Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

അജിത് ഡോവൽ ഇസ്റോയിൽ കണ്ടത് പ്രധാനാമന്ത്രിക്ക് കൈമാറി: ഫോണും നെറ്റുമില്ല നീക്കങ്ങൾ രഹസ്യം?

04 FEBRUARY 2026 08:17 PM IST
മലയാളി വാര്‍ത്ത


ഔദ്യോഗിക കൃത്യനിർവഹണത്തിനായി മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലാത്ത അജിത് ഡോവൽ തലസ്ഥാനത്ത് തങ്ങിയത് ആരുമറിഞ്ഞില്ല.   കുടുംബപരമായ ആവശ്യങ്ങൾക്കോ വിദേശ രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കാനോ വേണ്ടി മാത്രമാണ് അദ്ദേഹം ഫോൺ ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് അറിവില്ലാത്ത മറ്റ് അത്യാധുനിക വാർത്താവിനിമയ മാർഗങ്ങളാണ് തന്റെ രഹസ്യ സ്വഭാവമുള്ള ജോലികൾക്കായി അദ്ദേഹം  ക്രമീകരിച്ചിരിക്കുന്നത്.   

ഇന്ത്യയുടെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, കേരള കേഡറിൽ നിന്നുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1968-ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം, ധീരതയ്ക്കുള്ള കീർത്തി ചക്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥനാണ്.  2016-ലെ സർജിക്കൽ സ്ട്രൈക്കുകൾ, 2019-ലെ ബാലകോട്ട് വ്യോമാക്രമണം, ദോക്ലാം അതിർത്തി തർക്കം എന്നിവയിൽ ഇന്ത്യയുടെ നയതന്ത്ര-സുരക്ഷാ നീക്കങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇദ്ദേഹമായിരുന്നു.

1999-ൽ കാൻഡഹാറിലെ ഐസി-814 വിമാന റാഞ്ചൽ പ്രതിസന്ധി ഘട്ടത്തിൽ ചർച്ച നടത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. 1971 നും 1999 നും ഇടയിൽ അദ്ദേഹം നിരവധി വിമാന റാഞ്ചൽ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. പാകിസ്താനിൽ വർഷങ്ങളോളം രഹസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതിന്റെ അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്നാണ്  റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തില്‍ എത്തിയ ഡോവല്‍ രണ്ടു ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയതെന്നാണു സൂചന. തുമ്പയിലെ വിഎസ്എസ്എസിയിലെത്തി അദ്ദേഹം ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരശേഖരണം നടത്തി. തുടര്‍ന്ന് ഡോവല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചതായാണ് ലഭിക്കുന്ന വിവരം.ഇതിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉണ്ടത്രേ.          ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനം പിഎസ്എല്‍വി തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ജനുവരി 12ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്തു നിന്നുള്ളവ ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങള്‍ വഹിച്ച പിഎസ്എല്‍വി-സി62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മേയിലെ പിഎസ്എല്‍വി-സി 61 വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.   പിഎസ്എൽവി സി 62 ദൗത്യത്തിൽ   റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്.

ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു വിക്ഷേപണം. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയിൽ വ്യതിയാനം ഉണ്ടായതായാണ് അധികൃതർ നൽകുന്ന വിവരം. വിക്ഷേപണത്തിന്റെ              2026ലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യം പരാജയം.
രാവിലെ 10.17-ന് ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് വാഹനം വിജയകരമായി കുതിച്ചുയർന്നെങ്കിലും, അവസാന ഘട്ടത്തിൽ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ഉപഗ്രഹങ്ങൾ വേർപെടേണ്ട സമയത്ത് സിഗ്നലുകൾ ലഭിക്കാതായതോടെ മിഷൻ കൺട്രോൾ റൂമിൽ നിശബ്ദത പടർന്നു. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിലാണ് ദൗത്യം പരാജയപ്പെട്ടുവെന്ന തരത്തിലുള്ള സ്ഥിരീകരണം ഉണ്ടായത്. പരാജയത്തിന്റെ സാങ്കേതിക കാരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. ഇതാണ് അജിത് ഡോവലിന് അറിയേണ്ടിയിരുന്നത്. 

രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്ക് നിർണ്ണായകമാകുമായിരുന്ന ഡിആർഡിഒയുടെ 'അന്വേഷ'  എന്ന 400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ഈ ദൗത്യത്തിലുണ്ടായിരുന്നത്. 505 കിലോമീറ്റർ ഉയരത്തിൽ സ്ഥാപിച്ച് അതിർത്തിയിലെയും മറ്റും കൃത്യമായ വിവരങ്ങൾ ഹൈപ്പർസ്പെക്ട്രൽ ഇമേജിംഗിലൂടെ നൽകേണ്ട ഉപഗ്രഹമായിരുന്നു ഇത്.

കൂടാതെ, ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ് മേഖല ഉറ്റുനോക്കിയിരുന്ന ചെന്നൈ ആസ്ഥാനമായുള്ള ഓർബിറ്റ് എയ്ഡ് എയ്‌റോസ്‌പേസിന്റെ 'ആയുൽസാറ്റ്'  ഇതിലുണ്ടായിരുന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന 'പെട്രോൾ പമ്പ്' സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ ദൗത്യമായിരുന്നു ഇത്.

ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡിന്റെ  ഒമ്പതാമത്തെ വാണിജ്യ ദൗത്യം കൂടിയായിരുന്നു ഇത്. സ്പെയിനിൽ നിന്നുള്ള കിഡ് ക്യാപ്‌സ്യൂൾ, യുകെയും തായ്ലൻഡും സംയുക്തമായി നിർമ്മിച്ച തിയോസ്-2  എന്നിവയുൾപ്പെടെ 14 വിദേശ ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

 രണ്ട് സ്ട്രാപ്പോൺ മോട്ടോറുകൾ മാത്രം ഉപയോഗിക്കുന്ന പിഎസ്എൽവി-ഡിഎൽ  പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. പിഎസ്എൽവിയുടെ ചരിത്രത്തിലെ രണ്ടാമത്തെ പരാജയമാണിതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.           അജിത്ത് ഡോവല്‍ എന്ന ഒറ്റയാന്‍  കളത്തിലുണ്ടെന്നതാണ് ഇന്ത്യയുടെ അഭിമാനം. അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിനുള്ള മുന്നറിയിപ്പാണിത്. എപ്പോഴൊക്കെ ഇന്ത്യ പ്രതിരോധത്തിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു സൂപ്പര്‍ ഹീറോയെപ്പോലെ അവതരിച്ചിട്ടുണ്ട്,  ഈ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ശത്രുവിന്‍റെ മര്‍മം നോക്കി പ്രഹരിക്കാന്‍ ശേഷിയുള്ള ഈ ബുദ്ധിരാക്ഷസന് ആരാധകര്‍ക്കിടയില്‍ ഒരു വിളിപ്പേരു തന്നെയുണ്ട്, ജെയിംസ് ബോണ്ട്.
പതിവ് തെറ്റിയില്ല. ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി അജിത് ഡോവലിനെ കളത്തിലിറക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗങ്ങളില്‍ മാധ്യമങ്ങളുടെ കണ്ണുടക്കിയതും ഈ കറുത്ത കോട്ടുധാരിയിലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ഏതു തരത്തിലായിരിക്കണമെന്നു തീരുമാനിക്കുന്നതില്‍ ഈ വ്യക്തിയ്ക്കു നിര്‍ണായക പങ്കുണ്ട്.    

എന്തുകൊണ്ട് ഈ ഓഫിസര്‍ ശ്രദ്ധാകേന്ദ്രമാകുന്നു?. അജിത് ഡോവലിന്‍റെ ഔദ്യോഗിക ജീവിതം മുഴുവൻ സാഹസികവും അദ്ഭുതകരമായ രഹസ്യാന്വേഷണ കൗതുകങ്ങളും നിറഞ്ഞതാണ്. പാക്കിസ്ഥാനിലെ ലഹോറിലെയും കറാച്ചിയിലെയും മുഴുവൻ ടെലിഫോൺ ബൂത്തുകളും എന്തിന്  ഇലക്ട്രിക് പോസ്റ്റുകള്‍ പോലും  അജിത്ത് ഡോവലിനു കാണാപ്പാഠമാണെന്ന കഥതന്നെയുണ്ട്

പഞ്ചാബ് അമൃതസറിലെ സുവർണക്ഷേത്രം കയ്യടക്കിയ ദിവസങ്ങളിലാണ് അജിത് ഡോവലെന്ന സാഹസികനായ ഓഫിസറുടെ ധൈര്യം രാജ്യം മനസിലാക്കിയത്.  ഭീകരവാദികളുടെ ഇടയിലേക്ക് ഇദ്ദേഹം ഓട്ടോഡ്രൈവറുടെ വേഷത്തിൽ കടന്നുചെന്നു. താനൊരു പാക്കിസ്ഥാൻ ചാരനാണെന്ന് ഖാലിസ്ഥാൻ വാദികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ക്ഷേത്രത്തിനുള്ളിലെ ഭീകരരുടെ  രഹസ്യങ്ങൾ ചോർത്തി സേനയ്ക്കു നല്‍കി. ധീരമായ ഈ സേവനത്തിന് രാജ്യം അജിത്തിന് കീര്‍ത്തിചക്ര നല്‍കി ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ പ്രതി പൊലീസ് പിടിയില്‍  (17 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല  (28 minutes ago)

പെണ്‍കുട്ടിയോട് അപമര്യാതയായി പെരുമാറിയ 54 കാരന് 14 വര്‍ഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ച് കോടതി  (41 minutes ago)

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ കോടികളുടെ തട്ടിപ്പ് കേസ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതി വിമര്‍ശനം  (48 minutes ago)

കൊച്ചിൻ ഷിപ്പ്യാഡിൽ അവസര പെരുമഴ 260 ഒഴിവുകൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം  (55 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്: ഒറ്റ ദിവസം കൊണ്ട് എംഡിഎംഎയും കഞ്ചാവുമടക്കം കൈവശം വച്ചതിന് 36 കേസുകള്‍  (1 hour ago)

ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

അജിത് ഡോവൽ ഇസ്റോയിൽ കണ്ടത് പ്രധാനാമന്ത്രിക്ക് കൈമാറി: ഫോണും നെറ്റുമില്ല നീക്കങ്ങൾ രഹസ്യം?  (1 hour ago)

അമൃതയെ കുറിച്ചും അഭിരാമിയെ കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നത്  (1 hour ago)

വെഞ്ഞാറമൂട് വിട്ട് അർഫാന്റെ ഉമ്മയും വാപ്പയും...! ഇപ്പോൾ കൊല്ലത്ത് ..!കൂട്ടകൊലപാതകം നടന്ന വീട് വില്പനയ്ക്ക്.! വീടിന്റെ അവസ്ഥ  (1 hour ago)

'വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട സഭയിൽ കത്തിക്കയറി ശിവൻകുട്ടി..! മൈക്ക് ഓഫാക്കി സ്പീക്കർ..! കൂക്കി വിളിച്ച് ബഷീർ MLA  (1 hour ago)

കേരളത്തിൽ വരും ദിവസങ്ങളിൽ മുട്ടൻ മഴ അറബിക്കടലിൽ സംഭവിക്കുന്നത് പ്രവചനം ഇങ്ങനെ...!  (1 hour ago)

ഫർസാന എവിടെ ഉമ്മ...! അർഫാനെ കാണാൻ ജയിലിൽ...! അവൻ കരച്ചിലോട് കരച്ചിൽ..! പച്ചക്കറി വിറ്റ് ഷെമി...!  (1 hour ago)

പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ തെന്നി വീണ് ശശി തരൂര്‍  (2 hours ago)

ശബരിമല നെയ്‌ക്കൊള്ള കേസില്‍ സുനില്‍കുമാര്‍ പോറ്റി പിടിയില്‍  (2 hours ago)

Malayali Vartha Recommends