Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ബന്ധുവിവാദം: ഇപിയുടെ കേസ് ലോകായുക്തക്കുവിടാന്‍ നീക്കം ലക്ഷ്യം വിജിലന്‍സ് കേസില്‍ നിന്നുള്ള രക്ഷ: അപ്പോഴും നിര്‍ണായകമാകുക ജേക്കബ് തോമസിന്റെ നിലപാട്

12 OCTOBER 2016 08:59 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ പൊതുസമൂഹത്തില്‍ ക്ലീന്‍ ഇമേജുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. മുന്‍ സര്‍ക്കാരും അദ്ദേഹവുമായുള്ള ഏറ്റുമുട്ടലുകള്‍ അനുദിനം ജനം വീക്ഷിച്ചതാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് അദ്ദേഹത്തിന്റെ നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം. അതില്‍ അദ്ദേഹം ശോഭിക്കുകയും ചെയ്തു. അഴിമതിക്കാരുടെ എല്ലാം ഉറക്കം കെടുത്തുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തെ നിയമിച്ച ഇടതു മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ കേസെടുക്കേണ്ട വിഷമഘട്ടത്തിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എന്തു തീരുമാനവും സര്‍ക്കാരില്‍ ചലനമുണ്ടാക്കും. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും ഇപിയെ എങ്ങനെയും കൈവിടാതെ ചേര്‍ത്തുനിര്‍ത്താനുള്ള അവസാനഘട്ട തന്ത്രമാണ് പയറ്റുന്നത്. സ്വജനപക്ഷപാതവും അഴിമതി തന്നെയാണെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. വാളോങ്ങി സിപിഐ പിറകില്‍ തന്നെയുണ്ട് താനും. വലതുപക്ഷം അനങ്ങില്ല എന്ന് സര്‍ക്കാരിനറിയാം. ഫലത്തില്‍ സര്‍ക്കാര്‍ വിജിലന്‍സിനെയാണ് ഭയക്കുന്നത്. എന്നാല്‍ നിലവില്‍ കേസ് ലോകായുക്തക്കുവിടാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ലോകായുക്ത അന്വേഷിക്കുന്നതാണ് ഉത്തമം എന്നാണ് വിജിലന്‍സിന് മേലുള്ള ഉന്നതകേന്ദ്രങ്ങളുടെ സമ്മര്‍ദ്ദം. എന്നാല്‍ ഡയറക്ടറുടെ തീരുമാനം അതില്‍ നിര്‍ണായകമാകും. എന്നാല്‍ വിവാദങ്ങള്‍ക്കവസാനമിടാന്‍ രാജിനാടകമാണ് പാര്‍ട്ടി നടത്തുന്നത്. ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആന്‍ഡ് സെറാമിക് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. ബന്ധു നിയമന വിവാദം പിടിമുറുകുമ്പോഴാണ് സുധീര്‍ നമ്പ്യാര്‍ക്കു പിന്നാലെ ജയരാജന്റെ ബന്ധു ദീപ്തിയുടെ രാജി. സിപിഐ(എം) നേതൃത്വത്തിന്റെ നിര്‍ദ്ദേശം മാനിച്ചാണ് തീരുമാനം. ബന്ധുത്വ വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ദീപ്തിയുടെ രാജി. വിവാദം ഉയര്‍ന്നപ്പോള്‍ തനിക്ക് എല്ലാ യോഗ്യതയുമുണ്ടെന്നും രാജിയില്ലെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത നിലപാടുകള്‍ ദീപ്തിയുടെ രാജിക്ക് കാരണമായി.
പി.കെ. ശ്രീമതി എംപിയുടെ മകനും വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായതോടെ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണു മറ്റു പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തു നടത്തിയ ബന്ധുനിയമനങ്ങളും പുനഃപരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇ.പി. ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാന്തിനു കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ജനറല്‍ മാനേജര്‍ പദവിയും നല്‍കിയിരുന്നു. ഈ നിയമനങ്ങളെല്ലാം പുനഃപരിശോധിക്കാനാണു പാര്‍ട്ടി തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ദീപ്തിയുടെ രാജി. ബന്ധുക്കളെല്ലാം രാജിവയ്ക്കണമെന്ന് ജയരാജനോട് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദീപ്തിയുടെ രാജി. വിവാദത്തില്‍ ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍ തീരുമാനമെടുക്കും. ശക്തമായ നടപടി വേണമെന്ന് സിപിഐ(എം) കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ദീപ്തിയുടെ രാജിയെന്നതും ശ്രദ്ധേയമാണ്.
പി.കെ.ശ്രീമതി എംപി.യുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ മാനേജിങ് ഡയരക്ടറായി നിയമിച്ചതാണ് രാഷ്ട്രീയ രംഗത്തും പാര്‍ട്ടിക്കകത്തും കോളിളക്കമുണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അറിയാതെയായിരുന്നു ഈ നീക്കമെന്നതാണ് കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ചത്. മന്ത്രിയുടെ വകുപ്പിലെ സ്ഥാപനത്തിന്റെ ചുമതലക്കാരനെന്ന നിലയിലുള്ള സ്ഥാനം നല്‍കിയത് വ്യവസായ വകുപ്പിനെ ചൊല്‍പ്പടിയിലാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രി തന്നെ ഇടപെട്ടത്. ഒടുവില്‍ ഈ നിയമനം റദ്ദാക്കപ്പെടുകയും ചെയ്തു. 
ബന്ധുക്കളോടുള്ള ജയരാജന്റേയും പി.കെ. ശ്രീമതിയുടേയും താത്പര്യം ഒന്നു കൂടി വ്യക്തമാക്കുന്നതായിരുന്നു ജയരാജന്റെ സഹോദരന്‍ ഭാര്‍ഗ്ഗവന്റെ മകന്‍ നിശാന്തിന്റെ ഭാര്യ ദീപ്തിയുടെ നിയമനം. കണ്ണൂര്‍ ആസ്ഥാനമായ കേരളാ ക്ലെയ്‌സ് ആന്‍ഡ്് സിറാമിക്‌സ് ലിമിറ്റഡിന്റെ ജനറല്‍ മാനേജരാക്കിയായിരുന്നു ദീപ്തിയുടെ നിയമനം. ഇവരുടെ വിദ്യാഭ്യാസയോഗ്യത പോലും വ്യക്തമാക്കപ്പെട്ടിട്ടില്ല. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് പറയുന്നു. ഒരുലക്ഷം രൂപയാണ് മാസശമ്പളം കണക്കാക്കിയിട്ടുള്ളത്. ഇവരുടെ ഡിഗ്രി യോഗ്യതയെ കുറിച്ച് വ്യാപക സംശയമുണ്ട്. ബികോ ജയിച്ചോ എന്നതാണ് സംശയം. നിലവിലുള്ള ജനറല്‍ മാനേജര്‍ എ.ബാലകൃഷ്ണനെ പട്ടികജാതി വികസന ബോര്‍ഡിന്റെ ചുമതലക്കാരനാക്കി അവരോധിച്ചാണ് സ്വന്തം നാട്ടില്‍ തന്നെ ദീപ്തിക്ക് ജനറല്‍ മാനേജര്‍ പദവി നല്‍കിയിരിക്കുന്നത്.
ഏതായാലും രണ്ടുദിവസത്തിനപ്പുറം ജയരാജന് പിടിച്ചുനില്‍ക്കാനാവില്ല. എല്ലാ കാര്‍ഡും ഇളക്കി ജേക്കബ് തോമസ് കളിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാരും പെട്ടതുതന്നെ. കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തേണ്ട എന്നാണ് പിണറായിയുടേയും കേന്ദ്രത്തിന്റേയും നിലപാട്. കൂടാതെ രാജികൊണ്ട് ഇമേജ് കൂട്ടാമെന്നും പാര്‍ട്ടി കരുതുന്നു. ഏതായാലും വിജിലന്‍സില്‍ വിപ്ലവകരമായ മാറ്റങ്ങളും തിരിത്തലുകളും നടത്താന്‍ ഇറങ്ങിത്തിരിച്ച ജേക്കജ് തോമസ് മുഖം നോക്കാതെ അതിശ്കതമായി മുന്നോട്ടുപോകുമോ എന്നാണ് മാധ്യമങ്ങളും ജനങ്ങളും ഉറ്റുനോക്കുന്നത്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (45 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (54 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends