സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ...വിചാരണ തുടങ്ങി, ഒന്നാം സാക്ഷി സിറാജ് ദിനപ്പത്ര യൂണിറ്റ് മാനേജർ സെയ്ഫുദീൻ ഹാജിയെ വിസ്തരിച്ചു , ദൃക്സാക്ഷി ഡെലിവറി ബോയ് വിദേശത്ത് ആയതിനാൽ ഹാജരായില്ല, 3 സാക്ഷികൾ ആഗസ്റ്റ് 3 ന് ഹാജരാകണം

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെതിരായ വിചാരണ തുടങ്ങി.
ഒന്നാം സാക്ഷി സിറാജ് ദിനപ്പത്ര യൂണിറ്റ് മാനേജർ സെയ്ഫുദീൻ ഹാജിയെ വിസ്തരിച്ചു.
ശ്രീറാം പെൺ സുഹൃത്തും കാറുടമയുമായ വഫ ഫിറോസിനെ ഒപ്പമിരുത്തി അമിത വേഗതയിൽ ഓടിച്ച് വന്ന് ബഷീറിനെ ഇടിച്ചു തെറിപ്പിച്ചു പബ്ലിക് ഓഫീസിന് മുൻ വശം രാജഭരണ കാലത്ത് സ്ഥാപിച്ച വിളക്കു കല്ലും ഇടിച്ചു തെറിപ്പിച്ചു ഇടിയുടെ ആഘാതത്തിൽ വൻ മരത്തിൽ ഉണ്ടായ പാട് ഇപ്പോഴുമുണ്ടെന്ന് സാക്ഷി മൊഴി നൽകി. ക്രോസ് വിസ്താരത്തിനായി പ്രതിഭാഗം സമയം തേടിയതിനാൽ തിങ്കളാഴ്ചത്തേക്ക് ക്രോസ് വിസ്താരം തിങ്കളാഴ്ചക്ക് മാറ്റി. വിചാരണ കോടതിയായ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ആർ. സുധാകാന്താണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
കേസിലെ ഏക പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. 2019 ആഗസ്റ്റ് 3 ന് പുലർച്ചെ ഒരുമണിയോടടുത്താണ് സംഭവം നടന്നതെന്ന് സാക്ഷി മൊഴി നൽകി. അപകടത്തിൽ വച്ച് ബഷീറിന്റെ കെ എൽ 01- സിസി 881 നമ്പർ ഹോണ്ട ബൈക്ക് അശേഷം തകർന്നു. ശ്രീറാം ഓടിച്ചു വന്നത് വഫയുടെ കെ എൽ 01 ബി എം 360 വോക്സ് വാഗണർ കാറാണ്. ബഷീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചതായും സാക്ഷിമൊഴി നൽകി. മ്യൂസിയം പോലീസിൽ താൻ മൊഴി നൽകി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ആ എഫ് ഐ മൊഴിയാണ് ഇപ്പോൾ തന്നെ കാണിച്ചതെന്നും അതിലെ ഒപ്പ് തന്റേതാണെന്നും മൊഴി നൽകി. എഫ് ഐ ആറും പ്രഥമ വിവരമൊഴിയും പ്രോസിക്യൂഷൻ ഭാഗം ഒന്നാം രേഖയായി കോടതി തെളിവിൽ സ്വീകരിച്ചു.
രണ്ടാം സാക്ഷിയും ദൃക്സാക്ഷിയുമായ ഡെലിവറി ബോയ് വിദേശത്തായതിനാൽ ഹാജരായില്ല. 3 സാക്ഷികൾ ആഗസ്റ്റ് 3 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha
























