Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ ചികിത്സാപ്പിഴവില്ല

15 JULY 2016 04:42 PM IST
സ്വന്തം ലേഖകന്‍

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ സുരേഷ് ബാബുരമ്യ ദമ്പതികളുടെ നാലുമാസം പ്രായമായ മകള്‍ രുദ്ര മരണമടഞ്ഞത് ചികിത്സാ പിഴവുമൂലമല്ലെന്ന് മെഡിക്കല്‍ കോളേജ്എസ്.എ.ടി. ആശുപത്രി സൂപ്രണ്ടുമാര്‍. ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന അസുഖത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് രുദ്ര മരണമടഞ്ഞത്. എത്രനല്ല പരിചരണം നല്‍കിയാലും ഈ അസുഖത്തിന്റെ സങ്കീര്‍ണതകള്‍ ബാധിച്ചു കഴിഞ്ഞാല്‍ മറ്റുകുട്ടികളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കൂടുതലാണ്. 30 മുതല്‍ 50 ശതമാനം വരെയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്ന മരണ നിരക്ക്. ഈ അസുഖത്തിന് സാധ്യമായ എല്ലാ ചികിത്സകളും ഈ കുട്ടിക്ക് നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി രേഖകളിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. എസ്.എ.ടി. ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ പ്രൊഫസറുടെ നേതൃത്വത്തില്‍, സീനിയര്‍ ഡോക്ടര്‍മാര്‍, തീവ്രപരിചരണത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ രണ്ട് ശിശുരോഗ വിദഗ്ധര്‍, പി.ജി. ഡോക്ടര്‍മാര്‍ എന്നിവടങ്ങിയ വിദഗ്ധ സംഘമാണ് രുദ്രയ്ക്ക് ചികിത്സ നല്‍കിയത്.
ജൂണ്‍ ഇരുപത്തിയെട്ടാം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം രുദ്രയെ എസ്.എ.ടി. ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനകളിലൂടെയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന അസുഖമാണെന്ന് സ്ഥിരീകരിച്ചത്. അമിതമായി നേര്‍പ്പിച്ച പാല്‍പ്പൊടി, കുറുക്കുകള്‍ എന്നിവയാണ് വെറും നാലുമാസം പ്രായമായ കുഞ്ഞിന് നല്‍കിയിരുന്നത്. ഏകദേശം അഞ്ചര കിലോഗ്രാം തൂക്കം ആവശ്യമുള്ള കുഞ്ഞിന് കേവലം മൂന്നു കിലോഗ്രാം തൂക്കം മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ അവസ്ഥയില്‍ വരുന്ന കുട്ടികള്‍ക്ക് ഉണ്ടാകുന്ന സങ്കീര്‍ണതകളും അവസ്ഥാവിശേഷങ്ങളുമാണ് പിന്നീട് ഈ കുട്ടിക്കുണ്ടായത്. ഇക്കാരണം കൊണ്ടാണ് കുട്ടിയുടെ തൊലി ഇളകിപ്പോയത്. നാപ്കിന്‍ വച്ചോ, ക്രീം പുരട്ടിയോ തൊലിയിളകിയെന്നു പറയുന്നത് ഒരു കാരണമേയല്ല.
സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന രോഗം വന്നാല്‍ അത് ശരീരത്തിലെ മറ്റ് എല്ലാ അവയവങ്ങളേയും ഗുരുതരമായി ബാധിക്കും. പെട്ടെന്ന് ബി.പി. കുറയുകയും ഷോക്കെന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. ശരീരത്തില്‍ നീര്, പൃഷ്ടഭാഗം, കാലിടുക്കുകള്‍, കക്ഷം, കഴുത്ത്, മുഖം തുടങ്ങിയ എല്ലാ ഭാഗങ്ങളിലും തൊലി പൊട്ടിപ്പൊളിയുക എന്നതാണ് ഈ രോഗത്തിന്റെ തുടക്കം. തീവ്രമായ പ്രതിരോധക്കുറവ് കാരണം ന്യൂമോണിയ, വയറിളക്കം, സെപ്റ്റിസീമിയ തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകള്‍ക്കും ഇത് കാരണമാകാം. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളായ ഹൃദയം, വൃക്കകള്‍, തലച്ചോറ്, കരള്‍ എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലാകും. അതിനോടൊപ്പം രക്താണുക്കളുടെ എണ്ണം കുറയുകയും തത്ഫലമായി രക്തം കട്ടപിടിക്കാതിരുന്ന് ഗുരുതര രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്. രുദ്ര എന്ന കുഞ്ഞിനേയും ഈ അവസ്ഥയിലാണ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
നാപ്കിന്‍ വച്ച് തുടയിടുക്കുകളിലെ തൊലിയിളകി എന്ന കാരണവുമായാണ് രുദ്രയെ ആദ്യമായി എസ്.എ.ടി. ആശുപത്രി ഒ.പി.യിലെത്തിയത്. കുട്ടിക്ക് മറ്റ് ബാഹ്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ത്വക്കുരോഗ വിദഗ്ധനെ കാണിക്കാന്‍ റഫര്‍ ചെയ്തു. അങ്ങനെയാണ് മെഡിക്കല്‍ കോളേജിലെ ത്വക്കുരോഗ വിദഗ്ധനെ കാണിച്ചത്. ചെറിയ കുഞ്ഞായതിനാല്‍ കുട്ടിയ്ക്ക് മറ്റ് പാര്‍ശ്വ ഫലങ്ങളൊന്നുമില്ലാത്ത മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയ്ക്ക് വേറെ പല രോഗ ലക്ഷണവും കണ്ടതിനാലാണ് എസ്.എ.ടി. ആശുപത്രിയില്‍ വീണ്ടും റഫര്‍ ചെയതത്. അന്നുമുതല്‍ ഈ രോഗാവസ്ഥയ്ക്കാവശ്യമായ എല്ലാ ചികിത്സകളും നല്‍കി വന്നു. അതോടെ കുട്ടിയുടെ തൂക്കം മെല്ലെ കൂടുകയും കാര്യമായ പുരോഗതി ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ പ്രതിരോധ ശേഷി മോശമായ അവസ്ഥയായതിനാല്‍ പെട്ടെന്ന് കുട്ടിക്ക് വയറിളക്കം ബാധിക്കുകയും നിര്‍ജലീകരണം മൂലം ഗുരുതരമായ അവസ്ഥയിലാകുകയും ചെയ്തു. ഉടന്‍തന്നെ കുട്ടിയെ (ആറാം തീയതി ഉച്ചയോടെ) കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് ഇത്തരം അവസ്ഥകളില്‍ കൊടുക്കേണ്ട എല്ലാ ചികിത്സകളും കുട്ടിക്ക് നല്‍കി. കരളിന്റെ പ്രവര്‍ത്തനം മോശമാവുകയും ക്രമേണ രക്തം കട്ടപിടിക്കാതിരിക്കുക, വൃക്കകളുടേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം തകരാറിലാകുക തുടങ്ങിയ ഈ അസുഖത്തിന്റെ സങ്കീര്‍ണതകളും കുട്ടിയെ ബാധിച്ചു. തുടര്‍ന്ന് ഈ ഘട്ടത്തില്‍ കുട്ടിയ്ക്ക് നല്‍കാവുന്ന മികച്ച മരുന്നുകള്‍ നല്‍കുകയും ഡയാലിസിസ് നടത്തുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു. ശ്വാസോഛ്വാസത്തിന് തടസം നേരിട്ടപ്പോള്‍ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചേ കുട്ടി മരണമടയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (14 minutes ago)

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (31 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (44 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends