പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകളിൽ നാഗർകോവിലിൽ നിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്കും തിരിച്ചുമുള്ള പ്രതിവാര ട്രെയിൻ നാളെ സർവീസ് ആരംഭിക്കും

കേരളത്തിലൂടെ അനുവദിച്ച പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകളിൽ നാഗർകോവിലിൽ നിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്കും തിരിച്ചുമുള്ള പ്രതിവാര ട്രെയിൻ(16329-30) നാളെ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ആദ്യ സർവീസ് നാളെ രാവിലെ 11.40ന് നാഗർകോവിലിൽ നിന്നാരംഭിക്കും.
തുടർന്ന് കേരളത്തിൽ പ്രവേശിക്കുന്ന ട്രെയിൻ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്ക് മംഗളൂരു ജംഗ്ഷനിലെത്തും. തിരുവനന്തപുരം സെൻട്രൽ(ഉച്ചയ്ക്ക് 1.10), വർക്കല ശിവഗിരി(1.44), കൊല്ലം(2.15), കരുനാഗപ്പള്ളി(2.43), കായംകുളം(03.02), മാവേലിക്കര(3.13), ചെങ്ങന്നൂർ(3.25), തിരുവല്ല(3.36), ചങ്ങനാശ്ശേരി(3.45), കോട്ടയം(4.07), എറണാകുളം ടൗൺ(6), ആലുവ(6.43), തൃശൂർ(8.17), ഷൊർണൂർ(9.10), തിരൂർ(9.53), കോഴിക്കോട്(10.37), തലശ്ശേരി(12.20), കണ്ണൂർ(12.47), കാസർകോട്(1.55) എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്.
മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ രാവിലെ 8ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും. ട്രെയിൻ രാവിലെ 10.37 കോഴിക്കോടും 11.12ന് തിരൂരിലും 12.25ന് ഷൊർണൂരിലുമെത്തും.
8 സ്ലീപ്പർ ക്ലാസ് കോച്ചു, 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1 പാൻട്രി കാർ, 2 ജനറൽ സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകൾ ആണ് ട്രെയിനിൽ ഉണ്ടാവുക.സാധാരണക്കാർക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കിൽ വേഗതയേറിയ യാത്ര നൽകും എന്നതാണ് അമൃത് ഭാരത് എക്‌പ്രസിന്റെ സവിശേഷത.
ഈ ട്രെയിനുകളിൽ എ.സി കോച്ചുകൾ ഉണ്ടായിരിക്കില്ല. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന അമൃത് ഭാരത് ട്രെയിനുകൾ സെമി ഹൈ സ്പീഡ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
https://www.facebook.com/Malayalivartha























