Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..


മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

വീണ്ടും വന്‍ സുരക്ഷ വീഴ്ച..രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്താൻ മിനിറ്റുകൾ മാത്രം.. അതീവ സുരക്ഷ മേഖലയിലേക്ക് കുതിച്ചെത്തി മൂന്നംഗ സംഘം ബൈക്കില്‍.. ദൃശ്യങ്ങള്‍ പുറത്തു വന്നു..

24 OCTOBER 2025 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്ന കേരളത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രശംസ

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍

പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍

ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..

വീണ്ടും സുരക്ഷാ വീഴച . രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിൽ എത്തിയപ്പോൾ മുതൽ മുഴുവൻ പ്രശ്നങ്ങൾ ആണ് സംഭവിച്ചിരിക്കുന്നത് .
രാഷ്ട്രപതി ദ്രൗപതി മുര്‍മു പാലായില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതീവ സുരക്ഷാ മേഖലയില്‍ വന്‍ സുരക്ഷ വീഴ്ച. ഗതാഗത നിയന്ത്രണം ലംഘിച്ച് അതീവ സുരക്ഷ മേഖലയിലൂടെ മൂന്നംഗ സംഘം ബൈക്കില്‍ യാത്ര ചെയ്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. കൊട്ടാരമറ്റം ആര്‍.വി. ജങ്ഷനില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമായിരിക്കെയാണ് പോലീസിനെ വെട്ടിച്ച് സംഘം മുന്നോട്ട് പോയത്.

 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.പാലായില്‍ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കില്‍ പോയത്. പൊലീസ് തടഞ്ഞിട്ടും നില്‍ക്കാതെ യുവാക്കള്‍ ബൈക്കില്‍ യാത്ര തുടര്‍ന്നു. യുവാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ എല്‍ 06 ജെ 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലായില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍ വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. ഈ സമയത്താണ് ഒരു ബൈക്കില്‍ മൂന്ന് യുവാക്കള്‍ പോലീസ് വലയം ഭേദിച്ച് കടന്നു കളഞ്ഞത്. രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്ത് തിരിക്കും മുമ്പാണ് ഈ സംഭവം നടന്നത്. കൊട്ടാരമറ്റം ഭാഗത്ത് നിലയുറപ്പിച്ചിരുന്ന പോലീസിനെ അവഗണിച്ച് ബൈക്ക് മുന്നോട്ടെടുത്ത സംഘം, കടപ്പാട്ടൂര്‍ ഭാഗത്തെ പോലീസുകാരെയും വെട്ടിച്ച് ചടങ്ങ് നടന്ന സെന്റ് തോമസ് കോളേജ് ഭാഗത്തേക്ക് നീങ്ങി.

 

തുടര്‍ന്ന് കോളേജിന് മുന്നിലൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മറികടന്ന് കോട്ടയം ഭാഗത്തേക്ക് അതിവേഗത്തില്‍ പാഞ്ഞുപോയി. ബൈക്ക് യാത്രികരെ തടയാന്‍ ശ്രമിക്കുന്ന പോലീസുകാരെയും അവരുടെ ശ്രമങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്ന ബൈക്കിനെയും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. തടയാന്‍ ശ്രമിച്ച പോലീസുകാരിലൊരാള്‍ ബൈക്കിലേക്ക് അടിച്ചതായും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.KL -6 - J -6920 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്കിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.

 

സുരക്ഷാ കാരണങ്ങളാല്‍ ആംബുലന്‍സുകള്‍ക്കും പാസുള്ള വാഹനങ്ങള്‍ക്കും മാത്രമാണ് ഈ സമയം പ്രവേശന അനുമതിയുണ്ടായിരുന്നത്. എന്നാല്‍, ഇതെല്ലാം കാറ്റില്‍ പറത്തിയാണ് യുവാക്കള്‍ സുരക്ഷാ മേഖലയിലൂടെ സഞ്ചരിച്ചത്. ഈ സംഭവത്തോടെ പാലായിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്.വലിയ വിമർശനമാണ് ഉയരുന്നത് . കോട്ടയം ജില്ല മുഴുവൻ രണ്ട് ഡിഐജികളും, ഏഴ് ജില്ലാ പോലീസ് മേധാവികളും,1500 പോലീസ് ഉദ്യോഗസ്ഥരും കൺട്രോൾ ഏറ്റെടുത്തിരിക്കുമ്പോൾ,

അവരുടെയെല്ലാം മൂക്കിന് താഴെ ഇതുപോലെ അലക്ഷ്യമായി ഹെൽമെറ്റും ഇല്ലാതെ വാനമോടിച്ചുപോയവരെ ഒരു ദിവസം കഴിഞ്ഞിട്ടും തിരിച്ചറിയാൻ പോലും കഴിഞ്ഞിട്ടില്ല എന്ന് പറയുമ്പോൾ എന്ത് സുരക്ഷയാണ് ഇവർ വിഐപികൾക്ക് നൽകുന്നത്.എന്നാണ് ഒരു കമന്റ് , നിയമ ലംഘനം, അത് ചിലപ്പോൾ സംഭവിച്ചേക്കാം. പക്ഷെ ഇത്ര അധികം സന്നാഹങ്ങൾ ഒരുക്കി ആയിരത്തി അഞ്ഞൂറ് പോലീസുകാരും, ഏഴു പോലീസ് മേധാവികളും അതിനും മുകളിൽ രണ്ട് ഡി ഐ ജി കളും ഉണ്ടായിട്ടും അവർക്കു നിയമ ലംഘകരെ തടുത്തു നിർത്താൻ പോലും കഴിയാഞ്ഞത് ഉത്തരവാദ കുറവും തക്കതായ നടപടി അർഹിക്കുന്നതും ആണ് എന്നാണ് മറ്റൊരു കമന്റ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്ന കേരളത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രശംസ  (11 minutes ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (46 minutes ago)

പൊന്മുടി അടച്ചു,  (1 hour ago)

കൈവെള്ളയില്‍ ആത്മഹത്യാ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി  (1 hour ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (1 hour ago)

മൊന്ത വരുന്നു ; ബംഗാൾ ഉൾക്കടലിൽ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത  (1 hour ago)

സി.പി.ഐ കുരയ്ക്കും, കടിക്കില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു;  (1 hour ago)

ഉത്സവ ലഹരിയിൽ ഫിലഡൽഫിയ, ഫോമാ മിഡ് ടെം ജനറൽബോഡി ഒക്ടോബർ നാളെ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ...  (1 hour ago)

മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ  (1 hour ago)

CRIME അന്വേഷണം തുടങ്ങി  (1 hour ago)

Iringolkkavu-temple ശബരിമലയ്ക്ക് പിന്നാലെ  (1 hour ago)

പരിചയത്തിലായത് മൂന്ന് മാസം മുമ്പ് മാവേലിക്കരയിലെ ലോഡ്ജിൽ ജോലി ചെയ്യവേ: ഇരുവരും രണ്ട് തവണ വിവാഹിതരായവർ; ഒരുമിച്ച് താമസിക്കുന്നതിനിടെ അഭിപ്രായവ്യത്യാസങ്ങളും വഴക്കും തല്ലും: ജോലി പോയതോടെ വേർപിരിഞ്ഞു: വീണ  (1 hour ago)

President-Draupadi-Murmu-പൊലീസുകാർക്ക് ഇടയിലൂടെ പാഞ്ഞ് യുവാക്കൾ  (2 hours ago)

മൂക്ക് പൊട്ടിയാൽ, സംസാരിക്കാൻ പറ്റുമോയെന്ന്...? മീശ വടിയ്ക്കണോ താടി വടിയ്ക്കണോയെന്ന് ഡോക്ടറാണ് തീരുമാനിക്കുന്നത്, പോരാളി ഷാജിയല്ല! — ഷാഫി പറമ്പിൽ എംപി  (2 hours ago)

Malayali Vartha Recommends