ഡി.ജി.പി മഹിജയെ സന്ദർശിക്കാൻ പേരൂർക്കടയിലെ ആശുപത്രിയിലെത്തി; ഡി.ജി.പിയ്ക്കെതിരെ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധം

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയ ജിഷ്ണുപ്രണോയിയുടെ ദുരൂഹ മരണത്തിലെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് ഡി.ജി.പി ഓഫീസിനുമുന്നില്‍ സമരം നടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റു ചെയ്ത, ജിഷ്ണുവിന്റെ അമ്മ മഹിജയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. ആശുപത്രിയില്‍ കഴിയുന്ന മഹിജയെ ഐ.ജി:മനോജ് എബ്രഹാമിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനുശേഷം ആവശ്യമെങ്കില്‍ ഡി.ജി.പിയോട് മഹിജയെ സന്ദര്‍ശിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മഹിജയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കാനും പിണറായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മഹിജയെ പൊലീസ് മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മഹിജയെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ് അവരുടെ വയറ്റില്‍ തൊഴിച്ചതായി സഹോദരന്‍ ശ്രീജിത്ത് ആരോപിച്ചു. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മ്യൂസിയം എസ്.ഐയാണ് മഹിജയെ ചവിട്ടിയതെന്ന് ശ്രീജിത്ത് പറഞ്ഞു. സമരം ചോരക്കളമാക്കണമെന്ന് ഈ എസ്.ഐയ്ക്ക് ഉദ്ദേശമുണ്ടായിരുന്നു എന്ന വേണം കരുതാന്‍. പൊലീസ് വിട്ടയച്ചാലുടന്‍ വീണ്ടും ഡി.ജി.പി ഓഫിസിനു മുന്നില്‍ നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.
ഡി.ജി.പി പേരൂർക്കടയിലെ ആശുപത്രിയിലെത്തി. ലോക് നാഥ് ബഹറെ മഹ്ജയെയും ബന്ധുക്കളെയും സന്ദർശിച്ചു. ഡി.ജി.പിയ്ക്കെതിരെ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധം. പ്രതിഷേധക്കാർ ഡി.ജി.പി.യെ തടയാൻ ശ്രമിച്ചു.
https://www.facebook.com/Malayalivartha























