Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ്

04 AUGUST 2025 10:13 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ശക്തമായി പ്രതികരിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളായ സിയാദ് കോക്കറിന്റെയും സുരേഷ് കുമാറിന്റെയും ഗുണ്ടായിസമാണ് ഇപ്പോള്‍ എല്ലാരും കണ്ടതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ മെമ്പര്‍ ആകാന്‍ സ്വന്തം പേരില്‍ ബാനര്‍ വേണം.

അത് ഉണ്ടായപ്പോഴാണ് തനിക്ക് അംഗത്വം കിട്ടിയത്. റെഗുലര്‍ മെമ്പര്‍ ആയ ഒരാള്‍ക്ക് മൂന്ന് സിനിമകള്‍ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. താന്‍ റെഗുലര്‍ മെമ്പറും സ്വന്തം പേരില്‍ ഒന്‍പത് സിനിമകള്‍ സെന്‍സര്‍ ചെയ്തിട്ടുള്ള ആളുമാണ് എന്ന് സാന്ദ്ര തോമസ് പറയുന്നു. രണ്ടു ബാനറില്‍ സിനിമകള്‍ ചെയ്തു എന്ന പേരിലാണ് തന്റെ പത്രിക തള്ളിയതെന്നും രണ്ടു ബാനറില്‍ സിനിമകള്‍ സെന്‍സര്‍ ചെയ്ത വിശാഖ് സുബ്രഹ്മണ്യത്തിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.

താന്‍ നേരിട്ടത് അനീതിയാണ്. ഇതിനെ നിയമപരമായി നേരിടുമെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ സാന്ദ്ര തോമസ് പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പ്രസിഡന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള പത്രിക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വരണാധികാരി തള്ളി.

'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളായ സുരേഷ് കുമാറിന്റെയും സിയാദ് കോക്കറിന്റെയും ഗുണ്ടായിസം നിങ്ങള്‍ കണ്ടതാണ്. ഇതാണ് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ എന്ന് നിങ്ങള്‍ എല്ലാം മനസ്സിലാക്കി വെക്കണം. രണ്ടു സ്ത്രീകള്‍ അവരുടെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് ഒരു നോമിനേഷന്‍ കൊടുത്തതിനാണ് ഈ ബഹളം ഉണ്ടാക്കിയത്. ഞാനിവിടെ രണ്ടു സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ഒരു മലയാളികള്‍ക്കും പറയാന്‍ പറ്റില്ല. കാരണം ഹിറ്റായിട്ടുള്ള എന്റെ സിനിമകള്‍ തന്നെ അഞ്ചെണ്ണം ഉണ്ട്. ഒന്‍പത് സിനിമകള്‍ എന്റെ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍.

അസോസിയേഷന്റെ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്റെ സിനിമകള്‍. എന്നിട്ടുപോലും അതൊന്നും നോക്കാന്‍ തയ്യാറാകാതെ എന്റെ നോമിനേഷന്‍ തിരസ്‌കരിക്കുകയായിരുന്നു. ഇത് തീര്‍ത്തും വേദനാജനകമാണ്. എന്നോട് അനീതി ആണ് കാണിക്കുന്നത്. ഇതിന്റെ അര്‍ഥം വരണാധികാരി അവരുടെ ആളാണെന്നാണ്. മറ്റാരും പറയുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പറഞ്ഞു എനിക്ക് മത്സരിക്കാന്‍ അര്‍ഹത ഇല്ല എന്ന്. ഇത്രയും നോമിനേഷന്‍ നോക്കിയിട്ടു എന്റെ പേപ്പറുകള്‍ മാത്രമാണ് മുഴുവന്‍ എടുപ്പിച്ചത്.

എന്റെ സ്ഥാനാര്‍ത്തിത്വത്തില്‍ മാത്രമാണ് അദ്ദേഹത്തിന് സംശയം ഉള്ളത്. അതിന്റെ അര്‍ഥം തന്നെ ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണ് എന്നാണ്. ഞാനിതിനെ നിയമപരമായി തന്നെ നേരിടും. ഇവിടെ കോടതിയും നിയമവുമൊക്കെ ഉണ്ടല്ലോ. ഈ അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടുപോകുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഇവിടെ ചോദ്യം ചെയ്യാന്‍ ഒരാള്‍ വന്നത് ഇതാദ്യമായിട്ടാണ്.

എക്‌സിക്യൂട്ടീവിലേക്കും ഞാന്‍ നോമിനേഷന്‍ കൊടുത്തിട്ടുണ്ട് പക്ഷേ പ്രസിഡന്റായിട്ട് മത്സരിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. അവര്‍ എന്നെ മാന്യമായിട്ട് മത്സരിച്ച് തോല്‍പ്പിച്ച് കാണിക്കട്ടെ, അല്ലാതെ ഇങ്ങനെയല്ലല്ലോ ചെയ്യേണ്ടത്. രാഗേഷിന് ധൈര്യമുണ്ടെങ്കില്‍ എന്നെ മത്സരിച്ചു തോല്‍പ്പിച്ച് കാണിക്കണം. അല്ലാതെ നിഷ്പക്ഷന്‍ അല്ലാത്ത ഒരാളെ വെച്ചിട്ട് അദ്ദേഹം എന്റെ നോമിനേഷന്‍ നിരസിക്കുകയല്ല വേണ്ടത്. അദ്ദേഹം 25 വര്‍ഷം ആയി ഇരിക്കുന്നത് നിക്ഷ്പക്ഷനായ ഒരാള്‍ അല്ല എന്നുള്ളതിന് തെളിവല്ലേ. നമ്മുടെ ബൈലോ പ്രകാരം അങ്ങനെ ഒരു വരണാധികാരിയെ വയ്ക്കാന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്തായാലും ഈ അസോസിയേഷനില്‍ ഞാന്‍ കയറും. അത് മത്സരിച്ച് തന്നെ കയറും. ഇത് എല്ലാവരും അറിയേണ്ടതാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ തന്നെ ഈ അസോസിയേഷനില്‍ ഒരു ഭരണവിരുദ്ധ വികാരം ഉണ്ട്. കുറച്ചുപേരുടെ കോക്കസിനകത്താണ് മലയാള സിനിമ മുഴുവന്‍ ഇരിക്കുന്നത്. ആ കോക്കസ് ഇവിടെ വളരെ സജീവമായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട് അതാണ് നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ ഇവിടെ കണ്ടത്.

സുരേഷ് കുമാറും സിയാദ് കോക്കറും അടക്കമുള്ള ആളുകള്‍ കാണിക്കുന്ന ഗുണ്ടായിസവും എല്ലാവരും കണ്ടതാണ്. ഇതാണ് ഇവര്‍ മറ്റെല്ലാ നിര്‍മ്മാതാക്കളോടും കാണിക്കുന്നത്. ഇവിടെ ഒരു നോമിനേഷന്‍ കൊടുക്കാന്‍ പോലും ആരെയും സമ്മതിക്കാറില്ല. കോടതിയെ സമീപിക്കുക മാത്രമേ എനിക്ക് വഴിയുള്ളൂ കാരണം ഒരു റിട്ടേണിങ് ഓഫീസറെ വെച്ചിട്ടുള്ളത് തന്നെ അവര്‍ വച്ചിരിക്കുന്ന ആളാണ്, അവിടെ എനിക്ക് നീതി കിട്ടില്ല. നൂറുശതമാനം മെറിറ്റുള്ള കേസാണ് എന്റേത്. ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് ഇവിടെ മലയാളികള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ മൂന്നില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ള ഒരു നിര്‍മ്മാതാവാണ് എന്റെ പേരില്‍ 9 സിനിമകളോളം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. നമ്മുടെ ബൈലോ പ്രകാരം ഏതൊരു റെഗുലര്‍ മെമ്പറിനും മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചാല്‍ മത്സരിക്കാം. ഞാന്‍ ഇവിടെ ഒരു റെഗുലര്‍ മെമ്പറാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ ആണ് എനിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തന്നിരിക്കുന്നത്. ഇവര്‍ അംഗീകരിക്കാതിരുന്നത് കൊണ്ട് 'മങ്കി പെന്‍', 'ആട്' എന്നീ സിനിമകള്‍ എന്റേത് അല്ലാതെ ആകുന്നില്ലല്ലോ.

