തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായതാണ് രാവിലെയാണ് വാർത്തകൾ പുറത്തു വന്നത് . ഇപ്പോഴും ദുരൂഹമായി തുടരുകയാണ് ഇതെല്ലം എവിടെ നിന്നും തുടങ്ങി എന്നുള്ളത് . തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം. നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനടുത്തുള്ള ബൈക്ക് ഷെഡ്ഡിനടുത്താണ് തീ പടര്‍ന്നത്. 600 ലധികം ബൈക്കുകള്‍ കത്തിനശിച്ചതായാണ് വിവരം.
അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നതിനായി സയന്റിഫിക് വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും. ഈ അപകടം സമീപകാലത്ത് തൃശൂര്‍ നഗരത്തിലുണ്ടായ ഏറ്റവും വലിയ തീപിടിത്തങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.രണ്ട് ബൈക്കുകള്‍ക്ക് മാത്രമാണ് ആദ്യം തീപിടിച്ചത്. അത് തുടക്കത്തില്‍ അണക്കാമായിരുന്നു. എന്നാല്‍ ഫയര്‍ എഞ്ചിന്‍ വരുന്നത് വരെ കാത്തുനിന്നതിനാലാണ് ഇത്രയധികം ബൈക്കുകള്‍ക്ക് തീപിടിച്ചതെന്ന് ദൃക്‌സാക്ഷിയായ യാത്രക്കാരന്‍ പറഞ്ഞു.
റെയില്‍വേ സ്റ്റേഷനില്‍ തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങനള്‍ ഇല്ലാതിരുന്നതാണ് വലിയതോതില്‍ ബൈക്കുകള്‍ കത്തിയത്. ബൈക്കുകളില്‍ ഇന്ധനമായതിനാല്‍ തന്നെ മറ്റ് വാഹനങ്ങളിലേക്കും വളരെ പെട്ടെന്ന് തീ പടരുകയായിരുന്നു. വലിയ രീതിയിലാണ് തീ ആളിക്കത്തിയത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ കൂടുതല്‍ എത്തിച്ചു. സമീപത്തേക്ക് തീ പടരാതിരിക്കാനായുള്ള ശ്രമവും പൊലീസ് സ്വീകരിക്കുകയാണ്. സമീപകാലത്ത് തൃശൂരൂണ്ടായ ഏറ്റവും വലിയ തീപിടിത്തമായാണ് ഇത് വിലയിരുത്തുന്നത്.
നിര്‍ത്തിയിട്ട ട്രെയിന്റെ എഞ്ചിനിലേക്കും തീ പടര്‍ന്നു. വിവിധ സ്റ്റേഷനില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് തീ അണക്കാന്‍ എത്തിയത് വലിയ തീപിടിത്തമുണ്ടായിട്ടും നിറയെ ആളുകള്‍ നിരന്തരം എത്തുന്ന സ്റ്റേഷനായിട്ടും ഒരാള്‍ക്ക് പോലും അപകുണ്ടായില്ല എന്നതും വലിയ നേട്ടമാണ്. ട്രെയിന്‍ ഗതാഗതത്തെ ഒരുതരത്തിലും ബാധിക്കാത്തതും യാത്രക്കാര്‍ക്ക് ആശ്വാസമായി. അതിനിടെ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി കെ രാജന്‍ രംഗത്തു വന്നു. സിറ്റി പൊലീസ് കമ്മീഷണറോടാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഫോറന്‍സിക് സംഘത്തെ ഉള്‍പ്പെടെ എത്തിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























