'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റിട്ട കേസില്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മുഹമ്മദ് സനൂഫ് (26) ആണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടിയിലായത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ ഇടുക്കി മുട്ടം പോലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.ഒരു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി എന്‍. രാമചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ മകള്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ഒരു വികാരനിര്‍ഭരമായ വീഡിയോ പങ്കുവെച്ചിരുന്നു. സൗദി അറേബ്യയിലായിരുന്ന സനൂഫ് ഈ വീഡിയോയ്ക്ക് താഴെ 'ഇന്ത്യക്കാര്‍ ഇനിയും മരിക്കും'
എന്ന തരത്തില്‍ അങ്ങേയറ്റം പ്രകോപനപരവും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമായ വിദ്വേഷ കമന്റ് രേഖപ്പെടുത്തുകയായിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കെതിരായും ഇന്ത്യൻ സൈന്യത്തിനെതിരായും മതവിദ്വേഷം നിറഞ്ഞ പരാമര്‍ശമാണ് ഇയാൾ സമൂഹമാധ്യമ അക്കൗണ്ടിലൂടെ നടത്തിയത്.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം മുട്ടം പോലീസില്‍ പരാതി നല്‍കി.
സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍, വിദേശത്തിരുന്ന് പോസ്റ്റ് ചെയ്ത ഈ കമന്റ് അതീവ ഗുരുതരമായ കുറ്റമാണെന്ന് കണ്ടെത്തുകയും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു. നിലവില്‍ പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്ത് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.സൗദി അറേബ്യയില്‍ നിന്ന് രഹസ്യമായി കേരളത്തിലെത്താന്‍ ശ്രമിച്ച മുഹമ്മദ് സനൂഫിനെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ മറ്റ് ഇടപെടലുകളും പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha




















