Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എസ്.എ.ടി ആശുപത്രിയില്‍ നവജാത ശിശുവിന് രക്തഘടകം മാറി നല്‍കി, ജീവനക്കാര്‍ക്കെതിരെ നടപടി

05 JUNE 2017 08:50 AM IST
മലയാളി വാര്‍ത്ത

എസ്.എ.ടി ആശുപത്രിയില്‍ നവജാതശിശുവിന് രക്തം മാറിനല്‍കിയത് വിവാദമായി. വിദഗ്ധ ചികിത്സക്കായി ഒ.ബി.എന്നില്‍ (ഔട്ട് ബോണ്‍ നഴ്‌സറി) പ്രവേശിപ്പിച്ച നവജാത ശിശുവിന് നല്‍കാനുള്ള രക്തഘടകം ഡ്യൂട്ടി ഡോക്ടറുടെയും ജീവനക്കാരുടെയും അശ്രദ്ധ കാരണം മറ്റൊരു കുഞ്ഞിന് കുത്തിവെക്കുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയ അഞ്ചു ദിവസം പ്രായമായ പെണ്‍കുഞ്ഞിന് നല്‍കാനുള്ള രക്തഘടകമാണ് 17 ദിവസം പ്രായമുള്ള ആണ്‍കുട്ടിക്ക് മാറിനല്‍കിയത്.
തന്റെ മകന് രക്തം നല്‍കുന്ന കാര്യം ഡോക്ടര്‍ പറഞ്ഞിരുന്നില്ലെന്ന് മാതാവ് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരോടും നഴ്‌സിനോടും പറഞ്ഞെങ്കിലും ഇത് അവഗണിച്ചാണ് കുട്ടിക്ക് രക്തഘടകം നല്‍കിയത്. തന്റെ കുഞ്ഞിന്റെ രക്തഗ്രൂപ്പുപോലും പരിശോധിച്ച് തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്ലേറ്റ്‌ലറ്റ് കുത്തിവെച്ചതെന്ന് പിതാവ് ആരോപിച്ചു.

അതിനിടെ, സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ മാറ്റാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായും ഇരുകുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. പ്ലേറ്റ്‌ലറ്റ് എന്ന രക്തഘടകമാണ് കുഞ്ഞിന് മാറിനല്‍കിയത്. ഇത് സാധാരണയായി രോഗികള്‍ക്ക് ഒരുവിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും വരുത്തില്ലെങ്കിലും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്ന് വാര്‍ത്തകുറിപ്പില്‍ പറയുന്നു.

രാജേഷിന്റെയും സിനുവിന്റെയും പെണ്‍കുഞ്ഞ്, എന്‍. സുനുവിന്റെയും സുമിയുടെയും ആണ്‍കുഞ്ഞ് എന്നിവരാണ് ഒ.ബി.എന്നില്‍ അഡ്മിറ്റായിരുന്നത്. ഡൗണ്‍ സിന്‍ട്രോം ആണോ എന്ന സംശയവും ഹൃദയത്തിന്റെ ചില പ്രശ്‌നങ്ങളും കാരണം 31നാണ് സിനുവിന്റെ കുഞ്ഞിനെ അഡ്മിറ്റാക്കിയത്. ശ്വാസംമുട്ടല്‍ കാരണം സുമിയുടെ കുഞ്ഞിനെ 20നാണ് കൊണ്ടുവന്നത്. സിനുവിന്റെ കുഞ്ഞിന് രക്തത്തില്‍ കൗണ്ട് കുറവായതിനാലാണ് പ്ലേറ്റ്‌ലറ്റ് അടയ്ക്കണമെന്ന് ഡോക്ടര്‍ പറഞ്ഞത്.
എന്നാല്‍, ഈ പ്ലേറ്റ്‌ലറ്റാണ് സുമിയുടെ കുഞ്ഞിന് നല്‍കാനാരംഭിച്ചതും ഉടന്‍ നിര്‍ത്തിവെച്ചതുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കുഞ്ഞിന് ന്യുമോണിയ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും രക്തം നല്‍കണമെന്ന് പറഞ്ഞിരുന്നില്ലെന്ന് സുനുവും സുമിയും പറയുന്നു. കുഞ്ഞിന് രക്തം നല്‍കുന്നതുകണ്ട് സംശയംതോന്നി വിവരം അറിയിക്കാനായി എത്തിയപ്പോള്‍ ഡോക്ടര്‍ മുങ്ങിയെന്നും അബദ്ധം മനസ്സിലായതോടെ നഴ്‌സുമാര്‍ വാതിലടച്ചിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം, തങ്ങളുടെ കുഞ്ഞിന് രക്തം നല്‍കിയില്ലെന്നും വാങ്ങിനല്‍കിയ രക്തം തിരികെനല്‍കണമെന്നും ആവശ്യപ്പെട്ട് രാജേഷും ബന്ധുക്കളും എത്തിയതോടെയാണ് സംഭവം പുറത്തായത്.
സംഭവം വാക്കേറ്റമായതോടെ ജീവനക്കാര്‍ ബന്ധുക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ആശുപത്രി ജീവനക്കാര്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതായി സമ്മതിക്കുകയായിരുന്നു. രക്തം മാറിനല്‍കിയതിനു പ്രതിവിധി ചെയ്‌തെന്നും കുഞ്ഞ് മൂത്രവിസര്‍ജനം നടത്തുന്നെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും രക്ഷിതാക്കളോട് അധികൃതര്‍ പറഞ്ഞു.
പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം മേധാവികള്‍ ഉള്‍പ്പെട്ട അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ നടന്ന വീഴ്ചയെക്കുറിച്ച് അവര്‍ തന്നെ അന്വേഷിക്കാമെന്ന് പറയുന്നതില്‍ വിശ്വാസക്കുറവുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഇടപെടണമെന്നുമാണ് കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends