Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

സംതൃപ്‌ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം

30 OCTOBER 2012 05:03 AM IST
പ്രസന്നകുമാര്‍

More Stories...

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍

സംതൃപ്‌ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം

സാമൂഹ്യനവോത്ഥാനത്തിന്റെയും സാംസ്‌കാരിക തനിമയുടെയും കാര്യത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണു നമ്മുടേത്‌. ഐക്യകേരളം രൂപീകൃതമായിട്ട്‌ 55 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ കാലഘട്ടം മാത്രം ഒന്നെടുത്തുവിലയിരുത്തിയാല്‍ ആദ്യപതിറ്റാണ്ടുകളില്‍ കൈവരിക്കാന്‍ കഴിഞ്ഞ വികസനവേഗം എപ്പോഴോ നമുക്കു കൈമോശം വന്നതായി കാണാം.
നമുക്കു കൈത്താങ്ങായ ഒരേയൊരു ഘടകം വിദ്യാഭ്യാസമേല്‌ക്കോയ്‌മ മാത്രമായിരുന്നു. അന്യരാജ്യങ്ങളിലേക്കു തൊഴില്‍തേടിപ്പോയ ലക്ഷങ്ങള്‍. അവരാണു കേരളത്തെ പട്ടിണിയില്‍ നിന്നും പരിവട്ടത്തില്‍ നിന്നും കരകയറ്റിയത്‌. പ്രവാസി സമൂഹം ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, കേരളം ഇന്നു മറ്റൊരു ബംഗാളോ ഒറീസയോ ആയി മാറുമായിരുന്നു; തീര്‍ച്ച.
ഇപ്പോള്‍ പ്രവാസലോകവും അത്ര ശാശ്വതമല്ലാതായിരിക്കുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി പ്രവാസി ഇന്ത്യക്കാരില്‍ പതിനായിരങ്ങള്‍ക്കു തൊഴില്‍ നഷ്‌ടമായത്‌ അടുത്തകാലത്താണല്ലോ. ഇനിയും ഇത്തരം ആഗോള സാമ്പത്തിക തകര്‍ച്ച ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ നമ്മുടെ നാട്ടില്‍തന്നെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കേണ്ടതു നിലനില്‌പിനുതന്നെ അനിവാര്യമായിരിക്കുന്നു. സ്വദേശീവത്‌കരണം ലോകമെങ്ങുമുള്ള തൊഴില്‍മേഖലകളില്‍ ഇന്നു സജീവമാണ്‌. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയരായ മലയാളി സംരംഭകര്‍ പങ്കുവയ്‌ക്കുന്നതും ഇതേ വിഷയങ്ങളാണ്‌.
നമ്മുടെ ഭരണകൂടങ്ങളും ബ്യൂറോക്രസിയും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ. കാലഹരണപ്പെട്ട ആശയങ്ങളും വരട്ടുതത്വവാദങ്ങളും നമ്മള്‍ അറബിക്കടലില്‍ തള്ളേണ്ട സമയമായിരിക്കുന്നു. ഇനിയും മാറ്റത്തിനു പുറംതിരിഞ്ഞു നിന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയും ജനതയുടെ സ്വപ്‌നങ്ങളും അറബിക്കടലില്‍ പതിക്കും. അതനുവദിച്ചു കൂടാ. കാരണം, ഈ കേരളം നമ്മുടേതു മാത്രമല്ല, ഇവിടെ ജീവിച്ചു മണ്‍മറഞ്ഞുപോയവരുടേതുകൂടിയാണ്‌. അടുത്ത തലമുറകളുടേതാണ്‌.
കേരളത്തെ പതിറ്റാണ്ടുകള്‍ക്കു മുന്‍പു സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചു. അവിടെ നിന്നും ഇന്നു കാണുന്ന പ്രബുദ്ധതയിലേക്കും സമാധാനപൂര്‍ണമായ അവസ്ഥയിലേക്കും പരിവര്‍ത്തിപ്പിച്ചതില്‍ അനേകരുടെ പ്രയത്‌നമുണ്ട്‌. ജീവിതം തന്നെ ആ ഉദ്യമത്തിനായി ഹോമിച്ചവര്‍ നിരവധിയുണ്ട്‌. അവരോടു നാം ബാധ്യതപ്പെട്ടിരിക്കുന്നു; ഈ കൈരളിയെ ഐശ്വര്യത്തോടുകൂടി നിലനിര്‍ത്താന്‍.
നമുക്കു നോക്കിനില്‌ക്കാനും സുഷുപ്‌തിയിലാണ്ടു ഗതകാലപ്രതാപങ്ങള്‍ അയവിറക്കാനും ഇനി സമയമില്ല. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു കര്‍മധീരമായി മുന്നേറേണ്ടിയിരിക്കുന്നു. ആ സാഹചര്യത്തില്‍ വെട്ടിനിരത്തല്‍ നയവുമായി ചാടി വീഴുന്നതു പുത്തരിയിലെ കല്ലിനു സമമാണ്‌. ഇതൊരു ജനാധിപത്യസമൂഹമാണ്‌. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും ഭരണകൂടമാണ്‌. ഭരണകൂടം എന്നു പറഞ്ഞാല്‍ ജനപ്രതിനിധികളുടെ സഞ്ചയം.
