ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ, ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു..ള്ള കുടുംബ വീട്ടിൽ വെച്ചാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്..

അടുത്തവനെയും ചിതറിച്ച് ഇസ്രായേൽ . ഏതായാലും യുദ്ധം നിർത്തുവല്ലേ അതിനു മുൻപേ മറ്റൊരു ആഘാതം കൂടെ ഇറാന് കൊടുത്തിരിക്കുകയാണ് . ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു. ഇറാനിയൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻമാരിൽ ഒരാളാണ് മുഹമ്മദ് റെസ സെഡിഗി സാബർ. ആണവ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മുഹമ്മദ് റെസയെ ലക്ഷ്യം വച്ച് കൊണ്ടാണ് ഇസ്രായേൽ ഇവിടെ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ഗിലാൻ പ്രവിശ്യയിലെ അഷ്‌റഫിയേയിലുള്ള കുടുംബ വീട്ടിൽ വെച്ചാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രായേൽ രഹസ്യന്വേഷണ ഏജൻസിയായ മൊസാദ് നേരിട്ടായിരുന്നു ഓപ്പറേഷൻ നേതൃത്വം നൽകിയതെന്നാണ് വിവരം.ഇറാനിലെ ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ചിന്റെ (SPND) ഭാഗമായ ഷാഹിദ് കരിമി ഗ്രൂപ്പിന്റെ തലവനാണ് മുഹമ്മദ് റെസ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഭാഗമായും ഇയാൾ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് മുഹമ്മദ് റെസയ്‌ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
മധ്യപൗരസ്ത്യദേശത്തെ പിടിച്ചുലച്ച 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ പദ്ധതി ചൊവ്വാഴ്ച ഇസ്രായേലും ഇറാനും അംഗീകരിച്ചതോടെയാണ് ഈ സംഭവവികാസം.തിങ്കളാഴ്‌ച വൈകി, ഖത്തറിലെ ഒരു യുഎസ് സൈനിക താവളത്തിൽ ടെഹ്‌റാൻ പ്രതികാരമായി പരിമിതമായ മിസൈൽ ആക്രമണം നടത്തിയിരുന്നു.ചൊവ്വാഴ്ച പുലർച്ചെ ടെഹ്‌റാൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇരുപക്ഷവും കരാർ അംഗീകരിച്ചത്, അതേസമയം പുലർച്ചെ ഇറാനിലുടനീളമുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തി
https://www.facebook.com/Malayalivartha