ഭാര്യ ആരെയോ, ഫോൺ ചെയ്യുകയായിരുന്നു എന്ന സംശയത്തിൽ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്: ബന്ധുക്കൾ ബിൻസിയെ കണ്ടെത്തുമ്പോൾ വെട്ടേറ്റ് ചെവിയോട് ചേർന്ന ഭാഗം പിളർന്ന അവസ്ഥയിൽ....

തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. കുരുട്ടുവിളയ്ക്ക് സമീപം താമസിക്കുന്ന ബിൻസിയെ, ഭർത്താവ് സുനിൽ മദ്യലഹരിയിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ അവശയായ ബിൻസിയെ രാവിലെയാണ് ബന്ധുക്കൾ കണ്ടെത്തിയത്. ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാർ വെളിപ്പെടുത്തി.
സംശയത്തെത്തുടർന്ന് യുവാവ് ഭാര്യയെ വെട്ടിയത്. ഭർത്താവ് സുനിലിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്നലെ രാത്രിയിലായിരുന്നു സുനിൽ ബിൻസിയെ വെട്ടിയത്. മദ്യലഹരിയിലായിരുന്ന സുനിൽ വീട്ടിലേക്ക് വരുമ്പോൾ ബിൻസി ആരെയോ ഫോൺ ചെയ്യുകയായിരുന്നു എന്ന സംശയത്തിൽ തലയിൽ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വെട്ടേറ്റ് ചെവിയോടുചേർന്ന ഭാഗം ഏറെക്കുറെ പിളർന്ന അവസ്ഥയിലായിരുന്നു. രാവിലെ ബിൻസിനെ വെളിയിൽ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് അവശ നിലയിലായ ബിൻസിയെ കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് അയൽവാസികളായ ചിലർ പറയുന്നത്.
https://www.facebook.com/Malayalivartha