നാടു വികസിച്ചാലും പുറകോട്ടുപോയാലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഭരണകൂടത്തിനുതന്നെ. അതിനാല്‍ ഇനിയും കേരളത്തെ വികസന വിരുദ്ധതയുടെ ചങ്ങലയില്‍ ബന്ധിച്ചിട്ടാല്‍ യജമാനന്മാരായ പൊതുജനം മാപ്പുതരില്ല. ഈ പച്ചപരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവണം. തനിക്കുശേഷം പ്രളയം എന്ന നിലയില്‍ കാര്യങ്ങളെ കാണുന്നതു നന്നല്ല.
എമര്‍ജിംഗ്‌ കേരള റിയല്‍ എസ്റ്റേറ്റ്‌ ബിസിനസാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അത്‌ എത്രമാത്രം ജുഗുപ്‌സാ വഹമായിരുന്നു എന്നു പിന്നീടു വ്യക്തമായി. ഭൂമി കൈമാറ്റത്തെ സംബന്ധിച്ച്‌ അവിടെ യാതൊരു ചര്‍ച്ചയും നടന്നില്ല. ഇത്തരം വ്യാജപ്രചരണങ്ങള്‍ എന്തിനുവേണ്ടിയാണ്‌? കുടിക്കുന്ന വെള്ളത്തില്‍ പോലും, എന്തിനു മാലിന്യത്തില്‍ പോലും രാഷ്‌ട്രീയം കലര്‍ത്തുന്ന പ്രവണത എത്രയോ ഗോപ്യമാണ്‌.
കേരളത്തിന്റെ മുഖ്യമന്ത്രിപദം അഞ്ചുവര്‍ഷം വഹിച്ച വ്യക്തിയാണു ബാലിശമായ ആരോപണമുന്നയിച്ചതെന്നോര്‍ക്കണം. തന്റെ ഭരണകാലത്തു നടപ്പാക്കിയ ഒരു പദ്ധതിയെങ്കിലും ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനുണ്ടോ? തന്നെയുമല്ല ആ കാലയളവില്‍ എത്രയോ ഹെക്‌ടര്‍ ഭൂമിയാണു സ്വകാര്യവ്യക്തികള്‍ക്കു കൈമാറിയത്‌. വ്യവസായം തുടങ്ങാനെന്ന പേരില്‍ അക്കാലയളവില്‍ കൈമാറ്റം ചെയ്യപ്പെട്ടതും യാതൊരു നടപടിയും ഇല്ലാതെ ഇപ്പോഴും വെറുതെയിട്ടിരിക്കുന്നതുമായ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതും ജനകീയമായ നടപടിയാണ്‌.
വിവാദങ്ങളെ പേടിച്ചു കേരളത്തിനു നന്മ ഉണ്ടാകുന്ന വികസന ഉദ്യമങ്ങളില്‍ നിന്നു പിന്നോക്കം പോകില്ല എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ആര്‍ജവമുള്ള ഒരു ഭരണാധിപന്റെ വാക്കുകളാണിത്‌. ആര്‍ക്കുവേണമെങ്കിലും വിമര്‍ശിക്കാം. നടപടികളില്‍ അവ്യക്തതയോ സുതാര്യത ഇല്ലായ്‌മയോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. കഴമ്പുള്ളതാണ്‌ ആരോപണമെങ്കില്‍ തിരുത്തും. മുഖ്യമന്ത്രിയുടെ ഈ തുറന്നുപറച്ചില്‍ ഒരുത്തമ ജനാധിപത്യ വിശ്വാസിയുടേതാണ്‌. ആ വാക്കുകള്‍ കേള്‍ക്കാത്തവരും കേട്ടില്ലെന്നു നടിക്കുന്നവരും വികസനവിരുദ്ധര്‍ മാത്രമല്ല, ജനാധിപത്യ ധ്വംസകര്‍ കൂടിയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 hour ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (1 hour ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (1 hour ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 hour ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (4 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (12 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (12 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (15 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (15 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (15 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends