'വെൽകം ഹോം, ബോയ്സ്'..മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം..മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ..ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ..

അമേരിക്കയുടെ കരുത്തന്മാർ. ലക്ഷ്യം തകർത്ത് തിരിച്ചെത്തി . അമേരിക്കയുടെ കരുത്ത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം , ലക്ഷ്യം നടപ്പിലാക്കി മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്. ഒരു ബി-2 ബോംബർ വിമാനം, അമേരിക്കൻ എയർബേസിന് മുകളിലൂടെ പറന്ന് താഴെയിറങ്ങുന്നത് ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ കാണാം.'ഇറാനിലെ ആക്രമണത്തിന് ശേഷം ബി-2 ബോംബറുകൾ മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
അമേരിക്കന്‍ ആയുധപ്പുരയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് B-2 സ്റ്റെല്‍ത്ത് ബോംബറുകള്‍. ഞായറാഴ്ച പുലര്‍ച്ചെ മിസോറിയില്‍ നിന്ന് പറന്നുയര്‍ന്ന ബി-2 ബോംബറുകള്‍ 37 മണിക്കൂര്‍ യാത്ര ചെയ്ത് ഇറാനിലെ ആണവ ലക്ഷ്യങ്ങള്‍ ആക്രമിച്ച് ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറച്ച ശേഷം യുഎസിലേക്ക് മടങ്ങിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഇപ്പോൾ അതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് . 'ലോകം കണ്ടതിൽ വെച്ച് സ്വാതന്ത്ര്യത്തിനായുള്ള ഏറ്റവും വലിയ ശക്തിയായ യുഎസ് സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ.' വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു. 'വെൽകം ഹോം, ബോയ്സ്' എന്ന കുറിപ്പോടെ
പെന്റഗണിന്റെ ഔദ്യോഗിക റാപ്പിഡ് റെസ്പോൺസ് സംഘവും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാനില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയത് വ്യക്തമായ പദ്ധതികളിട്ട് ഒരു ചെറിയ പിഴവ് പോലും സംഭവിക്കാതെയുള്ള നീക്കമായിരുന്നു .അമേരിക്കയുടെ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും പല ലക്ഷ്യത്തിലേക്ക് ചലിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ അടക്കം പല മാധ്യമങ്ങളിലും വന്നിട്ടും , ഇറാന് ഒരിക്കലും തിരിച്ചറിയാനായില്ല. അതീവ രഹസ്യമായിരുന്നു ഇത്. ആക്രമണത്തിന്റെ രൂപ രേഖയും പുറത്തു വന്നു. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എല്ലാ അര്‍ത്ഥത്തിലും വിജയമായി എന്നതിന് തെളിവാണ് പുറത്തു വന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍.
40 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഉപയോഗിച്ചത്. ഇതിനൊപ്പം 30 ടൊമഹോക്ക് മിസൈലുകളും പ്രയോഗിച്ചു. ഇത് ആണവ കേന്ദ്രങ്ങളെ ചാരമാക്കുകയും ചെയ്തു.മിസോറിയിൽ നിന്ന് ഇറാനിലേക്കുള്ള ദീർഘദൂര യാത്രയിൽ പൈലറ്റുമാർക്ക് ആശ്വാസം നൽകുന്നതിനും ദീർഘനേരം ജാഗ്രത പാലിക്കുന്നതിനുമായി, ഈ അത്യാധുനിക വിമാനങ്ങളിൽ മൈക്രോവേവ്, ടോയ്‌ലറ്റുകൾ, മിനി-ഫ്രിഡ്ജുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ സജ്ജീകരിച്ചിരുന്നു.കൻസാസ് സിറ്റിയുടെ വടക്കുള്ള വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് പുറപ്പെട്ട നൂതന അമേരിക്കൻ ബോംബർ വിമാനങ്ങൾ ലോകം ചുറ്റി 18 മണിക്കൂർ യാത്ര നടത്തി,
പറക്കലിനിടെ നിരവധി തവണ ഇന്ധനം നിറയ്ക്കേണ്ടി വന്നു. 2 ബില്യൺ യുഎസ് ഡോളറിലധികം വിലവരുന്ന ബി-2 വിമാനങ്ങളിൽ ഓരോന്നുംഇത്രയും നീണ്ട പ്രവർത്തനങ്ങൾക്കായി നിർമ്മിച്ചതാണ്, അതിൽ ഒരു പൈലറ്റിന് മറ്റേയാൾ പറന്നുയരുമ്പോൾ ഉറങ്ങാനും ഒരു സ്ഥലവും ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha