പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്രി വി ശിവൻകുട്ടി

കേരളം എന്തു കൊണ്ട് നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും അട്ടിമറിക്കുന്ന പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നുവെന്നും അതിലൂടെ വലിയ രീതിയിൽ കേന്ദ്രഫണ്ട് ലഭിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവുമാണെന്നും അദ്ദേഹം പറഞ്ഞു .
പാർലമെന്റിൽ കോൺഗ്രസ് രാജ്യസഭാംഗം ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ ഔദ്യോഗിക മറുപടിയിലൂടെ സർക്കാരിന്റെ നുണപ്രചാരണങ്ങൾ പൂർണ്ണമായി പൊളിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ താല്പര്യങ്ങൾക്കും കുട്ടികളുടെ ഭാവിക്കും വിഘാതമായ ഈ പദ്ധതി എന്തുകൊണ്ട് കേരളം നടപ്പിലാക്കരുത് എന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്:
1. പാർലമെന്റ് രേഖകൾ തുറന്നുകാട്ടുന്ന യാഥാർത്ഥ്യം
* കേരളത്തിലെ സ്‌കൂളുകളുടെ എണ്ണം 'പൂജ്യം' (0):
കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ രേഖകൾ പ്രകാരം, പദ്ധതിക്കായി തട്ടുകളായി തിരിച്ച് സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന 'ചലഞ്ച് മോഡിൽ' കേരളത്തിലെ ഒരു സംസ്ഥാന പൊതുവിദ്യാലയം പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല (എണ്ണം: 0). കേന്ദ്രത്തിന്റെ കീഴിലുള്ള KVS/NVS സ്കൂളുകൾ മാത്രമാണ് പട്ടികയിലുള്ളത്.
* കിട്ടിയ ഫണ്ട് പി.എം. ശ്രീ ഫണ്ടല്ല:
കേരളത്തിന് അനുവദിച്ചതായി പറയുന്ന 99.27 കോടി രൂപ പി.എം. ശ്രീ നടപ്പിലാക്കിയതിന് കിട്ടിയതല്ല; മറിച്ച് 'സമഗ്ര ശിക്ഷ' വഴിയുള്ള വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള (RTE Entitlements) സ്വാഭാവിക വിഹിതം മാത്രമാണ്. ധാരണാപത്രത്തിൽ ഒപ്പുവെക്കാത്ത തമിഴ്‌നാടിനും ഇത് ലഭിച്ചിട്ടുണ്ട്.
* രാഷ്ട്രീയ നേട്ടത്തിനായുള്ള തട്ടിപ്പ്:
കുട്ടികളുടെ അവകാശമായ RTE ഫണ്ടിനെ പി.എം. ശ്രീയുടെ അക്കൗണ്ടിൽ പെടുത്തി സംസ്ഥാന സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























