Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

വീട്ടമ്മയെ കൊന്ന അന്‍വറിന് 200-ഓളം കാമുകിമാര്‍, കാമുകിമാരിലധികവും വീട്ടമ്മമാര്‍, മൊഴി കേട്ട് ഞെട്ടി പൊലീസ്

10 MARCH 2016 11:41 PM IST
മലയാളി വാര്‍ത്ത.

തോപ്പുംപടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ലോറിക്കടിയിലിട്ട ബസ് കണ്ടക്ടര്‍ കാക്കനാട് പരപ്പേല്‍ വീട്ടില്‍ അന്‍വറിന് 200-ഓളം കാമുകിമാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തോപ്പുംപടി ബി.ഒ.ടി പാലത്തിനു സമീപത്ത് പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയുടെ (37) ജഡം കണ്ടെത്തിയത്. റിലയന്‍സ് വെബ് വേള്‍ഡ് ജീവനക്കാരിയായിരുന്നു സന്ധ്യ. എന്നാല്‍ യുവതിയും യുവാവും കാറിലിരിക്കുന്നത് കണ്ടെന്ന ചിലരുടെ മൊഴികള്‍ നിര്‍ണ്ണായകമായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സന്ധ്യയുടെ കാമുകന്‍ ഇതോടെയാണ് കൊലപാതകത്തിന്റെ ചുരള്‍ അഴിഞ്ഞത്.
അന്‍വര്‍ അഷറഫിന്റെ ഫോണില്‍ 200 യുവതികളുടെ ഫോണ്‍നമ്പറുകള്‍ പൊലീസ് കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ അന്‍വര്‍ ജോലി ചെയ്യുന്ന ബസുകളിലെ യാത്രക്കാരായ വിദ്യാര്‍ഥിനികളുടെയും യുവതികളുടെയും ഫോണ്‍നമ്പറുകളാണു സൂക്ഷിച്ചിട്ടുള്ളത്. ഇവരെ പലരെയും മാറിമാറി വിളിച്ചതിനും തെളിവുണ്ട്. യുവതികളില്‍ കൂടുതലും വിവാഹിതകളാണ്.
വിവാഹിതനായ അന്‍വറിനു പലരുമായും അവിഹിതബന്ധമുണ്ടായിരുന്നു. ഇവരില്‍ അന്‍വറിനു വേണ്ടി സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു പോരാന്‍ സന്നദ്ധത അറിയിച്ച സന്ധ്യയെ ഒഴിവാക്കാന്‍ മറ്റുവഴിയില്ലാതായതോടെയാണു കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പ് കാക്കനാട്ട് ടാറ്റായുടെ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് സന്ധ്യ ഈ റൂട്ടിലെ ബസില്‍ കണ്ടക്ടറായിരുന്ന അന്‍വറുമായി അടുപ്പത്തിലായത്. ചൊവ്വാഴ്ച ഇയാള്‍ യുവതിയുടെ ചേര്‍ത്തലയിലെ ജോലി സ്ഥലത്ത് കാറുമായി എത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. അന്‍വറിന്റെ പരിചയക്കാരന്‍ ഇടക്കൊച്ചി സ്വദേശി ഷെഫീക്കിന്റേതാണ് മാരുതി സ്വിഫ്ട് കാര്‍. ഇതിലാണ് ഇരുവരും രാത്രി ഒമ്പത് മണിയോടെ തോപ്പുംപടിയിലെത്തിയത്. ലോറികള്‍ക്കിടയിലേക്ക് കാര്‍ പാര്‍ക്ക് ചെയ്തു.
നേരം വൈകിയതിനാല്‍ വീട്ടില്‍ പോകണമെന്ന് സന്ധ്യ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. വാക്കുതര്‍ക്കത്തിനിടെ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. വാഹനം കയറി മരിച്ചെന്ന് തോന്നിക്കാനാണ് ജഡം ലോറിക്കടിയില്‍ ഇട്ടത്. ഒന്നിച്ച് ജീവിക്കാന്‍ സന്ധ്യ വാശിപിടിച്ചതിനാല്‍ ആസൂത്രിതമായി കൊല നടത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. സ്വര്‍ണ്ണവും അണിഞ്ഞ് ഒളിച്ചോട്ടം ലക്ഷ്യമിട്ട് തന്നെയാണ് സന്ധ്യ എത്തിയത്. ഇവ പൊലീസിന് കണ്ടെടുക്കാനും കഴിഞ്ഞു.
സന്ധ്യയുടെ സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പ്രതിയുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തി. പള്ളുരുത്തി കച്ചേരിപ്പടി ഗവ. ആശുപത്രിക്ക് സമീപത്തെ സഹോദരിയുടെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവിടെ ആഭരണവും ഉണ്ടായിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ അജിത്തും സന്ധ്യയും പത്ത് വര്‍ഷമായി ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. ചേര്‍ത്തല, ആലപ്പുഴ റിലയന്‍സ് വെബ് വേള്‍ഡുകളില്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം മാറിമാറി മാനേജരായി ജോലി ചെയ്യുകയായിരുന്നു സന്ധ്യ.
ഇതിനിടെയാണ് അന്‍വറുമായി പരിചയത്തിലായത്. ചേര്‍ത്തലയില്‍ നിന്ന് സന്ധ്യ ആറരയ്ക്കു ജോലി കഴിഞ്ഞ് ഇറങ്ങിയതാണ്. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു തിങ്കളാഴ്ച രാത്രി 8 മണിക്ക് സന്ധ്യ ഭര്‍ത്താവ് അജിത്തിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ് അജിത്ത്. പറഞ്ഞ സമയം കഴിഞ്ഞും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കള്‍ രാത്രിയില്‍ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തി. രാവിലെ ലോറിക്കടിയില്‍ മൃതദേഹം കണ്ട നാട്ടുകാരാണു പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തില്‍ പുറമേ പരുക്കുകളില്ല.
ഇതിനിടെ ഒരു യുവാവിനൊപ്പം സന്ധ്യയെ കാറില്‍ കണ്ടിരുന്നതായും വാര്‍ത്തകള്‍ വന്നു. സന്ധ്യയുടെ ശരീരത്തിലുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും നഷ്ടമായതായി ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തു. ഇതോടെ ഫോണ്‍ വിവരങ്ങളും മറ്റും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് അന്‍വറിലേക്ക് അന്വേഷണം എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 minutes ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (11 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (20 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (30 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (49 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (9 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends