ആന്റണി രാജുവിനെ കുരുക്കിയത് ആരാണ്? വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന് കാരണമായത്.. സി.പി.എമ്മിലെ പിണറായി വിരുദ്ധരുടെ കരുനീക്കങ്ങളാണ്...മന്ത്രിസ്ഥാനത്ത് നിന്നും നീക്കാൻ നൽകിയ ക്വട്ടേഷൻ..

2014 ഏപ്രിൽ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാൻ തുടങ്ങിയത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. മുമ്പ് തിരുവനന്തപുരം വെസ്റ്റിൽ നിന്നും ജയിച്ച ആൻറണി രാജു പിന്നീട് ജയിക്കാത്തത് ജട്ടി മോഷണത്തെ തുടർന്നാണ്. 1994 ൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇതിന് ആധാരം.. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതിന് 1994ൽ എടുത്ത കേസിൽ, കോടതിയിൽ ഹാജരാകാൻ ആന്റണി രാജു തയ്യാറായില്ല.. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻപോലുമാകാത്ത രീതിയിൽ കേസ് നീട്ടിക്കൊണ്ടുപോയി.. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതൽ മാറ്റിയ സംഭവമുണ്ടാകുന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് വിചാരണക്കെത്തിയത്. ആന്റണി രാജു തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു. കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്.
ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. ജട്ടി പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.ഇതെങ്ങനെ സംഭവിച്ചുവെന്നാണ് വിചാരണ കോടതി ഞ്ഞെട്ടിയത്.കേസിൽ കൃത്രിമം നടന്നുവെന്ന് അന്വേഷണ ഉദ്യോസ്ഥൻ മനസിലാക്കി.കേസ് അന്വേഷിച്ചസി ഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് പരാതി നൽകി. മൂന്ന് വർഷം നീണ്ട പരിശോധനയ്ക്കൊടുവിൽ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടെ ആന്റണി രാജു ആദ്യമായി നിയമസഭാംഗമായി. 2002ൽ കേസിൽ തെളിവില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാൻ പോലീസ് ശ്രമിച്ചു. ഇതിനായി കോടതിയിൽ ഇതുചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി.കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത് 2005ലാണ്.ആൻറണി രാജുവിനെയാണ് പോലീസ് പ്രധാനമായും സംശയിച്ചത്. കേസ് പുനരന്വേഷിക്കാൻ അന്നത്തെ ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ ഉത്തരവിട്ടു. അസിസ്റ്റന്റ് കമ്മിഷണർ വക്കം പ്രഭയാണ് കേസ് അന്വേഷിച്ചത്. വഞ്ചിയൂർ കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം ആറ് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. 2006 ഫെബ്രുവരി 13ന് ഇതുസംബന്ധിച്ച് പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ടുവർഷം കേസിൽ ഒരനക്കവും കണ്ടില്ല.തുടർന്ന് 2014ൽ കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. 22 തവണയാണ് കോടതി കേസ് പരിഗണിച്ചത്. കേസ് പരിഗണിച്ചപ്പോഴൊന്നും ആന്റണി രാജുവോ കൂട്ടുപ്രതികളോ കോടതിയിൽ ഹാജരായില്ല. തുടർന്ന് വിചാരണയില്ലാതെ കേസ് അനന്തമായി നീണ്ടു. ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കാനിരിക്കെ രാജു ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ ആന്റണി രാജു നിയമസഭാംഗവും മന്ത്രിയുമായിരുന്നു. സജി ചെറിയാൻ്റെ രാജിയുടെ ക്ഷീണം തീരുന്നതിന് മുമ്പാണ് ആൻ്റണി രാജുവിൻ്റെ ക്ഷീണം പിണറായിയെ കടന്നാക്രമിക്കാൻ ഒരുങ്ങിയത്..രാജുവിന് പിണറായിയുടെ പിന്തുണയുണ്ടായിരുന്നു.കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത് എന്ന വിവരങ്ങളാണ് പുറത്തുവന്നത്..ആന്റണി രാജു തൊണ്ടിമുതൽ കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖയുംലഹരിക്കടത്ത് കേസിൽ തൊണ്ടിമുതലായി പിടിച്ച അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന വിധിയിലെ ഭാഗവും കോടതി രേഖകളിലുണ്ട്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോൾ എന്നൊരാൾ എത്തുന്നു. പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാൽ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെതായ സാധനങ്ങൾ, തൊണ്ടി രജിസ്റ്ററിൽ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോർഡർ എല്ലാം എടുക്കുന്നു. ഇതിനൊപ്പം കോടതി ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന അടിവസ്ത്രവും കൈവശപ്പെടുത്തുന്നു. ഈ അടിവസ്ത്രമാണ് പിന്നീട് കേസിൽ പ്രതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. ഇത് ആൻറണി രാജുവിൻ്റെ ബുദ്ധി എന്നാണ് കരുതുന്നത്.അടിവസ്ത്രം നാലുമാസത്തോളം ആൻ്റണി രാജുവിൻ്റെ കസ്റ്റഡിയിലായിരുന്നു. . കേസ് ഹൈക്കോടതിയിൽ പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് തിരികെ ഏൽപിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാൻ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, റിസീവ്ഡ് എന്നും റിട്ടേൺഡ എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. വിചാരണ നടന്നാൽ രാജു ശിക്ഷിക്കപ്പെടും എന്ന് ഉറപ്പായി.ആദ്യകേസിൽ പ്രതിക്ക് രക്ഷപ്പെടാൻ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെന്നത് അന്വേഷണത്തിൽ വ്യക്തമാണ്. എന്നാൽ ആന്റണി രാജു പ്രതിയായ കേസ് അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണം അസാധാരണമാണ്. സമൻസ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയിൽ ഹാജരാകാത്ത പ്രതിക്ക് വാറന്റ് അയക്കുന്നതാണ് സാധാരണ ഗതിയിൽ കോടതി ചെയ്യാറുള്ളത്. എന്നാൽ 22 തവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്ത പ്രതികളോട് എന്തിനാണ് ഇത്ര സൗമനസ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 22 തവണ മാറ്റിവയ്ക്കേണ്ടി വന്നിട്ടും ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് കോടതി രേഖകൾ പറയുന്നത്. ഇതിൽ ഒരന്വേഷണവും ഉണ്ടായില്ല.
28 വർഷമായി ഒരു കേസ് ആരംഭിച്ചിട്ട്. അതിൽ കോടതിയെ കബളിപ്പിച്ച് കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ചതടക്കമുള്ള കുറ്റങ്ങൾ ചെയ്തത് അഭിഭാഷകനായ ആന്റണി രാജുവും കോടതി ജീവനക്കാരനുമാണ്. ഇത്രയേറെ ഗൗരവമേറിയ വിഷയത്തിൽ കൃത്യമായ നടപടിയില്ലാത്തത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ് കാണിക്കുന്നത്. മന്ത്രിയായിരിക്കെ ഓവർ സ്മാർട്ടായ ആൻ്റണി രാജുവിനെ സി പി എമ്മിലെ ഒരു വിഭാഗം നേതാക്കൾ വെറുതെ വിടാൻ തയാറായിരുന്നില്ല.. രാജുവിനെ രാജി വയ്പ്പിച്ച് കേസിൽ കുരുക്കി അകത്താക്കാനാണ് അവർ ശ്രമിച്ചത്.എന്നാൽ അതിനു മുമ്പ് തന്നെ രാജു രാജിവച്ചു. കെ എസ് ആർ റ്റി സി യിൽ നടന്നത് പിണറായി - ആൻറണി രാജു അഴിമതിയാണെന്ന് വിശ്വസിക്കുന്നവരാണ് സി പി എമ്മുകാർ. ഹൈക്കോടതിയിൽ പോയെങ്കിലും രാജുവിനെ അകത്താക്കുമെന്ന് ഇവർ ആണയിട്ടു. സുപ്രീം കോടതി വിധി വരുമ്പോൾ രാജു മന്ത്രിയല്ലാത്തത് ഭാഗ്യമായി. ഗണേശനെ ഗതാഗത മന്ത്രിയാക്കിയത് സി.പി.എമ്മിലെ പിണറായി വിരുദ്ധരാണ്. സുപ്രീം കോടതി ഉത്തരവ് ആന്റണി രാജു മന്ത്രിയായിരിക്കെ വരുത്താനായിരുന്നു സി പി എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ ശ്രമം. എന്നാൽ അത് ഇപ്പോഴായത് രാജുവിന്റെ ഭാഗ്യം.ഏതായാലും ആന്റണി രാജുവിന് സി പി എമ്മിലെ ഒരു വിഭാഗം നൽകിയ ക്വട്ടേഷന്റെ ഫലം അദ്ദേഹം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളു. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നതു പോലെയാണ് പിണറായിക്ക് വച്ചത് രാജുവിന് കൊണ്ടത്.
https://www.facebook.com/Malayalivartha





















