തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...

റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ അബ്കാരി കേസിൽ അറസ്റ്റിലായി. വയനാട് വാഴവറ്റയിലുള്ള ഇയാളുടെ തറവാട്ടു വീട്ടിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്ററോളം അനധികൃത വിദേശ മദ്യശേഖരവും വൈനും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അബ്കാരി നിയമത്തിലെ അതീവ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വയനാട്, പെരുമ്പാവൂർ എക്സൈസ് സംഘം സംയുക്തമായാണ് ഇന്ന് പുലർച്ചെ ചാനൽ ഓഫീസിനുള്ളിൽ വെച്ച് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലെന്ന് ആന്റോ അഗസ്റ്റിൻ അവകാശപ്പെടുമ്പോൾ, ചാനൽ ഓഫീസിൽ നിന്ന് 6300 അമേരിക്കൻ ഡോളർ കണ്ടെടുത്തതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്കും വഴിതുറക്കുകയാണ് ഈ കേസ്. ചാനലിൽ നടന്ന പരിശോധനകൾ പൂർണ്ണമായും നിയമപരമാണെന്നും മാധ്യമ സ്വാതന്ത്ര്യവുമായി ഇതിന് ബന്ധമില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























