Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എനിക്ക് മാത്രം ഇളവ്... പിണറായിയുടെ ആർത്തി തീർക്കാൻ ബേബി... പി ജെയും ഷൈലജയും ?

08 JANUARY 2026 03:33 PM IST
മലയാളി വാര്‍ത്ത
വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ മത്സരിപ്പിക്കാൻ സി.പി എം പി.ബിക്ക് താത്പര്യമുള്ള രണ്ട് സ്ഥാനാർഥികളെ വെട്ടാൻ  കൺകെട്ട് വിദ്യയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.   പി. ജയരാജൻ,കെ.കെ. ഷൈലജ എന്നിവരെ മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം.ഏതെങ്കിലും കാരണവശാൽ ഇടത്  സർക്കാർ അധികാരത്തിലെത്തിയാൽ ഇവർ മുഖ്യമന്ത്രി  സ്ഥാനാർത്ഥികളാകാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഇവരെ വെട്ടാൻ പിണറായി തീരുമാനിച്ചത്. തനിക്ക് ഇമേജില്ലെന്നും അത് ഒരവസരമാക്കാൻ ഇവർ ശ്രമിക്കുമെന്നും പിണറായി കരുതുന്നു. ഇ.പി. ജയരാജനും ഷൈലജയും വരുന്ന നിയമസഭാതിരഞ്ഞടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. ഇടതുമുന്നണിയിൽ പിണറായി വെട്ടികളഞ്ഞ ഉന്നത നേതാക്കളെയെല്ലാം രംഗത്തിറക്കാനാണ് എം എ ബേബിയുടെ താത്പര്യം. അത് വിജയിക്കുമോ എന്ന് മാത്രം അറിഞ്ഞാൽ മതി. കഴിഞ്ഞ തവണ പിണറായി വെട്ടിയ തോമസ് ഐസക്ക്, ജി.സുധാകരൻ എന്നിവരെ രംഗത്തിറക്കാനും പി ബി. ആഗ്രഹിക്കുന്നു.      മത്സരിക്കാൻ പിണറായി വിജയൻ തീരുമാനിച്ചാൽ സ്വാഭാവികമായും അദ്ദേഹത്തിന് ഇളവുലഭിക്കും. അതേ ഇളവ് രണ്ടു ടേം പിണറായിയെപ്പോലെ പിന്നിടുന്ന കെ.കെ.ശൈലജയ്ക്ക് (മട്ടന്നൂർ) പാർട്ടിയും മുഖ്യമന്ത്രിയും നിഷേധിക്കുമോ? പിണറായി ഒഴിയുകയാണെങ്കിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്കു കേന്ദ്രകമ്മിറ്റി അംഗമായ കെ.കെ.ശൈലജയെ ഉയർത്തിക്കാട്ടണമെന്ന വികാരം സിപിഎമ്മിന്റെ ചില കോണുകളിലുണ്ട്. അതിലും തീരുമാനം പിണറായിയുടേതാകും എന്നതിലുണ്ട് കൗതുകം. രണ്ടു ടേം നിബന്ധന ബാധകമായ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര) മാറിയേക്കാമെന്ന സൂചനയാണു ശക്തം.സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതെ പാർട്ടി തഴഞ്ഞ പി.ജയരാജനു പാർലമെന്ററി രംഗത്തും വഴിയടഞ്ഞോ? ജയരാജനെ സംഘടനയിലും പാർലമെന്ററി രംഗത്തും ഒരുപോലെ തഴയാനാണോ തീരുമാനമെന്ന ചോദ്യത്തിന് ഉത്തരം സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക തരും. കണ്ണൂർ ജില്ലയിൽനിന്ന് പി.ജയരാജന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താനിടയില്ല. ജയരാജനെ പരിഗണിക്കണമെന്നു മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിച്ചാൽ മാത്രമേ അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. ഷൈലജയുടെയും പി ജയരാജന്റെയും ഭാവി ഒരർഥത്തിൽ പിണറായിയുടെ കൈകളിൽ തന്നെയാണുള്ളത്. എന്നാൽ പിണറായി തങ്ങളെ കൊല്ലും എന്നു തന്നെയാണ് ഇരു നേതാക്കളുടെയും വിശ്വാസം.     