Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

സംതൃപ്‌ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം

30 OCTOBER 2012 05:03 AM IST
പ്രസന്നകുമാര്‍

More Stories...

ജിഎസ്ടി വര്‍ധനമൂലം ലോട്ടറി മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ബന്ദ് പ്രഖ്യാപിച്ചു

മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി....

തമ്പാനൂർ ലോഡ്ജിൽ  ജ്വല്ലറി സ്റ്റാഫ് ഗായത്രിയുടെ  കൊലപാതകം... ഡ്രൈവർ പ്രവീണിന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴ ശിക്ഷ

ബയോമെട്രിക് അടക്കം ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പുതുക്കാനുള്ള നിരക്ക് ഉയര്‍ത്തി....

തെരച്ചിലിനൊടുവില്‍... തൃശൂരില്‍ കാണാതായ യുവതി കുളത്തില്‍ മരിച്ച നിലയില്‍...

സംതൃപ്‌ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം

സാമൂഹ്യനവോത്ഥാനത്തിന്റെയും സാംസ്‌കാരിക തനിമയുടെയും കാര്യത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണു നമ്മുടേത്‌. ഐക്യകേരളം രൂപീകൃതമായിട്ട്‌ 55 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ കാലഘട്ടം മാത്രം ഒന്നെടുത്തുവിലയിരുത്തിയാല്‍ ആദ്യപതിറ്റാണ്ടുകളില്‍ കൈവരിക്കാന്‍ കഴിഞ്ഞ വികസനവേഗം എപ്പോഴോ നമുക്കു കൈമോശം വന്നതായി കാണാം.
നമുക്കു കൈത്താങ്ങായ ഒരേയൊരു ഘടകം വിദ്യാഭ്യാസമേല്‌ക്കോയ്‌മ മാത്രമായിരുന്നു. അന്യരാജ്യങ്ങളിലേക്കു തൊഴില്‍തേടിപ്പോയ ലക്ഷങ്ങള്‍. അവരാണു കേരളത്തെ പട്ടിണിയില്‍ നിന്നും പരിവട്ടത്തില്‍ നിന്നും കരകയറ്റിയത്‌. പ്രവാസി സമൂഹം ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, കേരളം ഇന്നു മറ്റൊരു ബംഗാളോ ഒറീസയോ ആയി മാറുമായിരുന്നു; തീര്‍ച്ച.
ഇപ്പോള്‍ പ്രവാസലോകവും അത്ര ശാശ്വതമല്ലാതായിരിക്കുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി പ്രവാസി ഇന്ത്യക്കാരില്‍ പതിനായിരങ്ങള്‍ക്കു തൊഴില്‍ നഷ്‌ടമായത്‌ അടുത്തകാലത്താണല്ലോ. ഇനിയും ഇത്തരം ആഗോള സാമ്പത്തിക തകര്‍ച്ച ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ നമ്മുടെ നാട്ടില്‍തന്നെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കേണ്ടതു നിലനില്‌പിനുതന്നെ അനിവാര്യമായിരിക്കുന്നു. സ്വദേശീവത്‌കരണം ലോകമെങ്ങുമുള്ള തൊഴില്‍മേഖലകളില്‍ ഇന്നു സജീവമാണ്‌. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയരായ മലയാളി സംരംഭകര്‍ പങ്കുവയ്‌ക്കുന്നതും ഇതേ വിഷയങ്ങളാണ്‌.
നമ്മുടെ ഭരണകൂടങ്ങളും ബ്യൂറോക്രസിയും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ. കാലഹരണപ്പെട്ട ആശയങ്ങളും വരട്ടുതത്വവാദങ്ങളും നമ്മള്‍ അറബിക്കടലില്‍ തള്ളേണ്ട സമയമായിരിക്കുന്നു. ഇനിയും മാറ്റത്തിനു പുറംതിരിഞ്ഞു നിന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയും ജനതയുടെ സ്വപ്‌നങ്ങളും അറബിക്കടലില്‍ പതിക്കും. അതനുവദിച്ചു കൂടാ. കാരണം, ഈ കേരളം നമ്മുടേതു മാത്രമല്ല, ഇവിടെ ജീവിച്ചു മണ്‍മറഞ്ഞുപോയവരുടേതുകൂടിയാണ്‌. അടുത്ത തലമുറകളുടേതാണ്‌.
കേരളത്തെ പതിറ്റാണ്ടുകള്‍ക്കു മുന്‍പു സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചു. അവിടെ നിന്നും ഇന്നു കാണുന്ന പ്രബുദ്ധതയിലേക്കും സമാധാനപൂര്‍ണമായ അവസ്ഥയിലേക്കും പരിവര്‍ത്തിപ്പിച്ചതില്‍ അനേകരുടെ പ്രയത്‌നമുണ്ട്‌. ജീവിതം തന്നെ ആ ഉദ്യമത്തിനായി ഹോമിച്ചവര്‍ നിരവധിയുണ്ട്‌. അവരോടു നാം ബാധ്യതപ്പെട്ടിരിക്കുന്നു; ഈ കൈരളിയെ ഐശ്വര്യത്തോടുകൂടി നിലനിര്‍ത്താന്‍.
നമുക്കു നോക്കിനില്‌ക്കാനും സുഷുപ്‌തിയിലാണ്ടു ഗതകാലപ്രതാപങ്ങള്‍ അയവിറക്കാനും ഇനി സമയമില്ല. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു കര്‍മധീരമായി മുന്നേറേണ്ടിയിരിക്കുന്നു. ആ സാഹചര്യത്തില്‍ വെട്ടിനിരത്തല്‍ നയവുമായി ചാടി വീഴുന്നതു പുത്തരിയിലെ കല്ലിനു സമമാണ്‌. ഇതൊരു ജനാധിപത്യസമൂഹമാണ്‌. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും ഭരണകൂടമാണ്‌. ഭരണകൂടം എന്നു പറഞ്ഞാല്‍ ജനപ്രതിനിധികളുടെ സഞ്ചയം.
നാടു വികസിച്ചാലും പുറകോട്ടുപോയാലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഭരണകൂടത്തിനുതന്നെ. അതിനാല്‍ ഇനിയും കേരളത്തെ വികസന വിരുദ്ധതയുടെ ചങ്ങലയില്‍ ബന്ധിച്ചിട്ടാല്‍ യജമാനന്മാരായ പൊതുജനം മാപ്പുതരില്ല. ഈ പച്ചപരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവണം. തനിക്കുശേഷം പ്രളയം എന്ന നിലയില്‍ കാര്യങ്ങളെ കാണുന്നതു നന്നല്ല.
എമര്‍ജിംഗ്‌ കേരള റിയല്‍ എസ്റ്റേറ്റ്‌ ബിസിനസാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അത്‌ എത്രമാത്രം ജുഗുപ്‌സാ വഹമായിരുന്നു എന്നു പിന്നീടു വ്യക്തമായി. ഭൂമി കൈമാറ്റത്തെ സംബന്ധിച്ച്‌ അവിടെ യാതൊരു ചര്‍ച്ചയും നടന്നില്ല. ഇത്തരം വ്യാജപ്രചരണങ്ങള്‍ എന്തിനുവേണ്ടിയാണ്‌? കുടിക്കുന്ന വെള്ളത്തില്‍ പോലും, എന്തിനു മാലിന്യത്തില്‍ പോലും രാഷ്‌ട്രീയം കലര്‍ത്തുന്ന പ്രവണത എത്രയോ ഗോപ്യമാണ്‌.
കേരളത്തിന്റെ മുഖ്യമന്ത്രിപദം അഞ്ചുവര്‍ഷം വഹിച്ച വ്യക്തിയാണു ബാലിശമായ ആരോപണമുന്നയിച്ചതെന്നോര്‍ക്കണം. തന്റെ ഭരണകാലത്തു നടപ്പാക്കിയ ഒരു പദ്ധതിയെങ്കിലും ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനുണ്ടോ? തന്നെയുമല്ല ആ കാലയളവില്‍ എത്രയോ ഹെക്‌ടര്‍ ഭൂമിയാണു സ്വകാര്യവ്യക്തികള്‍ക്കു കൈമാറിയത്‌. വ്യവസായം തുടങ്ങാനെന്ന പേരില്‍ അക്കാലയളവില്‍ കൈമാറ്റം ചെയ്യപ്പെട്ടതും യാതൊരു നടപടിയും ഇല്ലാതെ ഇപ്പോഴും വെറുതെയിട്ടിരിക്കുന്നതുമായ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതും ജനകീയമായ നടപടിയാണ്‌.
വിവാദങ്ങളെ പേടിച്ചു കേരളത്തിനു നന്മ ഉണ്ടാകുന്ന വികസന ഉദ്യമങ്ങളില്‍ നിന്നു പിന്നോക്കം പോകില്ല എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ആര്‍ജവമുള്ള ഒരു ഭരണാധിപന്റെ വാക്കുകളാണിത്‌. ആര്‍ക്കുവേണമെങ്കിലും വിമര്‍ശിക്കാം. നടപടികളില്‍ അവ്യക്തതയോ സുതാര്യത ഇല്ലായ്‌മയോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. കഴമ്പുള്ളതാണ്‌ ആരോപണമെങ്കില്‍ തിരുത്തും. മുഖ്യമന്ത്രിയുടെ ഈ തുറന്നുപറച്ചില്‍ ഒരുത്തമ ജനാധിപത്യ വിശ്വാസിയുടേതാണ്‌. ആ വാക്കുകള്‍ കേള്‍ക്കാത്തവരും കേട്ടില്ലെന്നു നടിക്കുന്നവരും വികസനവിരുദ്ധര്‍ മാത്രമല്ല, ജനാധിപത്യ ധ്വംസകര്‍ കൂടിയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്റ്റംബര്‍ 26ന് ലോട്ടറി ബന്ദിന് ആഹ്വാനം  (13 minutes ago)

