Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഗുരുക്കന്മാര്‍ കൊലയാളികളാകുമ്പോള്‍!!സഹപാഠികള്‍ മുറി ചവിട്ടി തുറന്നപ്പോള്‍ ജിഷ്ണു കയറില്‍ ജീവനോടെ പിടയുന്നു, തൂങ്ങിയവന്‍ ചാവട്ടെ എന്ന നിലപാടില്‍ പ്രവീണ്‍ എന്ന അധ്യാപക കൊലയാളി

09 JANUARY 2017 06:01 PM IST
മലയാളി വാര്‍ത്ത

പ്രവീണ്‍സാര്‍ ആ കാര്‍ തയ്യാറായെങ്കില്‍ അവന്‍ രക്ഷപെട്ടേനെ. ഇതു പറയുമ്പോള്‍ പല വിദ്യാര്‍ത്ഥികളുടെയും കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ ചോരനിറം കാണാമായിരുന്നു. ജിഷ്ണു കയറില്‍ തൂങ്ങിയെന്നു പറയുമ്പോള്‍ വാട്ട്‌സാപ്പിലെ മേസെജ് വായിക്കുകയാണ് പ്രവീണ്‍ സാര്‍ ചെയ്തതെന്ന് കൂട്ടുകാര്‍. തൂങ്ങിയവന്‍ ചാകട്ടെ എന്നു പറഞ്ഞ് പരിഹസിക്കുകയാണുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിലയേറിയ അരമണിക്കൂറാണ് അവിടെ നഷ്ടപ്പെട്ടത്. എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണം അവനാണ് അവനെ െൈകകാര്യം ചെയ്യണം. പ്രവീണിന്റെ കാറും കലഹത്തിനിടെ അടിച്ചുതകര്‍ത്തു. പെണ്‍കുട്ടികളോടുള്ള ഇയാളുടെ പെരുമാറ്റവും അതിരുവിട്ടതാണന്ന പരാതിയുണ്ട്.
ജിഷ്ണുവിന്റെ മരണത്തിനു പിന്നില്‍ അദ്ധ്യാപകരുടെ വിദ്യാര്‍ഥികളോട് പുലര്‍ത്തുന്ന പാരമ്പര്യമായ ചില വൈരാഗ്യങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നു. പരീക്ഷാ ഹോളില്‍ കോപ്പിയടിച്ചെന്നാരോപിച്ച് അദ്ധ്യാപകനും മാനേജ്‌മെന്റും നടത്തിയ മാനസിക പീഡനത്തില്‍ മനംനൊന്ത് കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണു മരിച്ചതിന് പിന്നില്‍ അദ്ധ്യാപകരുടെ കേട്ടാല്‍ അറക്കുന്ന പങ്കാണ് പുറത്തുവരുന്നത്. ജിഷ്ണുവിന്റെ മരണം അദ്ധ്യാപകര്‍ വരുത്തിവയ്ച്ച ഒരു മഹാ ദുരന്തമായിരുന്നു. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴിലുള്ള തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആണ് കൈയിലെ ഞെരമ്പു മുറിച്ചശേഷം ഹോസ്റ്റല്‍ മുറിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്കു ശ്രമിച്ചത്.
ഓഫീസില്‍നിന്ന് നിരാശനായാണ് ജിഷ്ണു തിരിച്ചെത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മുറിയില്‍ കയറി കതകടച്ച വിഷ്ണുവിനെ പിന്നെ കണ്ടില്ല. വൈകിട്ട് ഹോസ്റ്റലില്‍ ഹാജര്‍ എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാത്തതിനെ തുടര്‍ന്നാണ് സഹപാഠികള്‍ തിരക്കിയെത്തിയത്. അകത്തുനിന്നു പൂട്ടിയിരുന്ന മുറി ചവിട്ടുത്തുറന്നപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കൈയ്യിലെ മുറിഞ്ഞ ഞരമ്പില്‍ നിന്നും രക്തം വാര്‍ന്ന് വീഴുന്നു. കയറില്‍ കിടന്ന് ജിഷ്ണു ജീവനായി പിടയുന്നു. ജിഷ്ണു തൂങ്ങി കിടന്ന് പിടയുകയായിരുന്നു. കയര്‍ ശരിക്കും കഴുത്തില്‍ യഥാ സ്ഥാനത്ത് മുര്‌റുകിയിട്ടില്ലായിരുന്നു. ഉടന്‍ സഹപാഠികള്‍ ജിഷ്ണുവിനെ താഴെയിറക്കി.ഹോസ്റ്റലില്‍ തന്നെ താമസിച്ചിരുന്ന പ്രവീണ്‍ സാറിനെ വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചു. പ്രവീണ്‍ സാറിന്റെ മകന്‍ ആയിരുന്നെങ്കില്‍ അദ്ദേഹം ജിഷ്ണുവിനെ മരണത്തിനായി വിട്ട് കൊടുക്കില്ലായിരുന്നു. മാത്രമല്ല മരണത്തിലേക്ക് മനപൂര്‍വ്വം ജിഷ്ണുവിനെ യാത്രയാക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിയെ വിളിച്ച് കാറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ നഷ്ടമായത് വിലപ്പെട്ട അരമണിക്കൂറാണ്. ഇത്തരമൊരു സാഹചര്യത്തിലും പ്രധാന വാര്‍ഡന്‍ പോലും ആശുപത്രിയില്‍ വന്നില്ല. കോളജിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്.
ഡീബാര്‍ ചെയ്‌തേക്കുമെന്ന ഭയവും മാനേജ്‌മെന്റിന്റെയും അദ്ധ്യാപകരുടെയും അവഹേളനത്തിലുണ്ടായ മാനസിക വേദനയും കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. കോപ്പിയടിച്ചെന്നു തെളിയിക്കുന്ന ഒന്നുംതന്നെ ജിഷ്ണുവില്‍നിന്നു കണ്ടെത്തിയില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒരു തുണ്ടു പേപ്പര്‍ പോലും ജിഷ്ണുവിന്റെ പക്കല്‍നിന്ന് അദ്ധ്യാപകന്‍ പിടിച്ചെടുത്തില്ല.
വിഷ്ണു തിരിഞ്ഞുനോക്കി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ മോശമായി പെരുമാറി. എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. എല്ലാവരുടെയും മുന്നില്‍വച്ചുള്ള മാനസികപീഡനം കൂടാതെ ഡീബാര്‍ ചെയ്യുമെന്നും അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫീസില്‍ എത്തിയപ്പോഴും വിഷ്ണുവിനോടുള്ള മോശം പെരുമാറ്റം തുടര്‍ന്നു. ജിഷ്ണുവിന്റെ കൈയില്‍നിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറില്‍ ഡീബാര്‍ ചെയ്യുന്നതിന്റെ ഭാഗമായി അദ്ധ്യാപകന്‍ മാര്‍ക്ക് ചെയ്‌തെന്നും ആരോപണമുണ്ട്.ഇതിനിടെ കോപ്പിയടിച്ച വിവരം പത്രത്തിലും ചാനലിലും നാളെ വരുമെന്ന് അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തി. അങ്ങനെ അവര്‍ അവനെ പീഡിപ്പിച്ചുകൊന്നു.
കിരാതമെന്നല്ലാതെ ഒന്നും പറയാനില്ല ഈ സംഭവം. അതിന്റെ പ്രതിഷേധമാണ് ഇന്ന അവിടെ കണ്ടത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends