയ്ത ശമ്പളവും ജിനുവിന് കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കുന്ന സാഹചര്യമാണ് ഉണ്ടായത് . കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽനിന്ന് രക്ഷപ്പെട്ട് ജിനു ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്കുശേഷവും ജിനു തടങ്കലിലായിരുന്നു ആയിരുന്നത്.ജൂൺ 17-ന് ആണ് ജിനുവിന്റെ മകൻ അപകടത്തിൽ മരിക്കുന്നത്. മകൻ ഷാനറ്റും സുഹൃത്ത് അലനും ബൈക്കപകടത്തിൽ മരിച്ചു. രണ്ടുദിവസത്തിനകം അലന്റെ സംസ്കാരം നടന്നു.
എന്നാൽ, ജിനു എത്താത്തതിനാൽ ഷാനറ്റിന്റെ സംസ്കാരം വൈകുകയായിരുന്നു. ജിനുവിന് താത്കാലിക പാസ്പോർട്ട് കിട്ടിയിരുന്നു. പക്ഷെ ഇറാൻ-ഇസ്രായേൽ സംഘർഷവും കോവിഡ് പ്രതിസന്ധിയും കാരണം നാട്ടിലേക്കുള്ള യാത്ര വൈകുകയായിരുന്നു . അതിനാൽ ഷാനറ്റിൻറെ സംസ്കാരവും വൈകി.തിങ്കളാഴ്ച നാട്ടിലെത്താനായത് വിവിധ രാഷ്ട്രീയനേതാക്കൾ ഇടപെട്ടത് കൊണ്ട് മാത്രമാണ്. ഷാനറ്റിന്റെ അച്ഛൻ വെള്ളറയിൽ ഷൈജുവും അലന്റെ അച്ഛൻ ഷിബുവും എല്ലാവർക്കും ഒരു നൊമ്പര കാഴ്ചയായി മാറി . ഷാനറ്റിന്റെ മൃതദേഹം കട്ടപ്പനയിലെ ആശുപത്രിയിലായിരുന്നു .
ഇന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം നാലിന് ഒലിവുമല സെയ്ന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.ജിനു കുവൈത്തില്‍ ജോലിക്കു പോയപ്പോൾ പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ചെയ്യേണ്ടി വന്നത്. ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജന്‍സി വഴിയാണ് ജിനു കുവൈത്തില്‍ എത്തിയത്. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളും മൂലം തനിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ജിനു ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്തു തടവിലാക്കി. പിന്നീട് കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കു ശേഷം തടങ്കലിലായിരുന്നു .
മലയാളി അസോസിയേഷനും യാക്കോബായ സഭാ നേതൃത്വവും എംപിമാരായ ഡീന്‍ കുര്യാക്കോസ്, സുരേഷ് ഗോപി, ആന്റോ ആന്റണി എന്നിവരും ജിനുവിനെ നാട്ടിലെത്തിക്കാന്‍ ഇടപെടുന്നുണ്ട്. വെള്ളിയും ശനിയും കുവൈത്തില്‍ അവധിദിനങ്ങളായതിനാല്‍ ഒരു ഇടപെടലും സാധ്യമായിരുന്നില്ല. ജോലിക്കായി അനധികൃത ഏജന്റ് മുഖേന 20–ാം നമ്പർ വീസ യിലായിരുന്നു വന്നത്. എന്നാൽ കുട്ടിയെ പരിചരിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ വീട്ടിൽ അടുക്കളപ്പണിയടക്കം ചെയ്യേണ്ടി വന്നു.
മാത്രമല്ല, പ്രതിമാസ ശമ്പളം 40,000 രൂപ എന്നായിരുന്നു വാഗ്ദാനമെങ്കിലും 20,000 രൂപ മാത്രമാണ് നൽകിയതെന്നും ജിനു പരാതിപ്പെട്ടിരുന്നു. ഒടുവിൽ ജോലി ദുഷ്കരമായിത്തീർന്നപ്പോൾ ഇവർ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞെങ്കിലും ഏജന്റ് സമ്മതിച്ചില്ല. തുടർന്ന് വീട്ടുജോലിക്കാരിയുടെ വീസയിലേക്ക് മാറ്റാനും സാധിച്ചില്ല. കൂടാതെ, പാസ്പോർട്ട് ഏജന്റ് പിടിച്ചുവയ്ക്കുകയും ചെയ്തു. പിന്നീട്, ജിനുവിനെ മറ്റൊരു സ്ഥലത്ത് ജോലിക്ക് നിർത്തി.അവിടെയും ജോലി കഠിനമായതിനാൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ജോലി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് കുവൈത്ത് ഇന്ത്യൻ എംബസി ഷെൽട്ടറിൽ അഭയം തേടുകയായിരുന്നു.
അപ്പോഴേയ്ക്കും വീസ കാലാവധി കഴിഞ്ഞ് പിഴ ചുമത്തപ്പെട്ടിരുന്നു. എന്നാൽ നിയമനടപടികൾ പൂർത്തിയാക്കാൻ എംബസി അധികൃതർ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അണക്കര ചെല്ലാർ കോവിലിനടുത്ത് അമിത വേഗത്തിലെത്തിയ ജീപ്പുമായി കൂട്ടിയിടിച്ച് മകൻ ഷാനെറ്റ് ബൈജുവും കൂടെയുണ്ടായിരുന്ന സുഹൃത്ത് അലനും മരിച്ചത്. മകനെ അവസാനമായി കാണണമെന്ന് ജിനു ആഗ്രഹം പ്രകടപ്പിച്ചതിനെ തുടർന്ന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാൻ എംബസി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയിലേക്ക് യാത്രയായത്. രാവിലെ 11:15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.
https://www.facebook.com/Malayalivartha