ഇന്ന് രാത്രി എട്ട് മുതല്‍ അബുദാബിയിലാണ് പോരാട്ടം.  (27 minutes ago)

ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും  (41 minutes ago)

സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി....  (49 minutes ago)

വീണ്ടും തുറന്നു  (59 minutes ago)

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മൊറോക്കോയില്‍  (1 hour ago)

ഗായത്രിയുടെ  കൊലപാതകം  (1 hour ago)

"ഡിഷ്യും" തകർത്തു കളയും  (1 hour ago)

ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പുതുക്കാനുള്ള നിരക്ക് ഉയര്‍ത്തി....  (1 hour ago)

ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക്  (1 hour ago)

വിവിധ വ്യവസായ സംരംഭകളില്‍ നിറ സാന്നിധ്യമായിരുന്നു ഹസ്സന്‍  (1 hour ago)

സൂചന നൽകി യുഎസ് മുൻ സ്ഥാനപതി  (2 hours ago)

യുവതി കുളത്തില്‍ മരിച്ച നിലയില്‍...  (2 hours ago)

ഇന്ന് കുടുംബാംഗങ്ങളുമായി ഒരുമിച്ച് പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ  (2 hours ago)

ആഹ്വാനം ദ്വിരാഷ്ട്ര ഉച്ചകോടിയിൽ  (2 hours ago)

Malayali Vartha Recommends