മൂന്ന് സ്ത്രീകളുടെ തിരോധാനത്തിന് പിന്നിലെ അതിബുദ്ധി; സെബാസ്റ്റ്യന്റെ ദുരൂഹ ലോകം തുറന്നുകാട്ടാൻ പൊലീസ് നീക്കം...

മൂന്നിലധികം സ്ത്രീകളുടെ തിരോധാനത്തിൽ പ്രതിസ്ഥാനത്തുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ പോലീസിനെ പോലും കുഴപ്പിക്കുന്ന അതിബുദ്ധിമാനായ ക്രിമിനലാണെന്ന് പല ചോദ്യം ചെയ്യലിലും, തെളിവെടുപ്പിനിടെയും ഒക്കെ തെളിഞ്ഞ വിഷയമാണ്. ആ കണ്ണുകൾ പറയും വർഷങ്ങളായി അയാൾ ആർക്കും പിടികൊടുക്കാതെ സൂക്ഷിക്കുന്ന രഹസ്യങ്ങൾ അയാളിൽ മാത്രം ഒതുങ്ങുകയാണെന്ന്. കൊലചെയ്യപ്പെട്ടെന്നു നിഗമനത്തിലെത്തിയ സ്ത്രീകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താൻ ദ്രുത ഗതിയിൽ നീക്കം നടക്കുകയാണ്.
വനം പോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകൾ നിറഞ്ഞതാണ്. കുളങ്ങളിൽ മാംസം തിന്നുന്ന പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകളെ ഇയാൾ വളർത്തിയിരുന്നു. കൂടാതെ മൂടിയനിലയില്‍ ഒരുകിണര്‍ കൂടി ഇവിടെ ഉണ്ട്. ഉപയോഗമില്ലാതെ കിടന്നിരുന്ന കിണര്‍ മൂന്നുവര്‍ഷം മുന്‍പു മൂടിയെന്ന സെബാസ്റ്റ്യനില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ അടുത്തദിവസം ഇതു തുറന്നു പരിശോധനയുണ്ടാകുമെന്നാണ് ആന്വേഷണസംഘം നല്‍കുന്ന സൂചന. സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചിലുണ്ടാകും. സെബാസ്റ്റ്യന്റെ സഹോദരൻ ക്ലമന്റിന്റെ പേരിൽ ചേർത്തല നഗരത്തിൽ വടക്കേ അങ്ങാടി കവലയ്ക്കു സമീപമുള്ള സ്ഥലത്തും പരിശോധന നടത്തും. സഹോദരൻ സ്ഥലത്തില്ലാത്തതിനാൽ സ്ഥലം സെബാസ്റ്റ്യന്റെ നോട്ടത്തിലായിരുന്നു. ഇതു വിൽക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയായിരുന്നു. ഇത് കൊണ്ടുതന്നെ ഈ പുരയിടത്തിൽ വച്ചാണോ ഇയാൾ സ്ത്രീകളെ അപായപ്പെടുത്തിയതെന്ന സംശയവും നിഴലിക്കുകയാണ്.
https://www.facebook.com/Malayalivartha






















