Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇടുക്കി നാടുകാണിയിലെ ഗ്രീന്‍ബെര്‍ഗ് റിസോര്‍ട്ടില്‍ യുവാക്കള്‍ മരിച്ചത് നാടിന് നൊമ്പരമായി; അപകടം ഉണ്ടായപ്പോള്‍ റിസോര്‍ട്ടുകാരെ വിവരമറിയിക്കാതെ സൃഹൃത്തുക്കള്‍ വിളിച്ചത് പോലീസിനെ; തൊട്ടടുത്ത് രക്ഷിക്കാന്‍ കയറുണ്ടായിട്ടും ഇരുവരും ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുന്നതിന് കൂട്ടുകാര്‍ സാക്ഷികളായി 

11 MAY 2017 02:33 PM IST
മലയാളി വാര്‍ത്ത

ഇന്‍ഫോ പാര്‍ക്കിലെ രണ്ട് യുവ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെ പടുതാ കുളത്തില്‍ മുങ്ങിമരിച്ചു: തിരുവല്ല നിരണം പാറയില്‍ കുറ്റിക്കാട്ടില്‍ ചെറിയാന്റെ മകന്‍ അന്‍വിന്‍ ചെറിയാന്‍ (27), കരുനാഗപ്പള്ളി മണപ്പള്ളി സൗത്ത് തുരുത്തിക്കാട്ട് പടീറ്റതില്‍ വീട്ടില്‍ സാജന്‍ ബാബു (25) എന്നിവരാണു മരിച്ചത്. നാലടി താഴ്ച്ചയില്‍ കൂടുതലുള്ള കുളങ്ങളോ വെള്ളശേഖരങ്ങളോ റിസോര്‍ട്ടുകളില്‍ പാടില്ലെന്നാണ് നിയമം. നാട്ടില്‍ ഒന്നും നിയമമനുസരിച്ചല്ലല്ലോ. പോരാത്തതിന് റിസോര്‍ട്ടുകാരുടെയും സഞ്ചാരികളുടെയും അശ്രദ്ധയും കൂടി കൂടുമ്പോള്‍ ദുരന്തം പാഞ്ഞെത്തുന്നു. ഒടുവില്‍ കണ്ണീര്‍ മാത്രം ബാക്കിയാകുന്നു. റിസോര്‍ട്ടില്‍ ഇന്നലെ മൂന്നു മണിയോടെയാണ് അപകടം സംഭവിക്കുന്നത്. വിനോദസഞ്ചാരത്തിനെത്തിയ സംഘം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ബോള്‍ റിസോര്‍ട്ടില്‍ നിന്നും കുറച്ചകലയായ കുളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കളായ ജിതേഷ്, സനല്‍, ഗണേഷ് എന്നിവരോടൊപ്പം കൈകോര്‍ത്തു പിടിച്ചാണു കുളത്തിലേക്കിറങ്ങിയതെങ്കിലും കാല്‍വഴുതിയ അന്‍വിനും സാജനും ആഴമുള്ള ഭാഗത്തേക്കു വീഴുകയായിരുന്നു. പായലും വഴുവഴുപ്പും നിറഞ്ഞ കുളത്തിലേക്ക് ഇരുവരും വഴുതി വീഴുകയായിരുന്നു. നീന്തല്‍ വശമില്ലാത്ത ഇരുവരും ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ കൂട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിക്കുന്ന തിരക്കിലായിരുന്നു. താമസിച്ചെത്തിയ ഫയര്‍ഫോഴ്‌സ് എത്തിയത് നിറയെ വെള്ളവുമായിട്ട്. വെള്ളത്തിന്റെ ഭാരം കാരണം വാഹനം കയറ്റം കയറാനാകാത്ത അവസ്ഥയും. യഥാസമയം റിസോര്‍ട്ടിലെങ്കിലും അറിയിച്ചിരുന്നെങ്കില്‍ കുളത്തിനടുത്തു തന്നെ ഇട്ടിരുന്ന കയറില്‍പിടിച്ച് ഇരുവരെയും രക്ഷപെടുത്താമായിരുന്നു. പോലീസെത്തുമ്പോഴാണ് റിസോര്‍ട്ടുകാര്‍ അപകട വിവരം അറിയുന്നത്.പോരാത്തതിന് കൂട്ടുകാര്‍ക്കെല്ലാം ലഹരി കൂട്ടാകുമ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞത് തന്നെ. പത്തടിയോളം താഴ്ചയുള്ള കുളത്തില്‍നിന്ന് അരമണിക്കൂറിനു ശേഷമാണ് ഇരുവരെയും കരയിലെത്തിക്കാനായത്. പടുതാക്കുളത്തിനു നല്ല ചരിവുണ്ടെന്നതും വെള്ളത്തിനു കൊടുംതണുപ്പായിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സാജന്‍ ബാബുവിന്റെ സംസ്‌കാരം പിന്നീട്. അമ്മ: ശോഭ. സഹോദരി: സിബി . അന്‍വിന്റെ മാതാവ്: റോസമ്മ. സഹോദരി: അനു 
അവസാനിക്കാതെ മുങ്ങിമരണങ്ങളും അധികൃതരുടെ അനാസ്ഥയും

