Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സ്വന്തം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നു എന്ന് പരാതി നല്‍കിയ അമ്മ എന്തുകൊണ്ട് സ്വന്തം അച്ഛന്റെ കാര്യത്തില്‍ നിശബ്ദത പാലിച്ചു?

20 MARCH 2017 11:46 AM IST
മലയാളി വാര്‍ത്ത

പത്ത് വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുത്തച്ഛനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. അതി ക്രൂരമായ പീഡനങ്ങളാണ് മുത്തച്ഛന്‍ എന്ന ഈ കൊടും ക്രിമിനലില്‍ നിന്ന് ആ പെണ്‍കുട്ടി നേരിട്ടത്. ഇതെല്ലാം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്നതാണ് സത്യം. എന്നിട്ടും എന്തുകൊണ്ട് അവര്‍ ഒന്നും ചെയ്തില്ല? മരിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് പോലും പെണ്‍കുട്ടി അതിക്രൂരമായ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായി. സ്വന്തം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നു എന്ന് പരാതി നല്‍കിയ അമ്മ എന്തുകൊണ്ട് സ്വന്തം അച്ഛന്റെ കാര്യത്തില്‍ നിശബ്ദത പാലിച്ചു? അതിനുള്ള ഉത്തരം അതിലേറെ ഞെട്ടിക്കുന്നതാണ്.

കുണ്ടറയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് സ്വന്തം മുത്തച്ഛനാല്‍ ആയിരുന്നു. അമ്മയുടെ അച്ഛന്‍. വിക്ടര്‍ എന്ന ആ നരാധമനെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഞണ്ട് വിജയന്‍ എന്നാണ് വിക്ടര്‍ അറിയപ്പെടുന്നത്. കൊല്ലത്തെ ഒരു സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു ഇയാള്‍. പിന്നീട് ഒരു ലോഡ്ജിന്റെ മാനേജര്‍ ആയി. പെണ്‍കുട്ടിയുടെ വീടിന് അടുത്ത് മകളുടെ വീടിന്റെ തൊട്ടടുത്ത് വീടും സ്ഥലവും വാങ്ങി ആയിരുന്നു വിക്ടറും ഭാര്യയും താമസിച്ചിരുന്നത്. ഇത് ഇയാളുടെ ക്രൂര പീഡനങ്ങള്‍ കുറേ കൂടി എളുപ്പത്തിലാക്കി. ഒന്നോ രണ്ടോ ദിവസം മുമ്പ് തുടങ്ങിയ പീഡനം ആയിരുന്നില്ല ഇത്. ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും ഇയാളുടെ ഉപദ്രവങ്ങള്‍ക്ക് ഇരയായി. പൂര്‍ണ വളര്‍ച്ചപോലും എത്താത്ത ആ കുട്ടിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കാണ് ഇയാള്‍ ഇരയാക്കിയത്. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചാല്‍ ഏത് കഠിനഹൃദയനും തകര്‍ന്ന് പോകും.

പെണ്‍മക്കളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ പോലീസില്‍ പരാതി നല്‍കിയ ആളാണ് മരിച്ച കുട്ടിയുടെ അമ്മ. ഇതിന് ശേഷം ഇവര്‍ വിക്ടറിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെതിരെ പരാതിപ്പെട്ട സ്ത്രീ പക്ഷേ അച്ഛനെതിരെ ഒന്നും മിണ്ടിയില്ല. മകളും വിക്ടറും ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മയും വിക്ടറും ആയി അരുതാത്ത ബന്ധം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ അന്വേഷണത്തിനോട് തുടക്കം മുതലേ മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു. 

മുത്തച്ഛന്‍ വീട്ടിലുണ്ടാകുമ്പോള്‍ വീടിനകത്ത് കയറാന്‍ പോലും പെണ്‍കുട്ടിയ്ക്ക് ഭയമായിരുന്നുവത്രെ. ഈ സമയങ്ങളില്‍ പരമാവധി നേരം പെണ്‍കുട്ടി വീടിന് പുറത്ത് തന്നെ കഴിച്ചുകൂട്ടുകയായിരുന്നു പതിവ്. പെണ്‍കുട്ടിയോട് വളരെ ക്രൂരമായാണ് വിക്ടര്‍ ഇടപെട്ടിരുന്നത്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കരുതെന്ന് പോലും ഇയാള്‍ പറഞ്ഞിരുന്നത്രെ. വിക്ടറിന്റെ ശല്യം രൂക്ഷമായപ്പോള്‍ പെണ്‍കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് അമ്മ താമസം മാറി. പക്ഷേ വീട് തൊട്ടടുത്ത് തന്നെ ആയിരുന്നതിനാല്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല

വിക്ടറിന്റെ പീഡനം സംബന്ധിച്ച് മകളും കുട്ടികളും മുത്തശ്ശിയോടും പലതവണ പരാതി പറഞ്ഞിരുന്നു. ഒടുവില്‍ മുത്തശ്ശിയുടേയും ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരിയുടേയും മൊഴി തന്നെയാണ് വിക്ടറിന്റെ അറസ്റ്റിലേക്ക് നയിച്ചതും. വിക്ടര്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി ഇത്തരത്തില്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് വിക്ടര്‍. പുരുഷന്‍മാരെ പോലും വെറുതേവിടാത്ത ആള്‍. പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പെണ്‍കുട്ടി മരിച്ചതിന് ശേഷം അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കാതിരുന്നത് അമ്മയായിരുന്നു. പോലീസിന് ഏറെ സംശയം ജനിപ്പിച്ച സംഗതി ആയിരുന്നു ഇത്. സ്വന്തം അച്ഛന്‍ തന്നെയാണ് ഇതെല്ലാം ചെയ്തത് എന്ന് ഇവര്‍ക്ക് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു എന്നതാണ് സത്യം. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളാണ് ഉണ്ടായിരുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തിനാണ് ഇയാള്‍ ആ കുട്ടിയെ ഇത്രയധികം ഉപദ്രവിച്ചത്....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (55 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends