വനിതാ ലോകകപ്പ്...ന്യൂസിലൻഡിനെ 53 റൺസിനു തോൽപ്പിച്ച് സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ച് ഇന്ത്യ

വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ 53 റൺസിനു തോൽപ്പിച്ച ഇന്ത്യ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ഓപ്പണർമാർ സ്മൃതി മന്ഥാനയും പ്രതീക റാവലും നേടിയ സെഞ്ചുറികളാണ് ഇന്ത്യൻ വിജയത്തിനു കരുത്തേകിയത്.
സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു രണ്ടു ടീമുകൾക്കും. ടൂര്‍ണമെന്റിലെ നാലാമത്തെ ടീമായാണ് ഇന്ത്യയുടെ സെമി പ്രവേശം. ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ നേരത്തെത്തന്നെ സെമി ഉറപ്പാക്കിയിട്ടുണ്ടായിരുന്നു.
ന്യൂസിലന്‍ഡിനായി ബ്രൂക്ക് ഹാലിഡി (81), വിക്കറ്റ് കീപ്പര്‍ ഇസ്സി ഗസെ (65), അമേലിയ കെര്‍ (45), ജോര്‍ജിയ പ്ലിമ്മര്‍ (30) എന്നിവര്‍ പൊരുതിയെങ്കിലും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാൻ കഴിഞ്ഞില്ല
. രേണുക സിംഗ് (2), ക്രാന്തി ഗൗഡ് (2), സ്‌നേഹ റാണ (1), നല്ലപുറെഡ്ഢി ചരണി (1), ദീപ്തി ശര്‍മ (1), പ്രതിക റാവല്‍ (1) എന്നിവര്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരായി. ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു എന്നതും ശ്രദ്ധേയമായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണര്‍ സ്മൃതി മന്ഥാന (95 പന്തില്‍ 109)യുടെയും പ്രതിക റാവലിന്റെ (134 പന്തില്‍ 122)യും ബാറ്റിംഗിന്റെ കരുത്തിലാണ് വന്‍ സ്‌കോര്‍ നേടാൻ കഴിഞ്ഞത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സെഞ്ച്വറി നേട്ടത്തിന്ഉടമയായി മന്ഥാന . പിറകെ പ്രതിക റാവലും ശതകം പൂര്‍ത്തിയാക്കി. ജെമിമ റോഡ്രിഗസ് പുറത്താകാതെ 76 റണ്‍സെടുത്തു. 55 പന്തിലാണ് ജെമിമ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പത്ത് റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് നാലു റണ്‍സുമായി പുറത്താകാതെ നിന്നു.നവി കിവീസിനായി റോസ്‌മേരി മേയര്‍, അമേലിയ കെര്‍, സുസീ ബേറ്റ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
അതേസമയം മറുപടി ബാറ്റിങ്ങിൽ കിവികൾക്ക് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉണർത്താനായില്ല.
https://www.facebook.com/Malayalivartha



