പിണറായിക്ക് ഇളവുവേണമെന്ന നിർദ്ദേശംവരുമ്പോൾ തന്നെ പി ജെയെയും ഷൈലജയെയും പട്ടികയിൽ കയറ്റാനാണ് ബേബി ആലോചിക്കുന്നത്. കെ.കെ ഷൈലജ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ നന്നായിരിക്കുമെന്ന പൊതുവികാരം പാർട്ടിയിൽ അതി ശക്തമായുണ്ട്.  എന്നാൽ പിണറായി പേടിയിൽ അക്കാര്യം ആരും പറയുന്നില്ലെന്ന് മാത്രം. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി പിണറായിയുടെ കൈയിൽ അമർന്ന പാർട്ടിയെ രക്ഷിക്കണമെന്ന ചിന്തയിൽ നിന്നാണ് സി പി എമ്മിന്റെ പ്രധാന നേതാക്കൾക്കെല്ലാം ഇത്തരം ഒരു ആശയം വന്നുചേർന്നത്. എന്നാൽ ആരും കേൾക്കെ പറയാനുള്ള ധൈര്യം പോലും സിപിഎമ്മിലെ ഒരു നേതാക്കൾക്കുമില്ല. കാതുകൊണ്ടു തന്നെയാണ് 2026 ലെ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തോൽക്കണമെന്ന് സി പി എം നേതാക്കൾ പോലും ആഗ്രഹിക്കുന്നത്.    ശബരിമല സ്വർണക്കൊള്ള അ‌ടക്കമുള്ള വലിയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നിഴലിൽനിന്നുകൊണ്ട് രണ്ടാമതും ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണിയും സിപിഎമ്മും ‘രണ്ട‌ു ടേം’ നിബന്ധനയിൽ ഇളവു വരുത്തിയാകും സ്ഥാനാർഥിനിർണയം നടത്തുകയെന്നതു വ്യക്തമായിക്കഴിഞ്ഞു. പിണറായി വിജയനെത്തന്നെ മുന്നിൽനിർത്തിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്ന് സിപിഎം സൂചിപ്പിച്ചിട്ടുണ്ട്. ധർമടം മണ്ഡലത്തിൽനിന്ന് മൂന്നാമതും പിണറായി മത്സരിക്കുമെന്നത് ഏറെക്കുറെ ഉറപ്പിച്ച കാര്യമാണ്. പിണറായി വിജയനു മത്സരിക്കാൻ താൽപര്യമില്ലെങ്കിൽപോലും അതിനു വഴങ്ങാൻ പാർട്ടി തയാറാകില്ല. സ്ഥാനാർഥികളെപ്പറ്റി ഔദ്യോഗിക ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും കണ്ണൂരിലെ പ്രവർത്തകർക്കിടയിൽ സാധ്യതാ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
കണ്ണൂർ മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ സിറ്റിങ് എംഎൽഎയും മന്ത്രിയും കോൺഗ്രസ് (എസ്) നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രനോട് നിർദേശിച്ചിട്ടുണ്ട്. യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള കണ്ണൂരിൽ കടന്നപ്പള്ളിക്കു പകരം വയ്ക്കാൻ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ എൽഡിഎഫ് ബുദ്ധിമുട്ടും. മാത്രമല്ല, കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കാൻ തയാറാണെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്. അങ്ങനെ സംഭവിച്ചാൽ കണ്ണൂരിൽ തീ പാറുന്ന പോരാട്ടമായിരിക്കും. കണ്ണൂർ പിടിക്കാൻ കോൺഗ്രസ് തുനിഞ്ഞിറങ്ങാൻ സാധ്യതയുള്ളതിനാൽ, നേരിടാൻ കടന്നപ്പള്ളിയെ നിർത്തുകയേ വഴിയുള്ളൂ. 

