ജല സംഭരണി തകർന്നു; ഇരമ്പിയെത്തി വെള്ളം; തകർന്നത് 50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക്

എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടമുണ്ടായി. ഇതിൻ്റെ ഒരു ഭാഗം തകർന്ന് വെള്ളം 2 വീടുകളിലേക്ക് കുതിച്ചൊഴുകി. 120 കുടുംബങ്ങൾ ആശ്രയിക്കുന്ന മുപ്പത് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച 50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് ആണ്.ഇരുചക്ര വാഹനങ്ങൾക്കടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. മൺതിട്ടയടക്കം തകർത്ത് കൊണ്ടാണ് വെള്ളം ഇരമ്പിയെത്തിയത്.
കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. കുടിവെള്ള ടാങ്ക് തകര്‍ന്നതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. ചതുരാകൃതിയിൽ കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ച ടാങ്കിന്‍റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകര്‍ന്ന് വീണ നിലയിലാണ്.രൂക്ഷമായ ജലക്ഷാമം നേരിടുന്ന മേഖലയാണിതെന്നും അടിയന്തരമായി അധികൃതര്‍ പ്രശ്നം പരിഹരിക്കണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ 12.55ഓടെയാണ് സംഭവമെന്നും നേരിയ മഴ പെയ്യുന്നുണ്ടായിരുന്നുവെന്നും വലിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു.
https://www.facebook.com/Malayalivartha