ബിരുദ വിദ്യാർത്ഥിയായ പതിനേഴുകാരനെ പ്രലോഭിപ്പിച്ച് വീട്ടിൽ താമസിപ്പിച്ച് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച 45കാരി അറസ്റ്റിൽ: വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍ 18കാരിയുമായി ഒളിച്ചോടി...

പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ താമസിപ്പിച്ച് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച 45കാരിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കടലൂരിലെ കുളഞ്ചാവടിക്ക് സമീപത്തെ ഗ്രാമത്തിലെ വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോയത്. കടലൂർ ടൗണിലെ സർക്കാർ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ പതിനേഴുകാരനെ ഇക്കഴിഞ്ഞ ഇരുപതുമുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ കഴിഞ്ഞദിവസം പൊലീസിന്റെ പട്രോളിംഗിനിടെ കുപ്പം ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ സ്ത്രീയെയും പതിനേഴുകാരനെയും പൊലീസ് കണ്ടു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കാണാതായ പതിനേഴുകാരനാണെന്ന് വ്യക്തമായത്.
നാൽപ്പത്തഞ്ചുകാരി വിവാഹിതയാണ്. ഇവർ വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിയെ ഇവർ പലതവണ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് യുവതിക്കെതിരെ പോക്സോയും ചുമത്തി. ഇവരെ കൂടുതൽ ചാേദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശാരീരികാവശ്യം നിറവേറ്റുന്നതിനായി ഇവർ കൂടുതൽ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി കടന്നുകളഞ്ഞു. 50 വയസ്സുള്ള 'ഉസ്താദ്' എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാര്‍ഥിനിയുമായി കടന്നു കളഞ്ഞത് . ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
വയനാട്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലുടനീളം റാഷിദ് നിരവധി വീടുകളില്‍ 'ആത്മീയ ചികിത്സ' നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാന്‍ വന്നതായിരുന്നു ഇയാള്‍ എന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
https://www.facebook.com/Malayalivartha