കാവേരി നദീജല തർക്കം.. കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച..നടക്കില്ലെന്ന് ഡി. കെ. ശിവകുമാർ..

ദക്ഷിണേന്ത്യയിലെ പ്രധാന അന്തർസംസ്ഥാന നദിയായ കാവേരിയിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ തമ്മിൽ നിലനിൽക്കുന്ന ദീർഘകാല തർക്കമാണ് കാവേരി നദീജല തർക്കം. ബ്രിട്ടീഷ് കാലഘട്ടത്തിലെ കരാറുകൾ മുതൽ ആരംഭിച്ച ഈ പ്രശ്നം പ്രധാനമായും കർണാടകയും തമിഴ്‌നാടുമാണ് പങ്കിടുന്നത്. ഇതിൽ കേരളവും പുതുച്ചേരിയും ചെറിയ തോതിൽ ഉൾപ്പെടുന്നു .കർണാടകയിൽ കാലവർഷം കുറയുകയും കുടിവെള്ളത്തിനും കൃഷിക്കും വെള്ളം തികയാതെ വരുകയും ചെയ്യുമ്പോൾ തമിഴ്‌നാടിന് വെള്ളം നൽകുന്നതിനെ കന്നഡ സംഘടനകളും കർഷകരും എതിർക്കുന്നു.
തമിഴ്‌നാടിന് ജലം തുറന്നുനൽകുന്ന ഉത്തരവുകൾക്കെതിരെ കർണാടകയിൽ രാഷ്ട്രീയ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമായി തുടരുന്നു.കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച ഉടൻ നടക്കില്ലെന്ന് ഉറപ്പായി. മുൻ നിശ്ചയിച്ച ചർച്ച റദ്ദാക്കിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഔദ്യോഗികമായി അറിയിച്ചു. നിലവിൽ തമിഴ്‌നാടുമായി കൂടിക്കാഴ്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ബംഗളൂരുവിലേക്ക് വരേണ്ടതില്ലെന്ന് ആവശ്യപ്പെടുമെന്ന് കർണാടക ഭരണകൂടം അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചർച്ച മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിക്കാനാണ് കർണാടകയുടെ തീരുമാനം.കാവേരി വെള്ളം പങ്കുവെക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായ സാഹചര്യത്തിൽ കന്നഡ സംഘടനകൾ നിലപാട് കടുപ്പിച്ചതോടെയാണ് കൂടിക്കാഴ്ച നീട്ടിവെക്കാൻ കർണാടക സർക്കാർ നിർബന്ധിതരായത്.തമിഴ്നാടിന് വെള്ളം വിട്ടുനൽകില്ലെന്ന് പ്രഖ്യാപിക്കാതെ മുഖ്യമന്ത്രി വിജയ്‌നെ ബംഗളൂരുവിലേക്ക് പ്രവേശിക്കാൻ
അനുവദിക്കില്ലെന്നും വിമാനത്താവളത്തിൽ തടയുമെന്നും വിവിധ സംഘടനകൾ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കന്നഡ സംഘടനകൾസംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിന് കാവേരി ജലം നൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടതിന് പിന്നാലെയാണ് കർണാടകയിൽ കർഷക-ഭാഷാ സംഘടനകളുടെ പ്രതിഷേധം തെരുവിലേക്ക് പടർന്നത്.നിലവിൽ മഴക്കുറവ് മൂലം തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കർണാടകയുടെ നിലപാട്.
https://www.facebook.com/Malayalivartha