ഒറിജിനല്‍ സിനിമ ആരുടെ പേരിലാണ് അത് അവരുടെ പേരില്‍ തന്നെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരുന്നത്. മെമ്പര്‍ഷിപ്പിന് വേണ്ടി ബാനര്‍ ആണ് വേണ്ടത് അതുകൊണ്ടുതന്നെയാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. ഒരു സിനിമ ചെയ്ത ആള്‍ക്ക് ഇവിടെ അസോസിയേഷനില്‍ മെമ്പര്‍ ആവാം എന്ന് വരണാധികാരി പറയുന്നത് എല്ലാവരും കേട്ടതാണ്. പക്ഷേ ഇതിന് മുന്നത്തെ വര്‍ഷം ഒരു സിനിമ ചെയ്തിട്ടും എന്നെ മെമ്പറാക്കിയിട്ടില്ല. അതുപോലെതന്നെ ഒരുപാട് നിര്‍മ്മാതാക്കളെ ഇവിടെ മെമ്പേഴ്‌സ് ആക്കിയിട്ടില്ല അവര്‍ പറയുന്ന കാരണം 2 സിനിമകള്‍ ചെയ്താലേ മെമ്പര്‍ ആകാന്‍ പറ്റൂ എന്നാണ്. രണ്ടു സിനിമകള്‍ ചെയ്തതിന് ശേഷം രണ്ട് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തതിനുശേഷം ആണ് ഇപ്പോള്‍ ഞാന്‍ മെമ്പര്‍ ആയിരിക്കുന്നത്. അത് പ്രകാരം ഞാന്‍ റെഗുലര്‍ മെമ്പറാണ്. രണ്ട് സിനിമകള്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇവിടെ മെമ്പര്‍ ആകാം അല്ലാതെ എല്ലാ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളും ഇവിടെ കൊണ്ടുവന്ന് കാണിക്കണം എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ബൈലോയില്‍ പറയുന്നില്ല.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്നുണ്ടെങ്കില്‍ റെഗുലര്‍ മെമ്പര്‍ ആയിരിക്കണം അവര്‍ക്ക് മൂന്നു സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അത് ഒരേ കമ്പനിയുടെതായിരിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. അതുപോലെതന്നെ ഇവിടെ പെന്‍ഷന്‍ വാങ്ങിക്കുന്നവരെല്ലാം പല ബാനറുകളില്‍ നിന്നുള്ളവരാണ്. ഇതിനുമുമ്പുള്ള ഇലക്ഷനുകളിലും പലരും പല ബാനറുകളില്‍ നിന്നാണ് മത്സരിച്ചിരിക്കുന്നത്. ഈയൊരു പ്രാവശ്യം മാത്രമാണ് ഇങ്ങനെ ഒരു നാടകം ഇവിടെ നടന്നിരിക്കുന്നത്.

എന്നെപ്പോലെ തന്നെ രണ്ടു ബാനറുകളില്‍ സിനിമ ചെയ്തതാണ് വിശാഖ് സുബ്രഹ്മണ്യം. വിശാഖ് രണ്ട് ബാനറില്‍ രണ്ട് സിനിമകളാണ് ചെയ്തിരിക്കുന്നത്. വിശാഖിന്റെ അപേക്ഷ അവര്‍ സ്വീകരിച്ചു എന്റേത് എന്തുകൊണ്ട് സ്വീകരിച്ചില്ല. ഞാനൊരു സ്ത്രീയായതുകൊണ്ടാണോ. വിശാഖിന്റെ നോമിനേഷന്‍ ജോയിന്റ് സെക്രട്ടറി പോസ്റ്റിലേക്കാണ്. രണ്ടു ബാനറില്‍ രണ്ട് സിനിമകളാണ് വിശാഖ് ചെയ്തിരിക്കുന്നത്. വിശാഖിന്റെയും എന്റെയും ഒരേ കേസാണ്. എന്നിട്ടുപോലും വിശാഖിന്റെ നോമിനേഷന്‍ സ്വീകരിക്കുകയും എന്റേത് തള്ളുകയും ചെയ്തു.

ഞാനൊരു കമ്പനിയില്‍ നിന്നും മാറി എന്ന് കരുതി ചെയ്ത സിനിമകള്‍ ഇല്ലാതാകുന്നില്ലല്ലോ ഞാനായിരുന്നു ആ കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍. ആ സിനിമകള്‍ ഒന്നും ഒരു ചാനലുകളും പിന്‍വലിച്ചിട്ടില്ലല്ലോ. എന്റെ പാട്ണറായിരുന്ന വിജയ് ബാബുവിനോട് ഒരു കത്ത് ഇവര്‍ ചോദിച്ചിട്ട് വിജയ് ബാബു അത് നല്‍കിയതുപോലുമില്ല. എന്നോട് കാണിക്കുന്നത് അനീതിയാണ്. ഞാന്‍ ഇതിനെ നിയമപരമായി നേരിടും.' സാന്ദ്ര തോമസ് പറയുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (14 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (44 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (50 minutes ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (53 minutes ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (53 minutes ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (1 hour ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (2 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (3 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (3 hours ago)

Malayali Vartha Recommends