സിറ്റൗട്ടിൽ വച്ച് മൽപിടിത്തം ഉണ്ടായിട്ടും കൊലപാതകം തന്നെ നടന്നിട്ടും പുറത്താരും അറിഞ്ഞില്ല... സാം ജെസ്സിയെ കൊലപ്പെടുത്തി ലക്ഷ്യമിട്ടത്...

മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളിൽ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കൾ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. കൊലപാതകത്തിനു 10 ദിവസം മുൻപ് ചെപ്പുകുളത്തെത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയ പ്രതിയുടെ ഫോണിൽനിന്ന് വ്യൂപോയിന്റിന്റെ ഫോട്ടോകളും പൊലീസ് കണ്ടെത്തി. ജെസിക്കും ഇളയ മകൻ സാന്റോയ്ക്കും സാം ജീവനാംശം നൽകണമെന്ന് പാലാ അഡിഷനൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 2018ൽ വിധിച്ചിരുന്നു.
ജെസിയും സാമും നിയമപ്രകാരം വിവാഹിതരല്ലെങ്കിലും ഗാർഹിക പീഡന നിരോധന നിയമ വകുപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. 3.10 ലക്ഷം രൂപ ജെസിക്ക് ഈയിനത്തിൽ സാം നൽകാനുണ്ട്. ജീവനാംശം നൽകാത്തതിനെതിരായ പരാതിയിൽ കോടതി ഉത്തരവ് ഉടനുണ്ടാകും. ഇതിനിടെ ജെസിയും മക്കളും വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് 2024ൽ സാം ഇതേ കോടതിയെ സമീപിച്ചു. ജെസി വാടകവീട് എടുത്താൽ അതിന്റെ ചെലവ് പകരം വഹിക്കാമെന്ന സാമിന്റെ നിലപാട് തള്ളിയ കോടതി അവസാനഘട്ട മധ്യസ്ഥ ചർച്ചകൾക്കായി ഈ മാസം 30ന് ഇരുവരോടും എത്താനും നിർദേശിച്ചിരുന്നു.
മൃതദേഹം കൊക്കയിൽ തള്ളിയതിനു ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയൻ യുവതിക്കൊപ്പം വൈറ്റിലയിൽ നിന്ന് 27ന് രാത്രി ബസ് കയറിയാണ് ബെംഗളൂരുവിലേക്കും അവിടെനിന്ന് ദസറ ആഘോഷങ്ങൾ കാണാനായി മൈസൂരുവിലേക്കും കടന്നത്. ട്രാവൽ ഗൈഡ് കൂടിയാണ് സാം. സിറ്റൗട്ടിൽ വച്ച് മൽപിടിത്തം ഉണ്ടായിട്ടും കൊലപാതകം തന്നെ നടന്നിട്ടും പുറത്താരും അറിഞ്ഞില്ല...
https://www.facebook.com/Malayalivartha