കൂത്തുപറമ്പ് മണ്ഡലത്തിന്റെ കാര്യത്തിൽ എൽഡിഎഫിൽ അനിശ്ചിതത്വമുണ്ട്. ആർജെഡി മുന്നണി വിട്ടാൽ കെ.പി. മോഹനനു പകരം ആളെ നിർത്തേണ്ടി വരും. എന്നാൽ ഉറച്ച മണ്ഡലമായ കൂത്തുപറമ്പിൽ മത്സരിക്കാൻ ആളെ കണ്ടെത്താൻ സിപിഎമ്മിന് ബുദ്ധിമുട്ടേണ്ടി വരില്ല. അതേ സമയം, കെ.പി. മോഹനൻ ആണ് മത്സരിക്കുന്നതെങ്കിൽ വിജയിക്കുമോ എന്ന കാര്യത്തിൽ എൽഡിഎഫിന് ആശങ്കയ്ക്കും വകയില്ല.

പിണറായി വിജയനും കെ.െക. ശൈലജയ്ക്കും മൂന്നാമതും അവസരം നൽകാതെ തരമില്ലാത്ത സാഹചര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടതിനാൽ പിണറായിയെ മാറ്റി നിർത്തി നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങുകയെന്നത് എൽഡിഎഫിനു ശ്രമകരമായിരിക്കും. പിണറായിക്ക് പകരം മറ്റൊരാളെ ഉയർത്തിക്കാണിക്കാൻ പാർട്ടിക്കാവില്ല. പിണറായിയെ മത്സരിപ്പിക്കുമ്പോൾ മട്ടന്നൂരിൽ കെ.കെ. ശൈലജയെ മാറ്റി നിർത്തിയാൽ അത് പ്രവർത്തകരിൽ അമർഷമുണ്ടാക്കാം. എന്തുകൊണ്ടു ശൈലജയെ മാറ്റി എന്ന ചോദ്യത്തിനു മറുപടി നൽകേണ്ടിയും വരും.

അഴീക്കോട് കെ.വി. സുമേഷും കല്യാശ്ശേരിയിൽ എം. വിജിനും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും വീണ്ടും മൽസരിക്കാനാണ് ഏറെക്കുറെ സാധ്യത. ഒരു ടേം പൂർത്തിയാക്കിയ ഇവരെ വീണ്ടും മത്സരിപ്പിക്കാതിരിക്കാൻ നിലവിൽ കാരണങ്ങളൊന്നുമില്ല. മാത്രമല്ല, മികച്ച പ്രവർത്തനങ്ങളാണ് ഇവർ മണ്ഡലത്തിൽ നടത്തുന്നതെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.

തളിപ്പറമ്പ് എംഎൽഎയും പാർട്ടി സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ ഇനി മത്സരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പാർട്ടി സെക്രട്ടറി ആയതിനാൽ ഗോവിന്ദൻ ഇത്തവണ മത്സരത്തിൽനിന്നു വിട്ടുനിൽക്കാനാണ് സാധ്യത. അതേസമയം, തലശ്ശേരിയിൽ രണ്ട് ടേം പൂർത്തിയാക്കിയ എ.എൻ.ഷംസീറിനെ വീണ്ടും മത്സരിപ്പിച്ചേക്കും. നിർണായക തിരഞ്ഞെടുപ്പിൽ, മണ്ഡലത്തിൽ ജനകീയനായ ഷംസീറിനെ മാറ്റി മറ്റൊരാളെ മത്സരിപ്പിച്ച് റിസ്ക് എടുക്കാൻ പാർട്ടി തയാറായേക്കില്ല. വത്സൻ പനോളി, എം.വി.നികേഷ് കുമാർ, വി.കെ.സനോജ്, കാരായി രാജൻ എന്നിവരും ഇത്തവണ സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവരാണ്.   

ഇരിക്കൂറും പേരാവൂരും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഇരിക്കൂറിൽ സജി ജോസഫും പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വീണ്ടും മത്സരിക്കാനാണ് സാധ്യത. അഴീക്കോട് കഴിഞ്ഞതവണ യുഡിഎഫിൽനിന്ന് സിപിഎം പിടിച്ചെടുത്തതാണ്. കെ.എം. ഷാജിയെയാണ് കെ.വി.സുമേഷ് തോൽപിച്ചത്. ഇത്തവണ ഷാജി ഇവിടെ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. സുമേഷും ചേലേരിയും തമ്മിലുള്ള മത്സരം അണികൾ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂരിൽ സുധാകരൻ വന്നാൽ ചിത്രം മാറാനുള്ള സാധ്യതയും കൂടുതലാണ്. 

