സെബാസ്റ്റിയൻ കൊന്ന് കെട്ടിത്തൂക്കിയത് ആ രണ്ടാമനെ..? ശവക്കോട്ട പൊളിച്ച പോലീസ് ഞെട്ടി..!എല്ലാ തെളിവുകളും..!

അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ ഭാര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ ഭര്‍ത്താവ് എസ് മനോജിനെ സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തിയിരിക്കാമെന്ന് ജ്യോതി പറഞ്ഞിരുന്നു. പത്മനാഭന്റെ പേരിലുള്ള വ്യാജരേഖ ചമച്ച കേസില്‍ മനോജിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു. പിറ്റേന്ന് പള്ളിപ്പുറത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്താണു മനോജ്. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി ഹാജരാകാന്‍ മനോജിനു പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്രചെയ്തിരുന്നതു മനോജിന്റെ ഓട്ടോയിലായിരുന്നെന്നു. മനോജിനെ നേരത്തേ ചോദ്യംചെയ്തിരുന്നുവെങ്കിലും പിന്നീട് ഇയാള്‍ വലിയ ബാഗില്‍ നിറയെ നോട്ടുകളുമായി പോകുന്നതു കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് വീണ്ടും വിളിപ്പിച്ചത്. അന്ന് രാവിലെ മനോജിന്റെ ഭാര്യ ജോലിസ്ഥലത്തേക്കും മകള്‍ സ്‌കൂളിലേക്കും പോയ ശേഷം വീട് അകത്തുനിന്നു പൂട്ടിക്കിടക്കുന്നതു കണ്ടു സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണു മനോജ് വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്.
രണ്ടാം പ്രതിയായ ടി. മിനിയുടെ സഹായത്തോടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ബിന്ദുവിന്റെ പട്ടണക്കാട്, ചേര്‍ത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിശാലമായ സ്വത്തുക്കള്‍ സെബാസ്റ്റ്യന്‍ വിറ്റഴിച്ചിരുന്നു. ബിന്ദു വിദേശത്ത് മരിച്ചുവെന്ന് മിനിയോട് സെബാസ്റ്റിയന്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥ ബിന്ദുവിന്റെ സ്വത്ത് വില്‍ക്കാന്‍ വ്യാജ രേഖകള്‍ തയ്യാറാക്കാന്‍ സെബാസ്റ്റ്യന്‍ ആദ്യം മറ്റൊരു ബിന്ദുവിനെ ബന്ധപ്പെട്ടിരുന്നു. രണ്ടാമത്തെ ബിന്ദുവിന് ഈ വിഷയത്തില്‍ താല്‍പ്പര്യമില്ലായിരുന്നു, പക്ഷേ ദുഖ്‌റാന എന്ന സ്ത്രീയെ സെബാസ്റ്റ്യന് അവര്‍ പരിചയപ്പെടുത്തി. മിനിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത് ദുഖ്റാനയായിരുന്നു. സ്വത്ത് വിറ്റിട്ടും തങ്ങളുടെ വിഹിതം ലഭിക്കാത്തതിനാല്‍ മിനിയും ദുഖ്‌റാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ പ്രശ്നമുണ്ടാക്കിയിരുന്നു.
ബിന്ദു വിദേശത്തുവെച്ച് മരിച്ചെന്ന് സെബാസ്റ്റ്യന്‍ തന്നോട് പറഞ്ഞിരുന്നതായാണ് മിനി വെളിപ്പെടുത്തിയിരിക്കുന്നത്. ബിന്ദുവായി അഭിനയിച്ച് സെബാസ്റ്റ്യനൊപ്പം വ്യാജരേഖകള്‍ നിര്‍മിക്കുകയും അതുപയോഗിച്ച് ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റ്യന്‍ വില്‍പ്പന നടത്തുകയും ചെയ്തതായാണ് മിനി മൊഴി നല്‍കിയത്. തിരോധാനത്തിന് ശേഷം യുവതിയുടെ വസ്തുവകകള്‍ തട്ടിയെടുക്കാന്‍ സെബാസ്റ്റ്യന്‍ തന്നെ ഉപയോഗിച്ചുവെന്ന് മൊഴി നല്‍കിയാണ് മിനി അന്ന് ചേര്‍ത്തല കോടതിയില്‍ കീഴടങ്ങിയത്. ഡ്രൈവിങ് ലൈസന്‍സും മറ്റു രേഖകളും ബിന്ദുവെന്ന വ്യാജേന സെബാസ്റ്റ്യന്‍ കെട്ടിച്ചമച്ചതായാണ് മിനി പറഞ്ഞിരുന്നത്.
ബിന്ദുവിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചതാണ്. അച്ഛന്‍ പത്മനാഭന്‍ എക്സൈസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. സഹോദരന്‍ പ്രവീണ്‍ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. ബംഗളൂരുവിലും ചെന്നെയിലും മാറി താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2005 ല്‍ ബിന്ദുവിനെ കാണാതാകുന്നത്. വിവരാവകാശ നിയമ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സഹോദരിയുടെ ഭൂമി പലപ്പോഴായി സെബാസ്റ്റ്യന്‍ വിറ്റതായി പ്രവീണ്‍ മനസ്സിലാക്കിയത്.
https://www.facebook.com/Malayalivartha






