വിനോദസഞ്ചാരത്തിനെത്തിയ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഐടി ഉദ്യോഗസ്ഥര്‍ കുളമാവ് നാടുകാണിയിലെ റിസോര്‍ട്ടിലുള്ള പടുതാക്കുളത്തില്‍ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. തിരുവല്ല നിരണം പാറയില്‍ കുറ്റിയില്‍ അന്‍വിന്‍ ചെറിയാന്‍ (27), കരുനാഗപ്പള്ളി മണപ്പള്ളി സൗത്ത് തുരുത്തിക്കാട്ട് പടീട്ടതില്‍ വീട്ടില്‍ സാജന്‍ ബാബു (25) എന്നിവരാണു മരിച്ചത്. ഫുട്‌ബോള്‍ കളിച്ചപ്പോള്‍ വെള്ളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പടുതാക്കുളത്തിലേക്കു വീഴുകയായിരുന്നു. തണുത്തവെള്ളവും പായല്‍ നിറഞ്ഞുകിടന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഇന്നലെ മൂന്നരയോടെ വെള്ളത്തില്‍ വീണ ഇവരെ അരമണിക്കൂറിനു ശേഷമാണു കുളത്തില്‍ നിന്നു പുറത്തെടുക്കാനായത്. 
റിസോര്‍ട്ടിലെ ജീവനക്കാര്‍ വിവരം അറിഞ്ഞു സംഭവസ്ഥലത്ത് എത്താന്‍ താമസിച്ചതും രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. മൂലമറ്റം ഫയര്‍ സ്‌റ്റേഷനിലെ ടെലിഫോണ്‍ രണ്ടു ദിവസമായി തകരാറിലാണ്. ഇതുമൂലം തൊടുപുഴ ഫയര്‍സ്‌റ്റേഷനിലാണു വിവരം അറിയിച്ചത്. ഇവിടെ നിന്നു മൂലമറ്റം ഫയര്‍സ്‌റ്റേഷനിലേക്കു വിവരം കൈമാറുകയായിരുന്നു. ഇതുമൂലം ഫയര്‍ഫോഴ്‌സിനു സ്ഥലത്തെത്താനും താമസം നേരിട്ടു. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍നിന്നാണു സംഘം വിനോദസഞ്ചാരത്തിനായി കുളമാവിലെത്തിയത്. മൃതദേഹങ്ങള്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞമാസം മൂന്നു ജീവനുകളാണു തൊടുപുഴയാറ്റില്‍ മാത്രം പൊലിഞ്ഞത്. 
മലങ്കര ജലാശയത്തിലും കഴി!ഞ്ഞമാസം മുങ്ങിമരണമുണ്ടായി. സുഹൃത്തുക്കളുമൊത്തു തൊടുപുഴയാറ്റില്‍ കുളിക്കാനിറങ്ങിയ സിനിമാ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ തൊടുപുഴ കാഞ്ഞിരമറ്റം കണ്ണോളില്‍ ആദര്‍ശ് (24) മരിച്ചതു കഴിഞ്ഞമാസം 15ന് ആണ്. തൊടുപുഴ റിവേര ക്ലബ്ബിനു സമീപത്തെ കടവിലായിരുന്നു അപകടം. കഴിഞ്ഞ മാസം ഒന്‍പതിനാണു ബന്ധുവീട്ടിലെത്തിയ തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങള്‍ മാരിയില്‍ക്കടവ് പാലത്തിനു സമീപമുള്ള കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മുത്തശ്ശിക്കൊപ്പം കുളിച്ചുകൊണ്ടിരിക്കേ തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ ഇവരുടെ മൃതദേഹം പിറ്റേദിവസം രാവിലെയാണു കണ്ടെത്തിയത്. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി എബനൈസറിന്റെ മക്കളായ ഫെസ്റ്റസ് (15), സഹോദരന്‍ ഫുള്ളര്‍ (13) എന്നിവരാണു മരിച്ചത്. 
കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ടു പിന്നാലെ ചാടി ഒഴുക്കില്‍പ്പെട്ട മുത്തശ്ശിയെ സമീപത്തു കുളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനു രണ്ടുദിവസം മുന്‍പാണ് ആനക്കയത്തു മലങ്കര ജലാശയത്തില്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി ജോസിന്‍ മുങ്ങിമരിച്ചത്. ജലാശയങ്ങളിലും പുഴകളിലും മറ്റും പതിയിരിക്കുന്ന അപകടക്കെണികള്‍ തിരിച്ചറിയാതെ പോകുന്നതാണു പ്രധാനമായും ഇത്തരം ദുരന്തങ്ങള്‍ക്കു വഴിതെളിക്കുന്നത്. അടുത്തകാലത്തു ജില്ലയില്‍ മുങ്ങിമരിച്ചതിലേറെയും സ്ഥലപരിചയമില്ലാത്തവരാണെന്നു പൊലീസ് പറയുന്നു. 
അവധി ആഘോഷിക്കാന്‍ ബന്ധുവീടുകളിലെത്തിയവരും വിനോദസഞ്ചാരികളുമെല്ലാം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നീന്തല്‍ വശമില്ലാത്തവര്‍ പുഴകളിലും മറ്റും ഇറങ്ങുന്നതു പലപ്പോഴും അപകടത്തിനിടയാക്കുന്നതായി അധികൃതര്‍ പറയുന്നു. വെള്ളത്തില്‍ വീണ് അപകടമുണ്ടായാലും പലപ്പോഴും പെട്ടെന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാതെ വരുന്നതാണു പ്രധാന വെല്ലുവിളി. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാറുണ്ടെങ്കിലും മതിയായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളുമില്ലാത്തതു രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി അധികൃതര്‍ പറയുന്നു. ജലാശയങ്ങളിലും പുഴകളിലും അപകടമരണങ്ങള്‍ വര്‍ധിക്കുമ്പോഴും ജില്ലയിലെ സ്‌കൂബാ ടീമിന്റെ പ്രവര്‍ത്തനവും നിലച്ച അവസ്ഥയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (13 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (31 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (39 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (43 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends