ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..

സ്വർണക്കൊള്ളക്കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലേക്ക് വരുമ്പോൾ ഇനി ആരിലേക്കാണ് എന്നുള്ള ചോദ്യമാണ് ഉയരുന്നത് . ഇപ്പോഴിതാ
സ്വർണക്കൊള്ളക്കേസിൽ ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്. ശബരിമലയിലെ ഭരണനടപടികൾ അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമ്മിഷണർ 2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം.
നിയമപരമായിത്തന്നെ ദേവസ്വം മുതലുകൾ സുരക്ഷിതമെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വവും കടമയുമുള്ള ഉദ്യോഗസ്ഥനാണ്. 2016 മുതൽ 2024 വരെ ഈ പദവി വഹിച്ചത് ഒരു ജഡ്‌ജിയായിരുന്നു. സ്വർണക്കൊള്ളയിൽ പങ്കുണ്ടാവാൻ സാദ്ധ്യതയില്ലെങ്കിലും ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. ചോദ്യാവലി തയ്യാറാക്കി ഹൈക്കോടതിയുടെ അനുമതിയോടെ ചോദ്യംചെയ്യാനാണ് നീക്കം. മദ്ധ്യകേരളത്തിലെ ജില്ലാ ജഡ്‌ജിയാണിപ്പോൾ.
ഇദ്ദേഹത്തിനുശേഷം 2024 ജൂണിൽ സ്പെഷ്യൽ കമ്മിഷണറായി നിയമിതനായ ജില്ലാജഡ്‌ജി ആർ.ജയകൃഷ്ണനാണ് 2025ൽ ദ്വാരപാലക സ്വർണപ്പാളികൾ രഹസ്യമായി ഇളക്കിക്കൊണ്ടുപോയ കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കാേടതി വിഷയം ഗൗരവത്തിലെടുത്തതോടെയാണ് കാലാകാലങ്ങളായി നടത്തിവന്ന കൊള്ള പുറത്തറിഞ്ഞത്. നടപടിക്രമങ്ങൾ പാലിക്കാതെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻപോറ്റിക്ക് 2024ൽ ബോർഡ് അനുവാദം നൽകിയതും സ്പെഷ്യൽ കമ്മിഷണറെ അറിയിച്ചിരുന്നില്ല
https://www.facebook.com/Malayalivartha





