കണ്ണൂരിൽ അധികം സീറ്റുകൾ പിടിക്കാനായില്ലെങ്കിലും ഉള്ള സീറ്റുകൾ നിലനിർത്തേണ്ടത് സിപിഎമ്മിന് നിർണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം അനുസരിച്ച് കണ്ണൂർ, തളിപ്പറമ്പ്, പേരാവൂർ, അഴീക്കോട്, ഇരിക്കൂർ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് മുൻതൂക്കം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ സിറ്റിങ് സീറ്റുകൾ നിലനിർത്താനായില്ലെങ്കിൽ സംസ്ഥാന തലത്തിൽത്തന്നെ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരിക. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും കെ.കെ.രാഗേഷ് ജില്ലാ സെക്രട്ടറിയുമായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഇരുവരുടേയും അഭിമാന പ്രശ്നം കൂടിയാണ് കണ്ണൂർ ജില്ലയിലെ ജയം. എന്നാൽ സി പി എമ്മിന് നിലവിൽ ആത്മവിശ്വാസം കുറവാണ്. കെ.കെ. ഷൈലജയെ അഴിമതിക്കാരിയാക്കിയത് പാണറായി വിജയനാണ്.   

കൊവിഡ് കാലത്ത് അഴിമതി വ്യാപകമായിരുന്നു. ദുരന്തങ്ങളെയെല്ലാം അവസരങ്ങളാക്കി മാറ്റുന്ന കുതന്ത്രമാണ് മുഖ്യമന്ത്രി ഇക്കാലമത്രയും പിന്തുടർന്നിട്ടുള്ളത്.മന്ത്രി ഷൈലജയുടെ വകുപ്പിലാണ്  ഒന്നാം പിണറായി സർക്കാരിൻ്റെ കാര്യത്തിൽ അഴിമതി കൊഴുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഇക്കാലത്ത് ആരോഗ്യ വകുപ്പിൽ അഴിമതി നടന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ് ഇക്കാലത്ത് കരുക്കൾ നീക്കിയത്. അതിൻ്റെ  വിശദാംശങ്ങൾ സ്വപന സുരേഷിന്റെ  പുസ്തകത്തിലുണ്ട്. 


ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു  ടീച്ചറുടെ ആരാധകരുടെ മുറവിളി.  ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നാണ് വ്യാഖ്യാനം.. കോഴിക്കോട്  സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ്  നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജയെ പിണറായി മന്ത്രി  സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി.

 

കെ.ആർ. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദൻറെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ.  എന്നാൽ ഗൗരിയമ്മയെയും വി എസിനെയുംപോലെ ഷൈലജ നിഷ്കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തർ പറയുന്നത്. 


കെ.ആർ. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാർത്ഥത്തിൽ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക്  തുടർഭരണം ഉറപ്പാക്കിയത്. ഷൈലജക്ക്  ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു. തൻറെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയിൽ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാർത്ഥത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കൾ പോലും അത്ഭുതപ്പെട്ടു.


ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ചിലർ വിശേഷിപിച്ചപ്പോൾ അവർ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവർ സ്മാർട്ട് ആയാൽ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

 

പി. ജയരാജനെ പരിഗണിക്കാതെ പാര്‍ട്ടിക്കുള്ളില്‍ ജൂനിയറായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ജയരാജനെ പുതുതായി സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടുത്തി.  പാര്‍ട്ടിയെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഇ.പി. ജയരാജനേ സെക്രേട്ടറിയറ്റില്‍ നിലനിര്‍ത്തുകയും ചെയ്തു. കാലങ്ങളായി പി. ജയരാജനോടുള്ള പിണറായിയുടെ വിരോധമാണ് സെക്രേട്ടറിയറ്റിലെത്തുന്നതിന് ജയരാജന് വിനയായത്. പ്രായ പരിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരിക്കലും പി. ജയരാജന് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളിലേക്കെത്താന്‍ പറ്റാത്ത സാഹചര്യവും സമ്മേളനത്തോടെ ഉണ്ടായിരിക്കുകയാണ്. ഇനി വനവാസം മാത്രമാണ് അഭയം.

