കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽ തെന്നിവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

സുഹൃത്ത് താഴെ വീഴാതെ കൈകൊണ്ട് താങ്ങിനിറുത്തിയെങ്കിലും.... സുഹൃത്തിനോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട ശേഷം സഹോദരനെ അറിയിക്കാൻ ഫോൺ നമ്പരും നൽകി...
സങ്കടമടക്കാനാവാതെ.... തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽതെന്നിവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചിറയിൻകീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്‌നേഹ തീരം വീട്ടിൽ എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകൾ അഹല്യയാണ് (24) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.
മുന്നോട്ടെടുത്ത കോട്ടയം നാഗർകോവിൽ പാസഞ്ചറിൽ ചാടിക്കയറിയപ്പോൾ കാൽതെന്നി വീണുപോയി. ഉടൻ ഫ്‌ലാറ്റ് ഫോമിൽ നിന്ന സുഹൃത്ത് താഴെ വീഴാതെ കൈകൊണ്ട് താങ്ങിനിറുത്തിയെങ്കിലും,തലയുടെ പുറകുവശം ട്രെയിനിന്റെ പടിയിൽ ഇടിക്കുകയായിരുന്നു.
സുഹൃത്തിനോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട ശേഷം സഹോദരനെ അറിയിക്കാനായി അഹല്യ ഫോൺ നമ്പരും നൽകുകയും ചെയ്തു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അഹല്യയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
തലയിലുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് സൂചനകൾ. തമ്പാനൂരിൽ യു.പി.എസ്.സിയുടെ കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. ക്ലാസ് കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.സഹോദരൻ:ആദിത്യൻ.സംസ്‌കാര ചടങ്ങുകൾ നടന്നു.
"
https://www.facebook.com/Malayalivartha