ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക

2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും. രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക.
പരമ്പരാഗത വ്യവസായം മുതൽ വൻകിട വ്യവസായങ്ങൾ വരെ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൽ ഇടംനേടും. രണ്ട് തെരഞ്ഞെടുപ്പുകളിലെ തോൽവി മറികടക്കടന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആവേശത്തോടെ ഇറങ്ങാനായി എൽഡിഎഫിന് ആവശ്യമായതെല്ലാം കെ.എൻ ബാലഗോപാലിന്റെ പെട്ടിയിലുണ്ടാകും. ക്ഷേമപെൻഷൻ വർദ്ധിക്കുമോ എന്ന് ഏവരും ഉറ്റ് നോക്കുകയാണ്.
കേരളത്തിന്റെ വരുമാനം കൂട്ടാൻ മദ്യത്തിൻറെ വില വർദ്ധിപ്പിക്കില്ല. അടിസ്ഥാന സൗകര്യത്തിനാണ് കൂടുതൽ ഊന്നൽ നൽകുക. പ്രതിമാസം ആയിരം രൂപ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ, യുവാക്കൾക്കുള്ള കണക്ട് വർക്ക് സ്കോളർഷിപ്പിന്റെ തുക എന്നിവ നേരിയ നിലയിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ തുടർ നടപടികൾ പ്രഖ്യാപിക്കുന്നതാണ്.
വയോജനങ്ങൾക്ക് വേണ്ടിയുള്ള സിൽവർ എക്കണോമിക് പദ്ധതി പ്രഖ്യാപിച്ചേക്കും. 'റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന ആവശ്യം കേരള കോൺഗ്രസ് ഇതിനോടകം തന്നെ മുന്നോട്ടു വച്ചുകഴിഞ്ഞു. അതിൽ വർദ്ധനവ് ഉണ്ടാകുമോയെന്ന് നാളെയറിയാം. പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ബജറ്റിൽ പറയുന്നതിനൊപ്പം, പണവും വകയിരുത്തും. വരുമാനം കണ്ടെത്താനായി സാധാരണഗതിയിൽ മദ്യത്തെയാണ് ധനമന്ത്രിമാർ ആശ്രയിക്കാറ് പതിവ് എന്നാൽ ഇത്തവണ മദ്യത്തിൻ്റെ വില വർദ്ധിപ്പിക്കില്ല. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ പ്രഖ്യാപനവും കുടിശിക വിതരണവും ബജറ്റിലുണ്ടായേക്കും.
മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അതിൻ്റെ സമ്മർദ്ദം കൂടുതൽ ധനമന്ത്രിക്ക് മുകളിലാണ്.
"
https://www.facebook.com/Malayalivartha
