 

സംസ്ഥാന കമ്മിറ്റിയിലെതന്നെ സീനിയര്‍ നേതാവായ പി. ജയരാജനെ അവസാന ടേമെന്ന പരിഗണന നല്കി ഇക്കുറി സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കപ്പെട്ട പി. ജയരാജനോടുള്ള അപ്രിയം ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയില്ലെന്നതിന്റെ തെളിവായാണ് അവസാന ടേമില്‍ എങ്കിലും പരിഗണിക്കപ്പെടണമെന്ന ആവശ്യം നടപ്പാകാതെ പോയത് എന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. എഴുപത്തിരണ്ടു വയസ് പിന്നിട്ട പി. ജയരാജനെ സംസ്ഥാന കമ്മിറ്റി അംഗമായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇനി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താന്‍ സാധ്യത തീരെ ഇല്ല. പി.കെ. ശ്രീമതിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് 75 വയസ് പിന്നിട്ടതിനാല്‍ ഒഴിവാക്കപ്പെട്ട കണ്ണൂരില്‍ നിന്നുള്ള മറ്റൊരു നേതാവ്. പി.കെ. ശ്രീമതിയുടെ ഒഴിവിലേക്കാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി. ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചത്.

 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി. ശശിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന താത്പര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ടായെന്നാണ് വിവരം. ഒടുവില്‍ സമവായ പേരുകളിലൊന്നായി എം.വി. ജയരാജന്റെ പേര് ഉയര്‍ന്നുവരികയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും പി.വി. അന്‍വറുമായുണ്ടായ വിവാദങ്ങളും പോലീസ് ഭരണത്തില്‍ സംഭവിച്ച പാളിച്ചകളുമാണ് പി. ശശിയുടെ വഴിയടച്ചത്. സംസ്ഥാന കമ്മിറ്റിയംഗമായിത്തന്നെ തുടരുന്ന പി. ശശിക്കും അപ്രതീക്ഷിത തിരിച്ചടിയാണ് സംസ്ഥാന സമ്മേളനത്തില്‍ നേരിട്ടിരിക്കുന്നത്.

 

ശശിയെ  സംരക്ഷിക്കാൻ പിണറായി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും അത് തനിക്ക് വിനയാകുമെന്ന് മനസിലാക്കിയപ്പോഴാണ് അദ്ദേഹം പിൻമാറിയത്. പി.ജയരാജനെ ഒഴിവാക്കി പി. ശശിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. 

 

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സീനിയര്‍ നേതാവായ ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിലനിര്‍ത്തുകയാണ് ചെയ്തത്. എതിര്‍പ്പുകളെയും വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മറികടന്ന് ജയരാജന്‍ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത് പിണറായിയും എം.വി. ഗോവിന്ദനുമുള്‍പ്പെടെയുള്ള കണ്ണൂരില്‍ നിന്നുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നാണ് സൂചന. ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ പാര്‍ട്ടിക്കുള്ളില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്ത ഇ.പി. ജയരാജനെ നിലനിര്‍ത്തുകയും പി. ജയരാജനെ ഒഴിവാക്കുകയും ചെയ്തത് കണ്ണൂരിലെ പി. ജയരാജന്റെ  അനുകൂലികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു കഴഞ്ഞു. പി. ജയരാജനെ ഉള്‍പ്പെടുത്താതിരുന്നതും ഇപിയെ ഉള്‍പ്പെടുത്തിയതും വരും നാളുകളില്‍ സംസ്ഥാനത്തേയും പ്രത്യേകിച്ച് കണ്ണൂരിലേയും സിപിഎമ്മില്‍ ശക്തമായ വിഭാഗീയതയ്‌ക്ക് വഴി തുറക്കും.അതാണ്  ഇന്നലെ സംസ്ഥാന കമ്മിറ്റിയിൽസംഭവിച്ചത്. പി ജയരാജന്റെ ഇമേജ് എം എ.ബേബിക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ അദ്ദേഹം പി.ജെയെ കൈവിടില്ല. അതിനാൽ എം.എ, ബേബിയുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന കുറുമുന്നണിയിൽ കണ്ണൂരിലെ ചെന്താരകമായ പി. ജയരാജൻ നക്ഷത്രമായി തിളങ്ങും. പിണറായി ഇറങ്ങിയാൽ പിന്നെ തന്റെ കാലമാണെന്ന് ബേബി വിശ്വസിക്കുന്നു. 

                           
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (5 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends