സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം.. ട്രംപ്-പുടിൻ കൂടിക്കാഴ്ച..74,200 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്... 9275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്..

സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ട്രംപ്-പുടിൻ കൂടിക്കാഴ്ചയൊന്നും സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടില്ലെന്നാണ് ഇന്നത്തെ സ്വർണവില സൂചിപ്പിക്കുന്നത്. അതേസമയം കേരളത്തിൽ വിവഹാ സീസൺ അടുത്തിരിക്കെ സ്വർണവില ഇനി മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികൾ.സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ ആശ്വാസം.
ഇന്നലെ പവന് 80 രൂപ കുറഞ്ഞ വിപണിയിൽ ഇന്ന് 40 രൂപയുടെ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണവിലയിൽ 1300 രൂപയിലധികം കുറവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഈ മാസം സർവ്വകാല റെക്കോർഡിലെത്തിയിരുന്ന സ്വർണവിലയിൽ ഓണ വിപണിയടുക്കുമ്പോൾ ഇനി എന്ത് മാറ്റം ഉണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. 74,200 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്.
9275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്.
ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും.
https://www.facebook.com/Malayalivartha